കണ്ണേ കരളെ ആസിഫേ ജീവിക്കുന്നു മനുഷ്യരിലൂടെ…! ആസിഫിന്റെ മനസ്സിന് ഇത്രയും സൗന്ദര്യമുണ്ടെന്ന് മനസ്സിലായത് വിണ്ഡിറ്റ് രമേശൻ അയാളെ അവഹേളിച്ച വീഡിയോ കണ്ടപ്പോഴാണ് ! ഹരീഷ് പേരടി !

ഇപ്പോഴിതാ സമൂഹ മാധ്യമങ്ങളിൽ ഏറ്റവുമധികം ചർച്ചയാകുന്ന ഒരു വിഷയമാണ് സംഗീത സംവിധായകൻ രമേഷ് നാരായണ്‍ നടൻ ആസിഫ് അലിയെ അപമാനിച്ചു എന്ന നിലയിൽ വലിയ പ്രതിഷേധമാണ് നടക്കുന്നത്. ഇപ്പോഴിതാ ഈ വിഷയത്തിൽ നടൻ ഹരീഷ് പേരടി പങ്കുവെച്ച കുറിപ്പാണ് ഏറെ ശ്രദ്ധ നേടുന്നത്, ഇന്നലെയും ആസിഫിനെ കണ്ട് കൈ കൊടുത്തതാണ്.. പക്ഷെ ആസിഫിന്റെ മനസ്സിന് ഇത്രയും സൗന്ദര്യമുണ്ടെന്ന് മനസ്സിലായത് വിണ്ഡിറ്റ് രമേശൻ അയാളെ അവഹേളിച്ച വീഡിയോ കണ്ടപ്പോഴാണ്… കണ്ണേ കരളെ ആസിഫേ ജീവിക്കുന്നു മനുഷ്യരിലൂടെ.. എന്നാണ് അദ്ദേഹം കുറിച്ചത്..

എംടി,യുടെ കഥ,കളെ ആസ്പദമാക്കി ഒരുക്കുന്ന ‘മനോരഥങ്ങള്‍’ എന്ന ആന്തോളജി ചിത്രത്തിന്റെ ട്രെയ്‌ലര്‍ ലോഞ്ചിനിടെ നടന്‍ ആസിഫ് അലിയെ അദ്ദേഹം അപമാനിച്ചു എന്ന നിയലായിൽ വലിയ വിമർശനം ഉയർന്ന സാഹചര്യത്തിൽ അതിന് വിശദീകരണം നൽകി രംഗത്ത് വന്നിരിക്കുകയാ രമേശ് നാരായണൻ. ആസിഫ് നിന്നും മൊമന്റോ വാങ്ങാന്‍ രമേഷ് നാരായണ്‍ വിസമ്മതിച്ചത്. ആസിഫിന്റെ കയ്യിൽ നിന്നും നീരസത്തോടെ മെമെന്റോ സ്വീകരിക്കുകയും, ശേഷം സംവിധായകൻ ജയരാജിനെ വിളിച്ച് വരുത്തി ആ മെമെന്റോ കയ്യിൽ വച്ച് കൊടുത്ത ശേഷം സ്വീകരിക്കുന്നതുമാണ് സോഷ്യൽ മീഡിയയിൽ പ്രചരിച്ച വീഡിയോയിൽ കാണുന്നത്.

എന്നാൽ സംഭവിച്ചത് മനപ്പൂർവ്വമല്ല എന്നും മാപ്പ് ചോദിക്കുന്നു എന്നും പറഞ്ഞുകൊണ്ട് രമേശ് നാരായണൻ രംഗത്ത് വന്നിരുന്നു, അദ്ദേഹം വാക്കുകൾ വിശദമായി, “സന്തോഷ് നാരായണൻ എന്ന പേരാണ് അവിടെ അനൗൺസ് ചെയ്തത്, അതിന് പിന്നാലെ ആസിഫ് വന്ന് മൊമന്റോ എന്നെ ഏൽപ്പിച്ച് പോയി. ആസിഫ് എനിക്കാണോ ഞാൻ ആസിഫിനാണോ മൊമന്റോ നൽകേണ്ടത് എന്ന് പോലും വ്യക്തമാകുന്നതിന് മുൻപേ, മെമെന്റോ എന്നെ ഏൽപ്പിച്ച ആസിഫ് ഒരു ആശംസ പോലും പറയാതെ പോയി. തുടർന്നാണ് ഞാൻ ജയരാജിനെ വിളിച്ചത്. ആസിഫിനെ ശ്രദ്ധിച്ചില്ലെന്നത് വാസ്തവമാണെങ്കിലും അപമാനിക്കുകയോ വിവേചനം കാണിക്കുകയോ ചെയ്തിട്ടില്ല.

ശേഷം, ഇന്നു, രാവിലെ അവിടെയുണ്ടായ സംഭവങ്ങളിൽ ക്ഷമചോദിച്ച് ജയരാജ് സന്ദേശം അയച്ചിരുന്നു. ഇതൊരു മൊമന്റോ മാത്രമല്ലേ, പുരസ്‌കാരമൊന്നുമല്ലല്ലോ ഏതെങ്കിലും ഒരു വ്യക്തി തരണമെന്ന് വാശിപടിക്കാൻ. വസ്തുത ഇതായിരിക്കെ കാര്യങ്ങൾ മനസിലാക്കാതെയുള്ള സൈബർ ആക്രമണത്തിൽ വിഷമമുണ്ട്’’ എന്ന് ദി ഫോർത്തിൽ രമേശ് നാരായൺ പ്രതികരിച്ചു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *