
മലയാള സിനിമയിൽ ഇപ്പോൾ മാമാപ്പണി ചെയ്യുന്നവർക്കേ നിലനിൽപ്പുള്ളു ! ഒരു പൊട്ട പടം വിജയിച്ച ഇവനൊക്കെ കാണിക്കുന്ന ജാഡ ! ശാന്തിവിള ദിനേശ്
മലയാള സിനിമയിലെ യുവ താരനിരയിൽ മുന്നിൽ നിൽക്കുന്ന ആളാണ് ഉണ്ണി മുകുന്ദൻ. അടുത്തിടെ ഇറങ്ങിയ മാളികപ്പുറം എന്ന സിനിമയുടെ വിജയം ഉണ്ണി മുകുന്ദന്റെ കരിയറിൽ ഏറെ ഗുണം ചെയ്തിരുന്നു. അദ്ദേഹം ഇപ്പോൾ ‘ഗന്ധർവ്വൻ’ എന്ന തന്റെ പുതിയ സിനിമയുടെ തിരക്കിലാണ്. ഇപ്പോഴിതാ ഇതിന് മുമ്പ് ഉണ്ണിയെ കുറിച്ച് സംവിധായകൻ ശാന്തിവിള ദിനേശ് പറഞ്ഞ ചില കാര്യങ്ങളാണ് ഇപ്പോൾ വീണ്ടും ഏറെ ശ്രദ്ധ നേടുന്നത്. തന്റെ തന്നെ യുട്യൂബ് ചാനലിൽ കൂടി സംസാരിക്കുകയായിരുന്നു അദ്ദേഹം.
അദ്ദേഹത്തിന്റെ ആ വാക്കുകൾ ഇങ്ങനെ, മാളികപ്പുറം ഇതിനുവേണ്ടി കൊട്ടിഘോഷിക്കാൻ അതിലൊന്നും ഉണ്ടായിരുന്നില്ല, ചക്ക വീണ് മുയൽ ചത്തു എന്നത് പോലെ ഒരു സിനിമ ആറ്റുകാൽ അമ്പലത്തിൽ വിളക്കു കൊളുത്തിയത് രണ്ടര ലക്ഷം രൂപ വാങ്ങിയാണെന്ന് പറയുന്നു. ഉള്ളതാണോ ഇല്ലാത്തതാണോ എന്നറിയില്ല. കഴിഞ്ഞ തവണ മമ്മൂട്ടിയായിരുന്നു. ആ മനുഷ്യൻ ഒരു പൈസ പോലും വാങ്ങിയില്ല. ഇവൻ, പറ്റിപ്പാണ്. ഭക്തിയെ വിറ്റ് ഇവൻ സിനിമയ്ക്ക് കാശുണ്ടാക്കുന്നു. ഇവനെ വിമർശിക്കുന്നവർ സൂക്ഷിക്കണം, എപ്പോഴാ നമുക്ക് അടി കിട്ടുന്നത് എന്ന് പറയാൻ പറ്റില്ല.
ഇനി ഇപ്പോൾ ഇതിന്റെ പേരിൽ ഇവൻ എന്നെ എവിടെയെങ്കിലും വെച്ച് കണ്ടാൽ ആജാനുബാഹുവായ ഈ ഉണ്ണി മുകുന്ദൻ എന്തെങ്കിലും ചെയ്യുമെന്ന് പേടിയുണ്ട്. എന്നെ വല്ലതും ചെയ്താൽ അവന്റെ മുഖം ഞാൻ ശരിയാക്കും, ഇവനെ കാണാൻ ഒരു തിരക്കഥാകൃത്തും സംവിധായകനും നിർമാതാവും ചെന്നു. ഉടൻ തന്നെ ഇവൻ ഇവരോട് പറയുന്നത് കഥ ഞാൻ കേൾക്കണമെങ്കിൽ ഞാൻ പറയുന്ന പ്രൊഡക്ഷൻ എക്സിക്യൂട്ടീവിനെ വെക്കണമെന്നാണ്. മലയാള സിനിമ എവിടെ പോവുന്നെന്ന് ആലോചിച്ച് നോക്കൂ.

എന്റെ ഒരു കാഴ്ചപ്പാടിൽ ഇപ്പോൾ മലയാള സിനിമയിൽ നിലനിൽപ്പ് ഉള്ളത് മാമാപ്പണി ചെയ്യുന്നവർക്കേ ഉള്ളു എന്നതാണ്. അതുപോലെ ഇവന്റെ അണ്ടർവെയർ കഴികിക്കൊടുക്കുന്നവനെയേ ഇവന്മാർ എക്സിക്യൂട്ടീവായി വെക്കുള്ളൂ. ഒരു പൊട്ട പടം വിജയിച്ച ഇവനൊക്കെ കാണിക്കുന്ന ജാഡ നിങ്ങളാലോചിച്ച് നോക്കണം. ചാനലിൽ ഒക്കെ വന്നിരുന്ന് വന്ന് സംസാരിക്കുന്നത് കേട്ടാൽ ഇതുപോലെ എളിയ ജീവിതമുള്ളയാളില്ലെന്ന് തോന്നും. കൂടുതലെന്നെക്കാെണ്ട് പറയിക്കാത്തതാണ് നല്ലത്. ഈ ചെറുപ്പക്കാരന്റെ പേരിൽ പെണ്ണ് കേ,സുണ്ട്, ക,ള്ള,പ്പ,ണ,ക്കേസുണ്ട്.
ഇവന്റെ സാമ്പത്തികമൊക്കെ ഇഡി അന്വേഷിച്ചത് കൊണ്ടാണല്ലോ പെട്ടെന്ന് അങ്ങ് ബിജെപി ആയത്. ഇതൊന്നും പോരാഞ്ഞിട്ട്, മാളികപ്പുറം വിജയിച്ച സമയത്ത് എന്തൊരു അഹങ്കാരം പറച്ചിൽ ആയിരുന്നു. മിന്നൽ മുരളിയേക്കാളും വലിയ സൂപ്പർ ഹീറോ ഞാനാണ്, ഇപ്പോൾ മലയാളത്തിൽ നൂറ് കോടി ക്ലബിൽ കയറിയ മലയാളത്തിലെ രണ്ട് നടൻമാരേയുള്ളൂ. ഒന്ന് മോഹൻലാലും ഒന്ന് ഞാനും. എന്തൊരു അഹങ്കാരമാണ് ഇതെന്നും ശാന്തിവിള പറയുന്നു.
Leave a Reply