ജിഷയുടെ അമ്മ, മുഖമാകെ വീണുരഞ്ഞ് തൊലി പോയ പാടുകൾ, ഞാൻ വിവരം തിരക്കി, ബസിൽ നിന്നും ഇറങ്ങിയപ്പോൾ വീണുരഞ്ഞതാണത്രേ, മൂത്ത മകൾ നോക്കില്ലേയെന്ന് ചോദിച്ചപ്പോൾ ഇല്ലെന്ന് പറഞ്ഞു

മലയാളികളെ ഒന്നാകെ കരയിപ്പിച്ച അതി ദാരുണമായ ഒരു സംഭവമായിരുന്നു പെരുമ്പാവൂരിലെ ജിഷയുടെ വേർപാട്. ശേഷം ജിഷയുടെ അമ്മ രാജേശ്വരിയെ ലോക മലയാളികൾ ഒന്നാകെ ചേർത്തു പിടിച്ചു, നിരവധി സാമ്പത്തിക സഹായങ്ങൾ അവർക്ക് ലഭിച്ചു. എന്നാൽ അതെല്ലാം നഷ്‌ടമായ ജിഷയുടെ അമ്മ ഇപ്പോൾ തെരുവിൽ അലയുന്ന കാഴ്ചയാണ് കാണുന്നത്, ഇപ്പോഴിതാ ജിഷയുടെ അമ്മയെ കുറിച്ച് പറഞ്ഞുകൊണ്ട് ഐശ്വര്യ ജി ആർ എന്ന പ്രൊഫൈലിൽ വന്ന ഒരു കുറിപ്പാണ് ഏറെ ശ്രദ്ധ നേടുന്നത്.

കുറിപ്പിലെ പറയുന്നതിങ്ങനെ, ഇന്നുച്ചക്ക് ജോലി കഴിഞ്ഞ് അന്നദാനമന്ദിരത്തിലെ ഓഫീസിൽ പഞ്ച് ചെയ്ത് തിരികെ പാർക്കിംഗിലെ എന്റെ രഥത്തിനടുത്തെത്തിയപ്പോൾ മഴ പെയ്യുവാൻ തുടങ്ങി. മഴ നനയുവാതിരിക്കുവാൻ വേറെയും ആളുകൾ അവിടെ കയറി നിന്നിരുന്നു.കുറച്ചു കഴിഞ്ഞപ്പോൾ വണ്ടികളുടെ ഇടയിൽ കൂടി ഒരു സ്ത്രീ ഭക്ഷണം കഴിച്ച പാത്രം കഴുകുവാനായി വരുന്നത് എന്റെ ശ്രദ്ധയിൽപ്പെട്ടു.

സൂക്ഷിച്ച് നോക്കിയപ്പോൾ ആളെ പിടികിട്ടി. പെരുമ്പാവൂരിൽ അതിക്രൂരമായി കൊല്ലപ്പെട്ട നിയമ വിദ്യാർത്ഥിനി ജിഷയുടെ അമ്മ രാജേശ്വരിയമ്മ ആയിരുന്നു അത്. മുഖമാകെ വീണുരഞ്ഞ് തൊലി പോയ പാടുകൾ. ഞാൻ വിവരം തിരക്കി.ബസിൽ നിന്നും ഇറങ്ങിയപ്പോൾ വീണുരഞ്ഞതാണത്രേ. മൂത്ത മകൾ നോക്കില്ലേയെന്ന് ചോദിച്ചപ്പോൾ ഇല്ലെന്ന് പറഞ്ഞു.എന്റെ മകളെ കൊന്നവർ അനുഭവിക്കുമെന്ന് പറഞ്ഞ് അവർ പൊട്ടിക്കരഞ്ഞു. കിട്ടിയ പൈസയൊക്കെ തീർന്നു. അപ്പോൾ അടുത്ത് നിന്ന ഒരച്ഛൻ എന്നോട് പറഞ്ഞു മോനേ ആറ് ദിവസമായി ഇവർ KSRTC സ്റ്റാൻഡിലാണ് കിടപ്പ്. വീട്ടിൽ പോകുന്നില്ലേ എന്ന ചോദ്യത്തിന് കൃത്യമായ ഒരൂത്തരം ലഭിചില്ല, എന്തൊക്കെയാണേലും ഇങ്ങനെ കാണുമ്പോ ഒരു വിഷമം.. എന്നും ഐശ്വര്യ കുറിച്ചു.

Leave a Reply

Your email address will not be published. Required fields are marked *