ആ ചിത്രം ചെയ്യുന്നതിന് മുമ്പ് പലരും ഞങ്ങളെ വിലക്കിയിരുന്നു ! ഗന്ധര്‍വന്റെ ശാപം ഉണ്ടാകും, ചെയ്യരുതെന്ന് പറഞ്ഞു ! പക്ഷെ ഞങ്ങൾ അത് കാര്യമാക്കിയില്ല ! എന്നാൽ പിന്നീട് സംഭവിച്ചത് !!

മലയാള സിനിമ ചരിത്രത്തിൽ ഒരു പുതിയ അനുഭവം സമ്മാനിച്ച മനോഹരമായ ചിത്രമായിരുന്നു ഞൻ ഗന്ധർവ്വൻ . മലയാള സിനിമക്ക് മറ്റൊരുപാട് സിനിമകൾ സമ്മാനിച്ച സംവിധായൻ പത്മരാജന്റെ അവസാനത്തെ ചിത്രമായിരുന്നു ഞാൻ ഗന്ധർവ്വൻ, പെരുവഴിയമ്ബലം, തൂവാനത്തുമ്ബികള്‍, നമുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍, മൂന്നാംപക്കം, ഇന്നലെ, കരിയിലക്കാറ്റുപോലെ തുടങ്ങിയ മറ്റൊരുപാട് ചിത്രങ്ങളും അദ്ദേഹം മലയാള സിനിമക്ക് സമ്മാനിച്ചിരുന്നു. അദ്ദേഹം തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നതും. നിതീഷ് ഭരദ്വാജ്, സുപർണ്ണ എന്നിവർ മുഖ്യവേഷങ്ങളിലഭിനയിച്ച ചിത്രം പുതുമയാർന്ന ദൃശ്യാനുഭവം പ്രേക്ഷകർക്ക് സമ്മാനിച്ചിരുന്നു. ഗുഡ് നൈറ്റ് ഫിലിംസിന്റെ ബാനറിൽ ആർ. മോഹൻ നിർമ്മിച്ച ഈ ചിത്രം വിതരണം ചെയ്തത് മനോരാജ്യം റിലീസ് ആണ്. ഭൂമിയിലെ ഒരു കന്യകയെ പ്രണയിക്കുന്ന ഗന്ധർവ്വന്റെ കഥയാണ്‌ ചിത്രത്തിൽ പറഞ്ഞിരിക്കുന്നത്.

വളരെ ഒരു അപ്രതീക്ഷിത വേർപാട് ആയിരുന്നു പത്മരാജന്റേത്. ശാപം കിട്ടി ഭൂമിയിലേക്ക് വന്ന ഗന്ധര്‍വന്റെ കഥ പറഞ്ഞ ‘ഞാന്‍ ഗന്ധര്‍വന്‍’ ആയിരുന്നു പദ്‌മരാജന്റെ അവസാനത്തെ സൃഷ്‌ടി. ഇപ്പോൾ വളരെ ഞെട്ടിപ്പുക്കുന്ന ഒരു വെളിപ്പെടുത്തലാണ്  നിര്‍മ്മാതാവ് ആയിരുന്ന  ഗുഡ് നൈറ്റ് മോഹന്‍ വെളിപ്പെടുത്തുന്നത്. ഈ ചിത്രത്തിന്റെ ബാക്കി പത്രമായി പല സംഭവ വികാസങ്ങളും സിനിമയുമായി ബന്ധപ്പെട്ട പലർക്കും സംഭവിച്ചിരുന്നു എന്നാണ് അദ്ദേഹം പറയുന്നത്. മോഹന്റെ വാക്കുകളിലേക്ക്, ഞാൻ ഗന്ധർവ്വൻ പ്രതീക്ഷിച്ച അത്ര വിജയം നേടിയിരിന്നില്ല, അതുകൊണ്ടുതന്നെ അതിന്റെ പരാജയം മറക്കാന്‍ ഒരു സിനിമ കൂടി ചെയ്യാന്‍ പപ്പേട്ടനും ഞാനും തീരുമാനിച്ചിരുന്നു. അന്ന് ഹോട്ടലില്‍ രാത്രി 12 മണിവരെ ഞങ്ങള്‍ ഇതേക്കുറിച്ച്‌ സംസാരിച്ചാണ് പിരിഞ്ഞത്.

പക്ഷെ പിറ്റേന്ന് ഗാന്ധിമതി ബാലന്‍ ഓടി വന്ന് പറയുകയാണ് പപ്പേട്ടന്‍ വിളിച്ചിട്ട് എണീക്കുന്നില്ലെന്ന്. ഒരു നിമിഷം ഞാൻ വല്ലാതെ ആയിപോയി, പെട്ടന്ന് ഞാന്‍ ഓടി മുറിയിലേക്ക് ചെന്നു. നടന്‍ നിതീഷ് ഭരദ്വാജും എനിക്കൊപ്പമുണ്ടായിരുന്നു. പക്ഷെ പപ്പേട്ടൻ പോയി എന്ന് ഡോക്‌ടര്‍ കൂടിയായ അദ്ദേഹവും പറഞ്ഞു. തുടര്‍ന്ന് അദ്ദേഹത്തിന്റെ സംസ്കാരത്തില്‍ പങ്കെടുത്ത് മടങ്ങവെ വളരെ അപ്രതീക്ഷിതമായി ഞങ്ങള്‍ക്കും ഒരു ആക്സിഡന്റ് പറ്റി. ഞാനും ഗാന്ധിമതി ബാലനുമായിരുന്നു വാഹനത്തില്‍ ഉണ്ടായിരുന്നത്. എന്നാൽ അതിലും ഞങ്ങളെ ഞെട്ടിച്ചത് അതേസമയത്ത് തന്നെ പൂനെയില്‍ വച്ച്‌ നിതീഷ് ഭരദ്വാജിനും ഒരു അപകടം സംഭവിച്ചു എന്നറിഞ്ഞാപ്പോൾ ആയിരുന്നു.

സത്യത്തിൽ ഈ ഞാൻ ഗന്ധർവ്വൻ എന്ന ചിത്രം തുടങ്ങുന്നതിന് മുമ്പ് പലരും എന്നെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചിരുന്നു. ഗന്ധര്‍വന്റെ ശാപം ഉണ്ടാകും, അത് ചെയ്യരുതെന്ന് പലരും പറഞ്ഞു. പക്ഷെ ഞാന്‍ അന്ന് അതൊന്നും വകവച്ചില്ല. അതുപോലെ തന്നെ മറ്റൊരു സംഭവം  പിന്നീടൊരിക്കല്‍ ആദ്യം അപകടം നടന്ന സ്ഥലത്ത് കൂടി  യാത്രചെയ്യവേ അതേ സ്ഥലത്തെത്തിയപ്പോള്‍ ഞാന്‍ സഞ്ചരിച്ച കാറിന്റെ ആക്‌സില്‍ ഒടിയുകയായിരുന്നു.  ശരിക്കും ഇതൊക്കെ ഗന്ധര്‍വന്റെ ശാപമായിരുന്നോ എന്ന് ഇപ്പോഴും അറിയില്ല എന്നും അദ്ദേഹം പറയുന്നു….

Leave a Reply

Your email address will not be published. Required fields are marked *