രണ്ടും കൽപ്പിച്ച് കേരളത്തിൽ നില ഉറപ്പിച്ച് നന്ദിനി ഗ്രൂപ്പ് ! സർക്കാരിന്റെ എതിർപ്പിന് പുല്ല് വില ! തുറന്നത് പുതിയ 25 ഔട്ട്ലെറ്റുകൾ !

ഇപ്പോൾ കേരളത്തിലെ ഏറ്റവും വലിയ സംസാര വിഷയമാണ് നന്ദിനി പാൽ  ഗ്രൂപ്പ്, കര്‍ണാടക ബ്രാന്‍ഡായ നന്ദിനി പാലുല്‍പ്പന്നങ്ങള്‍ കേരളത്തിലേക്ക് പ്രവേശിക്കുന്നതില്‍ സംസഥാന സർക്കാർ തുടക്കം മുതൽ തന്നെ വലിയ ആശങ്ക അറിയിച്ചിരുന്നു. നന്ദിനി പാല്‍ മില്‍മയേക്കാള്‍ 7 രൂപ കുറച്ച് വില്‍ക്കുന്നു എന്നത് തന്നെയാണ് ഇത് ഇപ്പോൾ കൂടുതൽ ചർച്ചയാകാൻ കാരണം. അതുകൊണ്ട് തന്നെ ഇങ്ങനെ ഒരു പാൽ കേരളത്തിൽ വന്നാൽ അത് മിൽമയുടെ നിലനിൽപ്പിനെ തന്നെ ബാധിക്കും എന്നതാണ് സർക്കാരിന്റെ ആശങ്ക. ഈ കാര്യത്തിൽ സർക്കാരിന്റെ അതൃപ്തി സംസ്ഥാന ക്ഷീര വികസനം, പാല്‍ സഹകരണ വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി തുറന്ന് പറഞ്ഞിരുന്നു.

കേരളം ഇതിനെ എതിർക്കുന്ന ഈ സാഹചര്യത്തിൽ നന്ദിനി കേന്ദ്രത്തിന്റെ ഇടപെടലിനെ തുടര്‍ന്ന് കേരളത്തില്‍ പാലും പാലുല്‍പ്പന്നങ്ങളും വില്‍ക്കാനുള്ള തീരുമാനം നന്ദിനി പിന്‍വലിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നതായി മന്ത്രി കൂട്ടിച്ചേർത്തു. എന്നാൽ മില്‍മയുടേയും സര്‍ക്കാരിന്‍റെയും എതിര്‍പ്പ് അവഗണിച്ച് സംസ്ഥാനത്ത് പാല്‍വിതരണം സജീവമാക്കാനൊരുങ്ങി നന്ദിനി. ആറുമാസത്തിനുള്ളില്‍ സംസ്ഥാനത്താകെ 25 ഔട്ട്​ലെറ്റുകള്‍ തുറക്കാനാണ് പരിപാടി. രണ്ടുവര്‍ഷത്തിനകം ഓരോ താലൂക്കിലും ഔട്ട്​ലെറ്റുകള്‍ തുടങ്ങും.

അതുമാത്രമല്ല ചെറുകിട കടകള്‍ക്ക് ഏജന്‍സി നല്‍കില്ലെന്നും പാല്‍ കൃത്യമായ ഊഷ്മാവില്‍ സംഭരിച്ച് എത്തിക്കാനായി വാഹനവും സൂക്ഷിക്കാന്‍ സൗകര്യമുള്ള കോള്‍ഡ് സ്റ്റോറേജും ഉള്ളവര്‍ക്കേ ഏജന്‍സി നല്‍കൂവെന്നുമാണ് നന്ദിനിയുടെ നിലപാട്. കേരളവുമായി ഏറ്റുമുട്ടലിനില്ലെന്നും കുറവുള്ള രണ്ടര ലക്ഷം പാല്‍ വിപണിയിലെത്തിക്കുകയാണ് ലക്ഷ്യമെന്നുമാണ് നന്ദിനിയുടെ വിശദീകരണം.

അതുമാത്രമല്ല ഈ വരുന്ന ആറുമാസത്തിനകം ഏറ്റവും കുറഞ്ഞത് 25 ഔട്ട്​ലെറ്റുകള്‍. മിക്ക ജില്ലയിലും രണ്ടെണ്ണമെങ്കിലും ഉണ്ടാകും. ജനസാന്ദ്രതയേറിയ ജില്ലയാണെങ്കില്‍ ഔട്ട്​ലറ്റുകള്‍ ഇനിയും കൂട്ടുമെന്നാണ് നന്ദിനിയുടെ തീരുമാനം. ഈ 25 ഔട്ട്​ലെറ്റുകള്‍ വഴി ദിവസേന 25,000 ലിറ്റര്‍ പാല്‍ വിതരണം ചെയ്യുകയാണ് ലക്ഷ്യം. രണ്ടു വര്‍ഷത്തിനുള്ളില്‍ എല്ലാ താലൂക്കിലും ഓരോ ഔട്ട്​ലെറ്റുകള്‍ ഉറപ്പാക്കും. നിലവില്‍ എറണാകുളം ജില്ലയിലെ കാക്കനാട്, എളമക്കര, പത്തനംതിട്ട പന്തളം, മലപ്പുറം ജില്ലയിെല മ‍ഞ്ചേരി, തിരൂര്‍, ഇടുക്കി തൊടുപുഴ എന്നിവിടങ്ങളിലാണ് ഔട്ട്​ലെറ്റുകള്‍ പ്രവര്‍ത്തിക്കുന്നത്. കോഴിക്കോട്, തലശേരി, ഗുരുവായൂര്‍ എന്നിവിടങ്ങളില്‍ കൂടി ഉടന്‍ ഔട്ട്​ലെറ്റുകള്‍ തുറക്കും. ഇതിനു പുറമേയാണ് 16 എണ്ണം കൂടി തുറക്കാനുള്ള പുതിയ തീരുമാനം.

അതേസമയം കേരള സർക്കാർ ഇതിനെ ശ്കതമായി എതിർക്കുന്നുണ്ട് എങ്കിലും കേരളത്തിലെ പൊതു ജനങ്ങൾ ഇതിനെ സ്വീകരിക്കുകയാണ് ചെയ്യുന്നത്, അതിന് പ്രധാന കാരണം ഏഴ് രൂപ മിൽമയെക്കാൾ കുറവ് എന്നത് തന്നെയാണ്. ഇപ്പോഴത്തെ ഈ വിലക്കയറ്റത്തിൽ വലയുന്ന സാധാരണക്കാർക്ക് ഇത് വലിയൊരു ആശ്വാസം തന്നെയാണ് എന്നാണ് ഏവരുടെയും അഭിപ്രായം.

Leave a Reply

Your email address will not be published. Required fields are marked *