
മംഗലശ്ശേരി നീലകണ്ഠനും ഭാനുമതിക്കും ജനിച്ചത് മംഗലശ്ശേരി കാര്‍ത്തികേയനല്ല ! ജനിച്ചത് ഒരു മകളാണ് ! നിരഞ്ജന പറയുന്നു !
ഒരു സമയത്ത് മലയാള സിനിമ ലോകം ഇളകി മറിച്ച ഒരു ചിത്രമായിരുന്നു ദേവാസുരം. 1993 ൽ ഐ വി ശശിയുടെ സംവിധാനത്തിൽ മോഹൻലാൽ നായകനായി എത്തിയ ചിത്രം. ഇന്നും ആ ചിത്രം എല്ലാ തലമുറക്കും ഒരു പുത്തൻ ഉന്മേഷമാണ്. നായകനെപോലെതന്നെ തുല്യ പ്രാധാന്യമുള്ള കഥാപത്രമായിരുന്നു നായിക ഭാനുമതിക്കും. രേവതിയുടെ അഭിനയ ജീവിതത്തിലെ മികച്ച വേഷങ്ങളിൽ ഒന്ന് എന്ന് തന്നെ ഉറപ്പിച്ചു പറയാമായിരുന്ന കഥാപാത്രം.
താന്തോന്നിയായ ഒരു പ്രമാണിയുടെ കഥ പറഞ്ഞ ദേവാസുരം ഒരു യഥാർഥ ജീവിതമാണ് എന്നത് എത്ര പേർക്കറിയാം. എന്നാൽ അതാണ് സത്യം… താന്തോന്നിയായ പ്രമാണിയെ പ്രണയം കൊണ്ട് തോൽപ്പിച്ചവൾ, മോഹൻലാലും രേവതിയും ചേർന്ന് ദേവാസുരം എന്ന ചിത്രത്തിലൂടെ അവിസ്മരണീയമാക്കിയത് മുല്ലശ്ശേരി രാജഗോപാലിന്റെയും ലക്ഷ്മിയുടെയും കഥയാണ്. പക്ഷെ മുല്ലശ്ശേരി രാജഗോപാൽ ഇന്ന് ജീവിച്ചിരുപ്പില്ല. മകൾ നാരായണിയും അവരുടെ ഭർത്താവും മകളുമാണ് ലക്ഷ്മിക്കൊപ്പമുള്ളത് . അഭിനേത്രി കൂടിയായ കൊച്ചുമകൾ മലയാളികൾക്ക് പ്രിയങ്കരിയായ അഭിനേത്രിയാണ്. അത് വേറെ ആരുമല്ല യുവ നടി നിരഞ്ജന അനൂപാണ്. നിരഞ്ജന നിരവധി മലയാള സിനിമയിൽ അഭിനിച്ചിരുന്നു, നടി എന്നതിലുപരി അവർ മികച്ചൊരു നർത്തകികൂടിയാണ്.
തന്റെ മുത്തച്ഛന്റെ ഓര്മ ദിവസം നിരഞ്ജന പങ്കുവെച്ച കുറിപ്പ് ഇങ്ങനെ, ഫ്യൂഡല്‍ തെമ്മാടി ഞങ്ങളെ വിട്ടുപിരിഞ്ഞിട്ട് 19 വര്‍ഷങ്ങള്‍ കഴിഞ്ഞു. ഞാന്‍ അദ്ദേഹത്തിനൊപ്പമെന്ന പോലെ ഏറ്റവുമധികം സമയം ചെലവഴിക്കാനും സംസാരിക്കാനും സ്നേഹിക്കാനും ആഗ്രഹിച്ച മറ്റൊരാളുമില്ല. താങ്കളുടെ കൊച്ചുമകള്‍ എന്ന് അഭിസംബോധന ചെയ്യുന്നതില്‍ അഭിമാനവും അനുഗ്രഹവും തോന്നുന്നു. എവിടെയായിരുന്നാലും ഞാന്‍ തങ്ങളെ മിസ് ചെയ്യുന്നു, ചേര്‍ത്തുപിടിച്ചുള്ള ആ ആലിംഗനങ്ങള്‍ നഷ്ടമാവുന്നു.’ മലയാള സിനിമയിലെ അനശ്വര നായകന് പ്രചോദനമായ ജീവിതത്തിലെ നായകന് കൊച്ചുമകള്‍ സമ്മാനിക്കുന്ന ഓര്‍മ്മക്കുറിപ്പാണിത്.

മലയാള സിനിമയിലെ തന്നെ കാലാതീതമായ ചില ചിത്രങ്ങളുടെ പട്ടികയിലാണ് ദേവാസുരവും അതിലെ കഥാപാത്രമായ മംഗലശേരി നീലകണ്ഠനോടൊപ്പം ഈ മുത്തശ്ശനും മുത്തശ്ശിയും സ്ഥാനം പിടിച്ചത്. ജീവിതത്തിലെ മംഗലശ്ശേരി നീലകണ്ഠനായ മുല്ലശ്ശേരി രാജഗോപാലിനും ഭാര്യ ലക്ഷ്മിക്കും പക്ഷെ മംഗലശ്ശേരി കാര്‍ത്തികേയനെ പോലെ മകനല്ല, മകളാണുള്ളത്. ആ മകളാണ് നാരായണി. നാരായണിക്കും ഒരു മകളാണ് ആ മകളാണ് നിരഞ്ജന. ദേവാസുരം എന്ന സിനിമയുടെ രചയിതാവായ രഞ്ജിത്തും മുല്ലശേരി രാജഗോപാലും സുഹൃത്തുക്കൾ ആയിരുന്നു. അങ്ങനെ അടുത്തറിയാവുന്ന ജീവിതം സിനിമയാക്കി മാറ്റുകയായിരുന്നു.
ചിത്രത്തിൽ പൂർണമായും കാണിക്കുന്നത് ഇവരുടെ ജീവിതം അല്ലെങ്കിലും സിനിമയിലെപോലെതന്നെ ജീവിത്തിലും ഭാര്യതന്നെയാണ് നീലകണ്ഠന്റെ കരുത്ത്, താൻ തന്റെ ജീവിതത്തിൽ കാട്ടിക്കൂട്ടിയതിന്റെ പകുതി പോലും രഞ്ജിത്ത് സിനിമയിൽ ഉൾപ്പെടുത്തിയിട്ടില്ല എന്ന് രാജഗോപാൽ തമാശരൂപേണ പലപ്പോഴും പറഞ്ഞിട്ടുണ്ട്. നീലകണ്ഠനെ കാണുമ്പോൾ എല്ലാവരുടെയും ചോദ്യം ഈ മുണ്ടക്കൽ ശേഖരൻ ആരായിരുന്നു എന്നാണ്, എന്നാൽ താൻ കാട്ടിക്കൂട്ടിയ പ്രശ്നങ്ങൾക്ക് ഒരു ശേഖരൻ അല്ല ഒരുപാട് ശേഖരന്മാർ ഉണ്ടായിരുന്നു എന്നാണ് അദ്ദേഹം പറഞ്ഞിരുന്നത്.
Leave a Reply