
‘ഗുണ്ട’ എന്ന് വിളിക്കാൻ താങ്കൾക്ക് ആരാണ് അധികാരം തന്നത് ! വാക്കുകൾ അതിരുകടന്നു ! ആദ്യമായി പ്രതികരിച്ച് താരം ! സംഭവം ഇങ്ങനെ !
മലയാള സിനിമ രംഗത്ത് അവാർഡ് തലത്തിൽ പെടുന്ന നിരവധി ചിത്രങ്ങൾ ചെയ്ത് ലോക ശ്രദ്ധ നേടിയ അതുല്യ പ്രതിഭയാണ് അടൂർ ഗോപാല കൃഷ്ണൻ. ഒരു സംവിധായകൻ എന്നതിലുപരി അദ്ദേഹം തന്റേതായ അഭിപ്രായങ്ങൾ മുഖം നോക്കാതെ വിളിച്ചു പറയുന്ന ആളുകൂടിയാണ്. മലയാളത്തിലെ സൂപ്പർ താരനിരയിൽ അദ്ദേഹത്തിനൊപ്പം മോഹൻലാൽ സിനിമകൾ ചെയ്തിരുന്നില്ല. അതുമാത്രമല്ല അദ്ദേഹം പലപ്പോഴും മോഹൻലാലിനെ വിമർശിച്ച് സംസാരിക്കാറുണ്ട്. അത്തരത്തിൽ കഴിഞ്ഞ ദിവസം അദ്ദേഹം താൻ എന്തുകൊണ്ടാണ് മോഹൻലാലിനെ വെച്ച് സിനിമകൾ ചെയ്യാത്തത് എന്നത് തുറന്ന് പറഞ്ഞിരുന്നു.
എന്നാൽ അദ്ദേഹത്തിന്റെ ആ വാക്കുകൾ ഏറെ വിവാദമായി മാറിയിരുന്നു, അടൂരിന്റെ വാക്കുകൾ ഇങ്ങനെ, മോഹന്‍ലാലിന് വല്ലാത്ത ഒരു ഇമേജാണ്, നല്ലവനായ റൗഡി. തനിക്ക് അത് പറ്റുകയില്ല. നല്ലവനായ റൗഡി എന്നതില്‍ വിശ്വസിക്കുന്നില്ല. റൗഡി റൗഡി തന്നെയാണ്. അയാള്‍ എങ്ങനെയാണ് നല്ലവനാകുന്നത്? അതല്ലാതെയും അദ്ദേഹം സിനിമകള്‍ ചെയ്തിട്ടുണ്ടാകാം. എന്നാല്‍ തന്റെ മനസില്‍ ഉറച്ച ഇമേജ് അതാണ് എന്നാണ് അടൂര്‍ ഗോപാലകൃഷ്ണന് ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസിന് നല്കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

ഇതിനെതിരെ നിരവധി ആരാധകർ രംഗത്ത് വന്നിരുന്നു, എന്നാൽ ഇപ്പോഴിതാ നടനും സംവിധായകനുമായ മേജർ രവി രംഗത്ത് എത്തിയിരിക്കുകയാണ്. അദ്ദേഹം പറയുന്നത് ഇങ്ങനെ, താങ്കള്‍ ഇന്റര്‍വ്യൂവില്‍ മോഹന്‍ലാലിനെ ഒരു നല്ലവനായ ഗുണ്ടാ എന്നും അദ്ദേഹത്തെ വെച്ച് ഒരിക്കലും താങ്കള്‍ സിനിമ ചെയ്യില്ല എന്നും പറഞ്ഞു കണ്ടു. മോഹന്‍ലാലിനെ ഒരു ഗുണ്ടാ എന്ന വാക്ക് ഉപയോഗിച്ച് പബ്ലിക്കില്‍ സംസാരിക്കാന്‍ താങ്കള്‍ക്ക് ആരാണ് അധികാരം തന്നിരിക്കുന്നത്. വയസ്സാകുമ്പോള്‍ പലര്‍ക്കും ഫ്രസ്ട്രേഷന്‍സ് കൂടും, പലതും കൈവിട്ടു പോകും. ഒരു ഗുണ്ട ഒരിക്കലും നല്ലവനാവില്ല. നല്ല ഗുണ്ട ചീത്ത ഗുണ്ടാ എന്നൊന്നുമില്ല.. മിസ്റ്റര്‍ അടൂര്‍, മോഹന്‍ലാല്‍ നില്ക്കുന്ന സ്ഥലം താങ്കള്‍ക്ക് ഒരിക്കലും എത്തിപ്പെടാന്‍ സാധിക്കില്ല എന്നതിന്റെ പേരില്‍, ഒരാളെയും ഇതുപോലെ അവഹേളിക്കാന്‍ ശ്രമിക്കരുത് എന്നും മേജർ രവി പറയുന്നു..
ഇതിന് മുമ്പും അടൂർ ഗോപാല കൃഷ്ണൻ മോഹൻലാലിന്റെ പേര് എടുത്ത് പറയാതെ അദ്ദേഹം പരാമർശിച്ചിട്ടുണ്ട്, ആ വാക്കുകൾ ഇങ്ങനെ, വയസേറെ ചെന്നിട്ടും കൊച്ചുമക്കളുടെ പരുവത്തിലുള്ള പെണ്‍കുട്ടികളുടെ പിന്നാലെ ചുറ്റിയോടി റൊമാന്റിക് ഹീറോയായി നടക്കുന്ന താരങ്ങളിൽ നിന്നും വ്യത്യസ്തനാണ് മമ്മൂട്ടിയെന്നും പറഞ്ഞു. മമ്മൂട്ടിയെന്ന നടന് ഇത്തരം കോപ്രായങ്ങള്‍ക്ക് ഒരുങ്ങാറില്ല എന്നാണ് അടൂർ പറയുന്നു. വയസ്സിന് ചേരുന്ന വേഷങ്ങൾ തിരഞ്ഞെടുക്കുക എന്നതാണ് ഒരു നടനെ സംബന്ധിച്ചിടത്തോളം ഏറ്റവും മികച്ച തീരുമാനം. സംവിധായകരെ തീരുമാനിക്കുന്ന കാര്യത്തിലും കൂടെക്കൂടുന്ന പപ്രാച്ചികളെ മമ്മൂട്ടി ഇടപെടുത്താറില്ല എന്നും മമ്മൂട്ടിയുടെ വാക്ക് വാക്കാണ് എന്നും, ഒരിക്കലും അതിന് ഒരു മാറ്റമുണ്ടാകാറില്ല എന്നും അടൂർ ഗോപാലകൃഷ്ണൻ പറയുന്നു.
Leave a Reply