ഒരു മനുഷ്യന്റെ ജീവിതത്തില്‍ സംഭവിച്ച ഒരു മാർക്കറ്റ് ചെയ്യുക, എല്ലാം കഴിഞ്ഞതിന് ശേഷം അയാളുടെ ജീവിത്തില്‍ സംഭവിച്ച 30% മാത്രമേയുള്ളൂ എന്നുപറയുക !
മലയാള സിനിമയിൽ പുതു ചരിത്രം കുറിക്കുകയാണ് ആടുജീവിതം എന്ന സിനിമ, വലിയ വിജയമായി സിനിമ മാറികൊണ്ടിരിക്കുമ്പോൾ സിനിമയെ വിടാതെ ചില വിവാദങ്ങളും പിന്തുടരുകയാണ്, സാഹിത്യകാരൻ ബെന്യാമിന്റെ ആടുജീവിതം എന്ന നോവലിനെ ആസ്പദമാക്കിയുള്ള സിനിമ ഒരു യഥാർത്ഥ സംഭവത്തെ ആസ്പദമാക്കിയിട്ടുള്ളതാണ്. ജീവിതത്തിന്റെ രണ്ടറ്റം കൂട്ടി മുട്ടിക്കുന്നതിന് വേണ്ടി കടല്‍ കടന്ന ആലപ്പുഴക്കാരൻ ഷുക്കൂർ എന്ന വ്യക്തിയുടെ ജീവിതത്തില്‍ സംഭവിച്ച സംഭവമാണ് നോവലിന്റെ പ്രമേയം.
എന്നാൽ ആടുജീവിതം എന്ന നോവലിൽ കഥാപാത്രത്തിന്റെ പേര് നജീബ് ആയെന്ന് മാത്രം, അതേസമയം സിനിമയെ നോവലിലെ ചില രംഗങ്ങളുമായി താരതമ്യപ്പെടുത്തി ചർച്ചകളും നടക്കുന്നുണ്ട്. അതിലൊന്നാണ് നജീബ് എന്ന കഥാപാത്രം ആടിനെ ലൈംഗികമായി ഉപയോഗിച്ചു എന്നുള്ളത്. എന്നാല്‍ അങ്ങനെ ഒരു രംഗം സിനിമയിലില്ലായിരുന്നു. ഇതിനെ കുറിച്ചുള്ള ചർച്ചകൾ കൂടി വന്നപ്പോൾ ബെന്യാമിൻ തന്നെ കാര്യങ്ങൾക്ക് വ്യക്തത വരുത്തി രംഗത്ത് വന്നിരുന്നു. തന്റെ നോവലിലെ നായകൻ ഷുക്കൂർ അല്ലെന്നും, അനേകം ഷുക്കൂറുമാരില്‍ നിന്നും കടംകൊണ്ട കഥാപാത്രമാണ് നജീബെന്നും അതില്‍ പലരുടേയും അനുഭവങ്ങള്‍ കൂട്ടിച്ചേർത്ത് എഴുതിയ നോവലാണ് ആടുജീവിതമെന്നും ബെന്യാമിൻ വ്യക്തമാക്കിയിരുന്നു.
ഇപ്പോഴിതാ ഈ വിഷയത്തിൽ ചർച്ചകള്‍ മുറുകുന്നതിനിടെയാണ് നടൻ ഹരീഷ് പേരടി പങ്കുവെച്ച ഒരു പോസ്റ്റ് ശ്രദ്ധയാകുന്നത്. നോവലിനും സിനിമയ്ക്കുമായി ഒരു മനുഷ്യന്റെ ജീവിതത്തില്‍ സംഭവിച്ച ഒരു മാർക്കറ്റ് ചെയ്യുക. എല്ലാം കഴിഞ്ഞതിന് ശേഷം അയാളുടെ ജീവിത്തില്‍ സംഭവിച്ച 30% മാത്രമേയുള്ളൂ ബാക്കിയെല്ലം കഥാകാരന്റെ സൃഷ്ടിയെന്ന് പറഞ്ഞ് കയ്യൊഴിയുന്നത് ഉളുപ്പില്ലായ്മ ആണെന്നും. ബെന്യമിന്റെ ആടുജീവിതം വായിച്ചതില്‍ ഇപ്പോള്‍ ലജ്ജ തോന്നുന്നുവെന്നും ഷുക്കൂറിന്റെ ജീവിതത്തിലെ ആദ്യത്തെ കഫീല്‍ അറബിയായിരുന്നെങ്കില്‍ ഇപ്പോഴതൊരു സലാഹിത്യാകാരനാണെന്നുമാണ് ഹരീഷ് പേരടി ഫേസ്ബുക്കില്‍ കുറിച്ചത്.
