
സിനിമയിൽ ഇടി കൊള്ളാൻ തുടങ്ങിയിട്ട് 32 വർഷം ! കിഡ്നി തകരാറിലാണ്, ഡയാലിസിസ് ചെയ്ത് കുടുംബം തകർന്നു ! തന്റെ ജീവിതത്തെ കുറിച്ച് സ്പടികം ജോർജ് പറയുന്നു !
മലയാള സിനിമയിൽ ഏറെ ശ്രദ്ധിക്കപ്പെട്ട വില്ലന്മാരിൽ ഒരാളിന് സ്പടികം ജോർജ്, അഭിനയിച്ച സിനിമയുടെ പേരിൽ തന്നെ അദ്ദേഹം ഇന്നും അറിയപ്പെടുന്നു. പോലീസുകാരനായിട്ടാണ് ജോർജ് എന്ന നടൻ സിനിമയിലേക്ക് കടന്നു വന്നത്. 1990 ലാണ് അദ്ദേഹം അഭിനയ ജീവിതത്തിന് തുടക്കം കുറിച്ചത്. ഇപ്പോഴിതാ തന്റെ അഭിനയ ജീവിതത്തിൽ 32 വർഷങ്ങൾ പിന്നിടുന്ന സ്ഫടികം ജോർജ്ജ് സമയം മാധ്യമത്തിന് ഒപ്പം തന്റെ അനുഭവങ്ങൾ പങ്കുവെച്ചിരുന്നു. ആ വാക്കുകൾ ഇങ്ങനെ, 1990 ൽ മറുപുറം എന്ന ചിത്രത്തിലൂടെയായിരുന്നു ജോർജ്ജിന്റെ അരങ്ങേറ്റം.
പക്ഷെ ആദ്യ പടങ്ങൾ ഒന്നും അങ്ങനെ ശ്രദ്ധിക്കപ്പെട്ടിരുന്നില്ല, തുടർന്നാണ് 1995 ൽ ഭദ്രൻ സംവിധാനം ചെയ്ത മോഹൻലാൽ നായകനായ ബ്ലോക്കബ്സ്റ്റർ ചിത്രത്തിൽ ജോർജ്ജ് പ്രധാന വില്ലൻ വേഷത്തിലെത്തുന്നത്. മോഹൻലാൽ എന്ന സൂപ്പർ സ്റ്റാറിന്റെ ഒപ്പം കരുത്തുറ്റ വില്ലൻ കഥാപാത്രവുമായിട്ടാണ് ജോർജ് എത്തിയത്. കുറ്റിക്കാടൻ ഇന്നും മലയാളി മനസ്സിൽ നിറഞ്ഞ് നിൽക്കുന്നു. ശേഷം പിന്നീട് അങ്ങോട്ട് ലഭിച്ചതെല്ലാം പോലീസ് വേഷങ്ങൾ ആയിരുന്നത് ചെറിയ വിഷമം തോന്നിയിരുന്നു. യുവതുർക്കി, ലേലം, സൂപ്പർമാൻ, വാഴുന്നോർ, പത്രം, നരസിംഹം തുടങ്ങി ഹിറ്റ് ചിത്രങ്ങളിലെ അഭിനേതാക്കളിൽ ജോർജ്ജിന്റെ പേരും ചേർക്കപ്പെട്ടു. കടയാടി ബേബിയും, ആൻഡ്രൂസും, തോമസ് വാഴക്കാലനും, കല്ലട്ടി വാസുദേവനും ജോർജ്ജിലൂടെ മലയാളിയുടെ മനസ്സിൽ ഇടം പിടിച്ചു.

എങ്കിലും ഇതിലെല്ലാം മേലെയാണ് കുറ്റിക്കാടൻ എന്ന ജോർജ് തന്നെ സമ്മതിക്കുന്നു. ഒരുപാട് ഐഡി എന്നാൽ ഇടക്ക് രോഗം തന്നെ വല്ലാതെ തളർത്തി എന്ന് അദ്ദേഹം തന്നെ പറഞ്ഞിരുന്നു. കി,ഡ്നി രോഗം ബാധിച്ചത് കൊണ്ട് കിഡ്നി മാറ്റൽ ശസ്ത്രക്രിയ കഴിഞ്ഞ ആളാണ് താൻ. ആഴ്ചയിൽ മൂന്നുദിവസം ഡയാലിസിസ് ഉൾപ്പെടെ നിരവധി പരീക്ഷങ്ങളിൽ കൂടിയാണ് കടന്നുപോയത്. അതിനിടെ ഭാര്യ ത്രേസ്യമ്മക്ക് ക്യാൻസറും ബാധിച്ചു. മരണത്തോളം പോന്ന അസുഖങ്ങൾ ബാധിച്ചപ്പോൾ തങ്ങൾ തളർന്നു പോയെന്നു പറയുകയാണ് ജോർജ്. അപ്പോൾ താങ്ങാൻ ദൈവം ഒപ്പം ഉണ്ടായിരുന്നുവെന്നും അദ്ദേഹം പറയുന്നു.
ഈ അവസ്ഥ കൊണ്ടുതന്നെ സാമ്പത്തികമായി താൻ ഒരുപാട് തകർന്ന് നിന്ന അവസ്ഥയിൽ ദൈവ ദൂതനെ പോലെ വന്ന് എന്നെ കരകയറ്റിയത് സുരേഷ് ഗോപിയാണ്, എന്റെ കിഡ്നി മാറ്റൽ ശസ്ത്രക്രിയക്ക് എല്ലാ സഹായങ്ങളും ചെയ്ത തന്നത് അദ്ദേഹമാണ്, സുരേഷ് ഗോപി സഹോദരതുല്യനാണ്, ഒരുപാട് സദർഭങ്ങളിൽ സഹായിച്ചിട്ടുണ്ട്. ആ കടപ്പാട് ഒന്നും മറക്കാൻ കഴിയില്ല എന്നും അദ്ദേഹം പറയുന്നു.
Leave a Reply