
മാതാപിതാക്കളും, അധ്യാപകസമൂഹവും, മത നേതൃത്വവും ഈ ഇടത് വിവരക്കേടിന് കൂട്ടുനില്‍ക്കരുത് ! ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോമിനെതിരെ സംവിധായകൻ ജോൺ ഡിറ്റോ !!
ഇപ്പോൾ സമൂഹ മാധ്യമങ്ങളെ മുഴുവൻ സംസാര വിഷയം ബാലുശ്ശേരി ഹയര്‍ സെക്കന്ററി സ്കൂളില്‍ നടപ്പിലാക്കിയ ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം ആണ്, ജെൻഡറിന്റെ വ്യത്യാസത്തിൽ പല കാര്യങ്ങളിലും നടന്നുവരുന്ന വേർതിരിവുകൾ ഇല്ലാതാക്കുക സമത്വം നടപ്പാക്കുക തുടങ്ങിയ ആശയങ്ങൾ മുന്നോട്ട് വെച്ചുകൊണ്ട് ബാലുശ്ശേരി ഹയര്‍ സെക്കന്ററി സ്കൂൾ മാനേജ്മെന്റ് നടപ്പിലാക്കിയ പുതിയ യൂണിഫോം ആണ് ഇപ്പോൾ പല ചർച്ചകൾക്കും വഴിയൊരുക്കിയിരിക്കുന്നത്. ഇതിനെ അനുകൂലിച്ചും വിമർശിച്ചും പ്രമുഖർ അടക്കം പലരും രംഗത്ത് വന്നുകഴിഞ്ഞു.
ഇപ്പോഴിതാ ഇതിനെതിരേ ശക്തമായ പ്രതിഷേധവുമായി രംഗത്ത് വന്നിരിക്കുകയാണ് അധ്യാപകനും സംവിധയകനുമായ ജോണ്‍ ഡിറ്റോ. ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം വാദം അപ്രസക്തവും അരാജകത്തത്തിന് കുടപിടിക്കുന്നതുമാണെന്ന് അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കുന്നു. കൗമാര പ്രായത്തിലെ കുട്ടികളെ നിയന്ത്രിച്ച് തന്നെ വളര്‍ത്തണമെന്നും അവരുടെ ഇഷ്ടത്തിനനുസരിച്ച് അഴിച്ചു വിടരുതെന്നും ജോണ്‍ ഡിറ്റോ പറയുന്നു.
വിദ്യാര്‍ത്ഥിനികളുടെ പ്രശ്നം ജെന്‍ഡര്‍ ഇക്വാലിറ്റി അല്ലെന്നും ആഹാരവും വസ്ത്രവും പാര്‍പ്പിടവും ആണെന്നും ആദ്യം കുഞ്ഞുങ്ങള്‍ക്ക് വേണ്ട സൗകര്യങ്ങള്‍ ചെയ്തു കൊടുക്കൂ എന്നും അദ്ദേഹം ആവശ്യപ്പെടുന്നു. നമ്മുടെ മത നേതൃത്വവും മാതാപിതാക്കളും അധ്യാപകസമൂഹവും ഈ ഇടത് വിവരക്കേടിന് കൂട്ടുനില്‍ക്കരുതെന്നും അദ്ദേഹം പറയുന്നു.അമേരിക്കയിലൊക്കെ ഈ കൂടിക്കലരലും മറ്റും മൂലം നിയന്ത്രണമില്ലാതായ കൗമാരക്കാരുടെ പ്രശ്നങ്ങള്‍ സാമൂഹ്യ പ്രശ്നമായി വളര്‍ന്നു കഴിഞ്ഞു.

ചില സ്കൂളുകളില്‍ ഗ ര്‍ ഭ നി രോധന ഉ റ കള്‍ക്ക് vending Machine സ്ഥാപിച്ച വാര്‍ത്തയും നമ്മള് കണ്ടു. മൂല്യവിചാരവും സദാചാര ചിന്തയുമില്ലാത്ത ഒരു തലമുറയെ ആര്‍ക്കാണ് ആവശ്യം,
മ യ ക്കു മ രു ന്ന് മാ ഫി യകള്‍ക്കും അരാജകവാദികള്‍ക്കും മാത്രം. പെണ്‍കുട്ടികളെ പെണ്‍കുട്ടികളായിത്തന്നെ വളര്‍ത്തുക. പ്രകൃതി അവര്‍ക്കു നല്കിയ ഭംഗികള്‍ അവര്‍ നിലനിര്‍ത്തട്ടെ. അന്തസ്സോടെ സമൂഹത്തില്‍ ഇടപെടട്ടെ. വളരട്ടെ. പെണ്ണുടലിന് കുറവുണ്ട് എന്ന മിഥ്യാബോധം അവളില്‍ നിറയ്ക്കരുത്. ആഹാരവും വസ്ത്രവും പാര്‍പ്പിടവും ആണ് വേണ്ടത്. യൂണിഫോം ഇല്ലാത്തതിനാല്‍ മകള്‍ക്ക് വരാന്‍ മടി എന്ന് ഒരമ്മ ഇപ്പോള്‍ വിളിച്ചതേയുള്ളൂ. ഒരാളല്ല പലരും.
ആദ്യം കുഞ്ഞുങ്ങള്‍ക്ക് വേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ ചെയ്തു കൊടുക്കൂ, മന്ത്രീ, നവോത്ഥാന പ്രസ്ഥാനങ്ങളേ. എന്നിട്ടാവാം ലിംഗനീതി. എന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു. അതേസമയം ബാലുശ്ശേരി ഹയര്‍ സെക്കന്ററി സ്കൂളില്‍ നടപ്പിലാക്കിയ ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം എന്ന ആശയം മാതൃകാപരവും അഭിനന്ദനീയവുമാണെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ്. ഇത് തികച്ചും മാതൃകാപരമായ തീരുമാനമാണെന്നും ഇതിൽ കുട്ടികൾ എത്രത്തോളം സന്തോഷവതികളാണെന്നും അവരുടെ പ്രതികരണത്തിൽ നിന്നും വ്യക്തമാണ് എന്നും ഡിവൈഎഫ്ഐ പറയുന്നു.
Leave a Reply