അദ്ദേഹത്തിന്റെ കുറിപ്പിന്റെ പൂർണ്ണ രൂപമിങ്ങനെ.. നോവലിനും സിനിമക്കുവേണ്ടി ഒരു മനുഷ്യന്റെ ജീവിതത്തെ നടന്ന കഥയെന്ന പിൻബലത്തോടെ മാർക്കറ്റ് ചെയ്യുക… എല്ലാം കഴിഞ്ഞ് അയാളുടെ ജീവിതത്തിന്റെ 30% മേയുള്ളു ബാക്കിയൊക്കെ കലാകാരന്റെ കോണോത്തിലെ ആവിഷ്ക്കാര സ്വാതന്ത്ര്യമാണെന്നും.. ആ നോവലിന്റെ പിൻകുറിപ്പില്‍ വ്യക്തമായി എഴുതിയ “കഥയുടെ പൊടിപ്പും തൊങ്ങലും” വളരെ കുറച്ച് മാത്രമേയുള്ളു (10%) എന്ന് വായിച്ച് അത് വിശ്വസിച്ച പൊതുസമൂഹത്തെയും ആ മനുഷ്യനെയും ഒരു ഉളുപ്പുമില്ലാതെ കളിയാക്കുക… ഈ സാഹിത്യ സർക്കസ്സ് കമ്ബനി ഒരു മനുഷ്യന്റെ ജീവിതത്തില്‍ ഒരിക്കലും നടക്കാത്ത മനുഷ്യവിരുദ്ധവും മൃഗവിരുദ്ധവുമായ ഒരു കാര്യം വെച്ചാണ് വില്‍പ്പനയുടെ ഈ ഊഞ്ഞാലാട്ടം നടത്തിയെതെന്ന് അറിയുമ്പോൾ ഈ നോവല്‍ വായിച്ച് സമയം കളഞ്ഞതില്‍ ഞാൻ ലജ്ജിക്കുന്നു..
ഷൂക്കൂർ ഇക്കാ, നിങ്ങളുടെ ആദ്യത്തെ കഫീല്‍ ഒരു അറബിയായിരുന്നെങ്കില്‍ ഇന്നത്തെ നിങ്ങളുടെ കഫീല്‍ ഒരു മലയാള സാഹിത്യകാരനാണ്.. നിങ്ങളുടെ ആട് ജീവിതം ഇപ്പോഴും തുടരുകയാണെന്ന് പറയാൻ സങ്കടമുണ്ട്… ക്ഷമിക്കുക.. ഈ വൃത്തികേടിന് പരിഹാരമായി ഈ മനുഷ്യൻ കോടികളുടെ പ്രതിഫലം അർഹിക്കുന്നുണ്ട് എന്ന് തന്നെയാണ് എന്റെ പക്ഷം.. ഒരു മനുഷ്യന്റെയും ജീവിതം വെച്ച് ഇനി ഒരുത്തനും സാഹിത്യം കളിക്കാതിരിക്കാൻ അത് ഒരു മാതൃകയാവണം… ഷുക്കൂറിനോടൊപ്പം എന്നാണ് ഹരീഷ് പേരടി ഫേസ്ബുക്കില്‍ കുറിച്ചത്.
Leave a Reply