
ചേട്ടൻ ഉണ്ടായിരുന്നപ്പോൾ എല്ലാവരെയും സഹായിച്ചു ! ചേട്ടൻ പോയതോടെ സഹായിക്കാൻ ആരുമില്ല ! മോശം അവസ്ഥയെ കുറിച്ച് രാമകൃഷ്ണൻ !
കലാഭവൻ മണി മലയാളികളുടെ ഒരു വികാരമാണ്. അദ്ദേഹം എന്നും നമ്മുടെ പ്രിയങ്കരനാണ്, വളരെ അപ്രതീക്ഷിതമായിനമ്മെ വിട്ട് പിരിഞ്ഞെങ്കിലും അദ്ദേഹം ബാക്കി വെച്ചുപോയ ഒരുപാട് നല്ല ഓർമകളിൽ ഇന്നും ഏവരുടെയും ഉള്ളിൽ ആ കലാകാരൻ നിലകൊള്ളുന്നു.കോമഡി വേഷങ്ങളിലൂടെ സിനിമയില്‍ തുടക്കമിട്ടു. പില്ക്കാലത്ത് നായകനായി വളര്‍ന്നു. നാടന്‍ പാട്ടുകളുടെ അവതരണം, ആലാപനം എന്നിവയിലും കഴിവ് തെളിയിച്ചു.
സാധാരണക്കാരനായ അദ്ദേഹം വന്ന വഴി മറക്കാത്ത അപൂർവം ചില കലാകാരന്മാരിൽ ഒരാളാണ്. ഒരു താര ജാടയും ഇല്ലാതെ എല്ലാവരെയും ഒരുപോലെ സ്നേഹിച്ച സഹായിച്ച ഒരു കലാകാരനാണ് മണി. ആടിയും പാടിയും എപ്പോഴും സാധാരണക്കാരൊടൊപ്പം സംവദിച്ചും അവരിലൊരാളായി മാത്രമേ നമ്മൾ മണിയെ കണ്ടിട്ടുള്ളൂ. മിമിക്രി, അഭിനയം, സംഗീതം, സാമൂഹ്യ പ്രവര്‍ത്തനം എന്നിങ്ങനെ മലയാള സിനിമയില്‍ മറ്റാര്‍ക്കും ചെയ്യാനാകാത്തവിധം ആരാധക മനസുകളിൽ ഇടം നേടിയ ആളുകൂടിയാണ് കലാഭവന്‍ മണി.
ഏക മകൾ ശ്രീകഷ്മി ഇപ്പോൾ അച്ഛന്റെ സ്വപ്നം സഫലമാക്കാൻ വേണ്ടിയുള്ള തയാറെടുപ്പിലാണ്. മണിയുടെ സഹോദരൻ രാമകൃഷ്ണൻ അദ്ദേഹത്തിന്റെ ഓർമ്മകൾ ഇടക്കെല്ലാം പങ്കിടാറുണ്ട്. അത്തരത്തിൽ അടുത്തിടെ അദ്ദേഹം നൽകിയ ഒരു അഭിമുഖത്തിൽ ആയ കുടുംബം ഇപ്പോൾ അനുഭവിക്കുന്ന കഷ്ടപ്പാടുകൾ കുറിച്ച് തുറന്ന് പറഞ്ഞിരുന്നു. രാമകൃഷ്ണന്റെ വാക്കുകൾ ഇങ്ങനെ, പണ്ട് ചെറുപ്പ കാലത്ത് ഞങ്ങൾ ഒരുപാട് പട്ടിണിയും ദുരിതവും അനുഭവിച്ചിരുന്നു, പട്ടിണി സഹിക്കാൻ വയ്യാതെ ഞങ്ങൾ എച്ചിലു പെറുക്കാൻ പോകുമായിരുന്നു.

ഇപ്പോൾ ഇതൊക്കെ പറഞ്ഞാൽ ഒരുപക്ഷെ ആരും വിശ്വസിച്ചില്ല എന്ന് വരാം, പക്ഷെ സത്യമിതാണ്. ആൾക്കാര് ഭക്ഷണം കഴിച്ചതിനുശേഷം കൊണ്ടിടുന്ന ഇലയിൽ നിന്നു പഴവും കറികളുമൊക്കെ പാത്രത്തിലാക്കി വീട്ടിൽ കൊണ്ടുപോകും. ആ ചോറും കറിയും ചൂടാക്കിയാണ് പല ദിവസങ്ങളും തള്ളി നീക്കിയതെന്നും അദ്ദേഹം പറയുന്നു. ചേട്ടൻ രക്ഷപെട്ട ശേഷമാണ് ഞങ്ങളുടെ ദുരിതങ്ങൾക്ക് ഒരു ആശ്വാസമായത് എന്നും രാമകൃഷ്ണൻ പറയുന്നു.
ചേട്ടന്റെ വേർപാടിന്റെ ദുഖത്തിൽ നിന്നും അദ്ദേഹത്തിന്റെ കുടുംബം ഇന്നും കരകയറിയിട്ടില്ല, നാലര സെന്റിലെ കുടുംബവീട്ടിലാണ് താനും ഒരു ചേച്ചിയും താമസിക്കുന്നത്. ചേട്ടൻ ഉണ്ടായിരുന്നപ്പോൾ എല്ലാവരെയും സഹായിച്ചു. ചേട്ടൻ പോയതോടെ സഹായിക്കാൻ ആരുമില്ലാതായ അവസ്ഥയെക്കുറിച്ചും, ഈ സാഹചര്യങ്ങൾക്കിടയിലും പഠിച്ചു ഡോക്ട്രേറ്റ് നേടിയ കഥയും രാമകൃഷ്ണൻ പറയുന്നു.
ചേട്ടൻ ഞങ്ങളെ വിട്ടുപോയതോടെ ഞങ്ങളെ ആർക്കും വേണ്ടാതായി. ഞങ്ങൾക്ക് വേണ്ടി സംസാരിക്കാൻ പോലും ആരും ഇല്ലാത്ത അവസ്ഥയായി. ഇപ്പോൾ ഞങ്ങൾ പഴയതുപോലെ വെറും ഏഴാംകൂലികളായി മാറി. ചേട്ടന്റെ മകൾ ലക്ഷ്മി,ചേട്ടന്റെ ആഗ്രഹം നിറവേറ്റാനുള്ള കഠിനശ്രമത്തിലാണ്. ചേട്ടൻ വാങ്ങിയിട്ടിരുന്ന വീടുകളുടെ വാടകയിൽ നിന്നുള്ള വരുമാനം കൊണ്ടാണ് ചേട്ടത്തിയമ്മയും മോളും ഇപ്പോൾ ജീവിക്കുന്നത്’ എന്നും രാമകൃഷ്ണൻ പറയുന്നു. നാടിനേയും വീടിനേയും ഇത്രയും സ്നേഹിച്ച ഒരു കലാകാരന്റെ കുടുംബം ഇത്തരത്തിൽ അവഗണിക്കപ്പെടുന്നതിൽ വേദനയുണ്ട് എന്നാണ് മണിയുടെ ആരാധകർ പറയുന്നത്.
Leave a Reply