
ആ ചിത്രത്തിൽ എന്നെ നായകന് ആക്കിയില്ലെങ്കില്‍ പിന്നെ ജീവിതത്തില്‍ ഡേറ്റ് തരില്ലെന്ന് മമ്മൂട്ടി പറഞ്ഞു ! മഞ്ജു പിന്മാറി പകരം സന്തോഷത്തോടെ ദിവ്യ നായികയായി ! ലാൽജോസ് പറയുന്നു !
ലാൽജോസ് എന്ന സംവിധായകൻ എന്നും മലയാള സിനിമയുടെ സമ്പാദ്യമാണ്. അദ്ദേഹം ഇതിനോടകം ഒരുപാട് ഹിറ്റ് ചിത്രങ്ങൾ സംഭാവന ചെയ്തു കഴിഞ്ഞു. അതുപോലെ മലയാള സിനിമക്ക് നിരവധി പുതുമുഖങ്ങളെ സംഭാവന ചെയ്തിട്ടുള്ള ആളുകൂടിയാണ് ലാൽജോസ്. 1998ല്‍ ഒരുക്കിയ ഒരു മറവത്തൂര്‍ കനവ് എന്ന ചിത്രത്തിലൂടെയാണ് ലാല്‍ജോസ് സംവിധാന രംഗത്തേക്ക് തുടക്കം കുറിക്കുന്നത്. ചിത്രത്തില്‍ ദിവ്യ ഉണ്ണി ആയിരുന്നു നായിക. ഇപ്പോൾ ആ ചിത്രത്തെ കുറിച്ച് ലാൽജോസ് പറഞ്ഞ കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്.
ഇന്നും മിനിസ്ക്രീനിൽ മികച്ച അഭിപ്രായം നേടുന്ന സൂപ്പർ ഹിറ്റ് ചിത്രങ്ങളിൽ ഒന്നാണ്, ഒരു മറവത്തൂർ കനവ്’. ആ ചിത്രത്തിൽ നായികയായി എത്തിയത് നടി ദിവ്യ ഉണ്ണി ആയിരുന്നു. പക്ഷെ ഈ ചിത്രത്തിൽ നായിക ആകേണ്ടത് മഞ്ജു വാര്യർ ആയിരുന്നു എന്നാണ് ലാൽ ജോസ് പറയുന്നത്. ലാൽജോസിന്റെ ആദ്യ ചിത്രം കൂടി ആയിരുന്നു ഒരു മറവത്തൂർ കനവ്. പക്ഷെ അന്ന് എന്ന് മഞ്ജു ചില കാരണങ്ങളാല്‍ ചിത്രത്തിൽ നിന്നും ഒഴിവാക്കുക ആയിരുന്നു. ആ സമയത്ത് എന്തു ചെയ്യുമെന്ന് അറിയാതിരിക്കുമ്പോഴാണ് ദിവ്യ ഉണ്ണിയെ വിളിച്ചത്. മഞ്ജു പിന്മാറിയ സിനിമയെന്ന് അറിഞ്ഞിട്ടും സന്തോഷത്തോടെ ദിവ്യ ആ റോള്‍ സ്വീകരിച്ചു എന്നാണ് ലാല്‍ജോസ് പറയുന്നത്.

അതുപോലെ ഈ ചിത്രത്തിൽ മമ്മൂട്ടി തന്നെ നായകനായി എത്താൻ ഒരു കാരണമുണ്ട് എന്നും ലാൽജോസ് പറയുന്നു. അഴകിയ രാവണന് എന്ന ചിത്രത്തിന്റെ സെറ്റില്‍ വെച്ചാണ് മമ്മൂട്ടിയെ ആദ്യമായി പരിചയപ്പെടുന്നത്. സംവിധാനം ചെയ്യാന്‍ ഒരുങ്ങുന്ന സമയത്ത് നായകനായി അഭിനയിക്കാമെന്ന് മമ്മൂട്ടിയാണ് ഇങ്ങോട്ട് പറഞ്ഞത്. ആദ്യ ചിത്രത്തില്‍ നായകന് ആക്കിയില്ലെങ്കില്‍ പിന്നെ ജീവിതത്തില്‍ ഡേറ്റ് തരില്ലെന്ന് മമ്മൂട്ടി പറഞ്ഞു എന്നും ലാൽ ജോസ് പറയുന്നു. അതുപോലെ പലപ്പോഴും മമ്മൂട്ടി വാശി പിടിച്ച സമയത്ത് അതേ വാശിയില്‍ താനും തിരിച്ചും നിന്നിട്ടുണ്ട്. വേറെയൊരു നടന് ആയിരുന്നെങ്കില്‍ ഇതെല്ലാം മനസില്‍ വൈരാഗ്യമായി സൂക്ഷിച്ചേനെ. പക്ഷേ മമ്മൂട്ടി ആ സമയത്ത് തന്നെ അതെല്ലാം വിട്ടു കളയുകയും തോളില്‍ വന്നു കൈയിടുകയും ചെയ്യുമായിരുന്നു എന്നാണ് ലാല്‍ജോസ് പറയുന്നത്.
അതുപോലെ ക്ളാസ്സ്മേറ്റ്സ് എന്നാ തന്റെ സൂപ്പർ ഹിറ്റ് ചിത്രത്തിൽ നരേൻ ചെയ്ത കഥാപാത്രം ആദ്യം തീരുമാനിച്ചത് ചാക്കോച്ചനെ ആയിരുന്നു എന്നും എന്നാൽ ചെറിയ ഡേറ്റ് പ്രശനം കൊണ്ട് അത് നടക്കാതെ നരേൻ അത് ചെയ്യുകയുമായിരുന്നു. കൂടാതെ ചിത്രത്തിലെ റസിയ എന്ന കഥാപാത്രത്തിനാണ് കഥയിൽ കൂടുതൽ പ്രാധാന്യം എന്ന് അറിഞ്ഞ കാവ്യാ, ആ വേഷം തനിക്ക് വേണമെന്ന് പറഞ്ഞ് കരഞ്ഞ് വാശിപിടിച്ചെന്നും ഒടുവിൽ ഇറങ്ങിപ്പോകാൻ വരെ പറഞ്ഞിരുന്നു എന്നും ലാൽജോസ് ഓർക്കുന്നു.
Leave a Reply