
ഭർത്താവ് നഷ്ടപെട്ട ഒരു സ്ത്രീ എങ്ങനെ നടക്കണം, ഇനി എങ്ങനെ ജീവിക്കണം എന്ന് തീരുമാനിക്കേണ്ടത് സമൂഹമാണോ ! അത് മാറ്റി നിർത്തിയിട്ട വേണം നമുക്ക് മുന്നോട്ട് പോകാൻ ! ഇന്ദുലേഖ !
സിനിമ സീരിയൽ രംഗത്ത് ഏറെ ശ്രദ്ധ നേടിയ അഭിനേത്രിയാണ് ഇന്ദുലേഖ. ഒരു ക്ലാസ്സിക്കൽ നർത്തകി കൂടിയാണ് ഇന്ദുലേഖ. എന്നാൽ ഇപ്പോൾ തനറെ ജീവിതത്തെ കുറിച്ച് തുറന്ന് പറയുകയാണ് നടി, താൻ താണ്ടി വന്ന വഴികൾ വളരെ ബുദ്ധിമുട്ടേറിയ ഒന്നായിരുന്നു എന്നാണ് ഇദുൽഖ പറയുന്നത്. പ്രണയം, വിവാഹം, ഭർത്താവിന്റെ അപകടം, ശേഷം അദ്ദേഹത്തിന്റെ വേർപാട് അതിനുശേഷമുള്ള ജീവിതം അങ്ങനെ ഏറെ കടമ്പകളെ അതിജീവിച്ച ആളുകൂടിയാണ് ഇന്ദുലേഖ. വീട്ടുകാരെ എതിർത്ത് ഇഷ്ടപെട്ട അയാളോടൊപ്പം ജീവിതം തുടങ്ങി.
എന്നാൽ സന്തുഷ്ടമായ തങ്ങളുടെ ആ കൊച്ചു ജീവിതത്തെ ഇല്ലാതാക്കികൊണ്ട് അദ്ദേഹത്തിന് ഒരു അപകടമുണ്ടായി, ആ സമയത്ത് സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം അഭിനയിക്കാൻ പോകേണ്ടി വന്നിട്ടുണ്ട്, ആ സമയത്ത് ര്‍ത്താവ് ആശുപത്രിയില്‍ കിടക്കുമ്പോള്‍ അവള്‍ ചായം തേച്ച് അഭിനയിക്കുന്നു എന്ന് പറഞ്ഞ് എന്നെ ഏറെ വേദനിപ്പിച്ചവരുണ്ട്. പക്ഷെ അങ്ങനെ അദ്ദേഹം ഞങ്ങളെ വിട്ടുപോയി.

അദ്ദേഹം, പോയ ശേഷം, പന്ത്രണ്ട് ദിവസത്തോളം വീട്ടില്‍ നിറയെ ആളുകളായിരുന്നു. പതിമൂ,ന്നാമത്തെ ദിവസം മുതല്‍ ഞാനും മോളും തനിച്ചായി. അപ്പോള്‍ അനുഭവിച്ച ഒറ്റപ്പെടലും വേദനയും എങ്ങിനെ പറയണം എന്ന് അറിയില്ല. ഉറക്കമില്ലാത്ത രാത്രികള്‍. ഇങ്ങനെ ഇരുന്നാല്‍ ശരിയാവില്ല, മോള്‍ക്ക് ഞാന്‍ മാത്രമേ ഉള്ളൂ എന്ന് തിരിച്ചറിഞ്ഞപ്പോള്‍ 15 ദിവസം കഴിഞ്ഞ് ഞാന്‍ ബാങ്ക് ജോലിക്ക് പോകാന്‍ തീരുമാനിച്ചു. അന്ന് ഞാന്‍ ഇറങ്ങിയ നേരത്ത് വീട്ടിന്റെ അപ്പുറത്ത് നിന്ന് ഒരാള്‍, ‘ഹൂം ഇറങ്ങിയിട്ടുണ്ട്’ എന്ന് പറഞ്ഞ ആ വാക്ക് ഇപ്പോഴും എന്റെ കാതില്‍ മുഴങ്ങുന്നുണ്ട്.
പക്ഷെ, അത്തരം കുത്തു വാക്കുകളാണ് എന്നെ മുന്നോട്ട് നയിച്ചത്. ഞാൻ എന്റെ മകളെ മാത്രം ബോധി,പ്പിച്ചാൽ മതി എന്ന രീതിയിൽ മുന്നോട്ട് പോയി, ഇപ്പോഴും അതേ ധൈര്യത്തോടെ മുന്നോട്ട് പോയി.. നമ്മളുടെ ഈ സമൂഹത്തിൽ ഭർത്താവ് നഷ്ടപെട്ട ഒരു സ്ത്രീ എങ്ങനെ നടക്കണം, ഇനി എങ്ങനെ ജീവിക്കണം, എന്തൊക്കെ ചെയ്യണം എന്നൊക്കെ തീരുമാനിക്കുന്നത് മറ്റുള്ളവരാണ്. അത് മാറ്റി നിര്‍ത്തിയിട്ട് വേണം നമുക്ക് ജീവിച്ച് മുന്നോട്ട് പോകാൻ. നമ്മൾ ചെയ്യുന്ന കാര്യങ്ങൾ വേണ്ടപ്പെട്ടവരെയും വീട്ടുകാരെയും മാത്രം ബോധിപ്പിച്ചാൽ മതിയെന്ന് വിശ്വസിച്ച് മുന്നോട്ട് പോവുകയാണ് ഞാൻ ഇപ്പോൾ ഇന്ദുലേഖ പറയുന്നു….
Leave a Reply