മമ്മൂട്ടിയുടെ ആ സൂപ്പർ ഹിറ്റ് ചിത്രത്തിന് കാരണക്കാരൻ സായികുമാർ ! ആ കഥയെഴുതാൻ രഞ്ജിത്തിനോട് നിർദേശിച്ചത് സായ്‌കുമാറാണ് !

മലയാള സിനിമ കണ്ട എക്കാലത്തെയും സൂപ്പർ ഹിറ്റ് ചിത്രങ്ങളിൽ ഒന്നാണ് മമ്മൂട്ടിയുടെ വല്യേട്ടൻ. 2000 ത്തിലാണ്  ആണ് ഈ  ചിത്രം പുറത്തിറങ്ങിയത്. കഥ, തിരക്കഥ, സംഭാഷണം എന്നിവ നിർവ്വഹിച്ചത് രഞ്ജിത്ത് ആയിരുന്നു. അമ്പലക്കര ഫിലിംസിന്റെ ബാനറിൽ ബൈജു അമ്പലക്കര, അനിൽ അമ്പലക്കര എന്നിവർ ചേർന്നാണ് ഈ ചിത്രം നിർമിച്ചത്. സംവിധാനം ഷാജി കൈലാസ് ആയിരുന്നു. മമ്മൂട്ടിയുടെ കരിയറിൽ വളരെ മികച്ച കഥാപത്രങ്ങളിൽ ഒന്ന് തന്നെയാണ് അറക്കൽ മാധവനുണ്ണി എന്ന കഥാപാത്രം.

മലയാള സിനിമയുടെ തന്നെ വല്യേട്ടനായി മമ്മൂട്ടിയെ മാറ്റിയ ഈ ചിത്രം ഒരു യഥാർഥ കുടുംബത്തിന്റെ കഥ ആണെന്നുള്ളത് എത്ര പേർക്കറിയാം, ആ കഥയും കഥാപാത്രങ്ങളും കട്ടാരക്കരയിലെ പ്രമുഖ വ്യവസായി കുടുംബമായ അമ്പലക്കര തറവാട്ടിലെ സഹോദരങ്ങളുടെ കഥയാണ് വല്യേട്ടൻ എന്ന സിനിമയായി മലയാളികൾ കണ്ട് കയ്യടിച്ചത്.

ഇന്നും നമ്മളിൽ പലരും കാണാൻ കൊതിക്കുന്ന അറക്കൽ മാധവനുണ്ണി എന്ന കഥാപാത്രം സാക്ഷാൽ അമ്പലക്കര തറവാട്ടിലെ മൂത്ത സഹോദരൻ ആയ അമ്പലക്കര ജയകുമാറിനെയാണ് (കൊച്ചുകുട്ടൻ) മമ്മൂട്ടി വിസമയമാക്കി തീർത്തത്. സഹോദരങ്ങൾക്കുവേണ്ടി എന്തും ചെയ്യാൻ മുണ്ടും മടക്കിക്കുത്തി പുറപ്പെട്ടിരുന്ന ജയകുമാർ നാട്ടിലെ ഏതുപ്രശ്നത്തിലും സജീവമായിരുന്നു.  കോളേജിൽ പഠിക്കുമ്പോൾത്തന്നെ എന്തിനും തയ്യാറാകുന്ന പ്രകൃതക്കാരൻ. വിദ്യാർഥി ആയിരിക്കുമ്പോൾ യൂണിയൻ പ്രവർത്തകൻ.

യഥാർഥ ജീവിതത്തിലും  ആരെയും കൂസാത്ത, എന്നാൽ കുടുംബത്തിനും സഹോദരങ്ങൾക്കും വേണ്ടി ഏതു പ്രതിസന്ധിയിലും നിലകൊണ്ടിരുന്ന ജയകുമാർതന്നെയാണ് സിനിമയിലെ മമ്മൂട്ടിയെന്ന് ആ നാടും നാട്ടുകാരും പറയുന്നു. പക്ഷെ നിർഭാഗ്യവശാൽ ഇന്ന് അദ്ദേഹം ജീവിച്ചിരിപ്പില്ല. 2005-ൽ ജയകുമാർ വിടപറഞ്ഞു.വല്യേട്ടൻ എന്ന സിനിമ പിറവി എടുത്തത്, അമ്പലക്കര താറടിന് സിനിമ നിർമാണ മേഖലയുമായി ബന്ധമുണ്ടായിരുന്നു. തനറെ 19-ാമത്തെ വയസ്സിലാണ് ബൈജു അമ്പലക്കര ആദ്യ സിനിമയായ കിലുക്കാംപെട്ടി നിർമിക്കുന്നത്.

ആ തുടക്കത്തിന് പ്രധാന കാരണമായത് നടൻ സായികുമാറും ഷാജി കൈലാസും ജയറാമുമായുള്ള സൗഹൃദമാണ്. ഇവരുടെ കുടുംബവും ജീവിതവും അടുത്തറിയാവുന്ന നടൻ സായ്‌കുമാറാണ് ഇതിനെ ആസ്പദമാക്കി ഒരു കഥയെഴുതാൻ രഞ്ജിത്തിനോട് നിർദേശിച്ചത്. ശേഷം ഇത് സിനിമയാക്കാൻ ഷാജി കൈലാസും രഞ്ജിത്തും കൈ കോർക്കുകയായിരുന്നു.വല്യേട്ടനിൽ മമ്മൂട്ടിക്ക് അനിയന്മാർ മൂന്നാണ്, പക്ഷെ അമ്പലക്കര ജയ കുമാറിന് അനിയന്മാർ നാല് ആണ്. നാലാമൻ അമൃതലാൽ ഒൻപതാമത്തെ വയസ്സിൽ നിര്യാതനായി. മൂത്തയാൾ ജയകുമാറായി മമ്മൂട്ടിയും, രണ്ടാമൻ സുരേഷ് കുമാറായി സിദ്ധിഖും, മൂന്നാമൻ അനിൽ കുമാറായി സുധീഷ്, നാലാമൻ ബൈജുവായി വിജയകുമാർ എന്നിവർ സിനിമയിൽ കഥാപാത്രങ്ങളായി മാറുകയായിരുന്നു.

സിനിമയിലെ ചില മുഹൂർത്തങ്ങൾ എഴുത്തുകാരന്റെ സങ്കൽപ്പമാണെങ്കിലും  കഥാപാത്രങ്ങളും കഥയുടെ കേന്ദ്രവും അമ്പലക്കരതന്നെ. സിനിമയിൽ മമ്മൂട്ടിയുടെ വാഹനമായ ബെൻസ് കാർ ബൈജുവിന്റേതായിരുന്നു. സിനിമ മമ്മൂട്ടിയുടെ  കരിയറിൽ ഒരു പൊൻ തൂവലും ഒപ്പം അമ്പലക്കര കുടുംബത്തിന്റെ പേരിനും പ്രശസ്തിക്കും കാരണമായി. വല്യേട്ടനു ശേഷം ബൈജു അമ്പലക്കര പിന്നെ മറ്റു ചിത്രങ്ങളൊന്നും നിർമിച്ചിട്ടില്ല. എന്നാൽ ആരാധകർ ഇനിയും കാണാൻ ആഗ്രഹിക്കുന്ന വല്യേട്ടന്റെ രണ്ടാംഭാഗം നിർമിക്കുന്നതിനുള്ള ആലോചന സജീവമാണെന്ന് ബൈജു പറയുന്നു

 

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *