‘ഇളയ മകൾ ആയിട്ടും ഞാൻ ഒറ്റക്കാണ് അച്ഛനെ ശ്മശാനത്തിലെത്തിച്ചതും, ചിത കൊളുത്തിയതും, അസ്ഥി പെറുക്കിയതും! നിറ കണ്ണുകളോടെ നിഖില പറയുന്നു !!

വളരെ കുറച്ച് സിനിമകളിലൂടെ മലയാളി മനസ്സ് കേഴടക്കിയ അഭിനേത്രിയാണ് നിഖില വിമൽ. 2009 ൽ പുറത്തിറങ്ങിയ ‘ഭാഗ്യദേവത’ എന്ന സിനിമയിലൂടെയാണ് നിഖില അഭിനയ രംഗത്ത് എത്തുന്നത്, അതിൽ ജയറാമിന്റെ യേറ്റവും ഇളയ സഹോദരിയുടെ വേഷത്തിലാണ് നിഖില എത്തിയിരുന്നത്, അതിനു ശേഷം 2015 ൽ ഇറങ്ങിയ ദിലീപ് ചിത്രം ‘ലവ് 24 ഇൻടു 7’  ചിത്രത്തിൽ നായികയായി എത്തി, പക്ഷെ ആ ചിത്രം വിജയിച്ചിരുന്നില്ല, അതിൽ നമ്മൾ മലയാളികൾ നിഖിലയെ ശ്രദ്ധിച്ചിരുന്നില്ല എങ്കിലും അന്യ ഭാഷ സംവിധായകർ താരത്തെ തിരിച്ചറിയുകയും, ദിലീപ് ചിത്രത്തിന് ശേഷം നേരെ തമിഴിലും തെലുങ്കിലും താരമായ നിഖില പിന്നീട് വിനീത് ശ്രീനിവാസൻ ചിത്രം ‘അരവിന്ദന്റെ അദിഥികൾ’ എന്ന ചിത്രത്തിലെ നായികയായിട്ടാണ് മലയാളത്തിൽ തിരിച്ചെത്തിയത്..

അതിനു ശേഷം പിന്നീടങ്ങോട്ട് നിരവധി വിജയ ചിത്രങ്ങളുടെ ഭാഗമായി താരം മാറുകയായിരുന്നു, ഞാൻ പ്രകാശൻ, മേരാ നാം ഷാജി, അഞ്ചാം പാതിര, ദി പ്രീസ്റ്റ്‌ തുടങ്ങിയ ചിത്രങ്ങൾ, ഇതിനിടക്കും അവർ തമിഴ് സിനിമകൾ ചെയ്യുന്നുണ്ടായിരുന്നു. ഇപ്പോൾ ഏറെ വിഷമിപ്പിക്കുന്ന ഒരു കാര്യമാണ് നിഖില തുറന്ന് പറയുന്നത്, കുറച്ചു നാളുകള്‍ക്ക് മുന്‍പ് നിഖിലയുടെ അച്ഛൻ കോവിഡ് ബാധിച്ച്‌ മരണപ്പെട്ടിരുന്നു. ആ നാളുകളില്‍ നേരിട്ട നൊമ്ബരപ്പെടുത്തുന്ന അനുഭവങ്ങളാണ് ഇപ്പോൾ താരം തുറന്ന് പറയുന്നത്…

കുറച്ച് നാളുകൾക്കു മുമ്പ് “കോവിഡ് ബാധിച്ച്‌ തന്റെ  അമ്മയും സഹോദരിയും ആശുപത്രിയില്‍ കഴിയവേയായിരുന്നു രോഗം മൂര്‍ച്ഛിച്ച്‌ അച്ഛന്റെ മരണം.  മരണകാരണം കോവിഡ് ആയതുകൊണ്ടുതന്നെ തന്റെ  വീട്ടിലേക്ക് വരാന്‍ പലരും തയ്യാറായില്ല എന്നും താൻ തന്റെ  വീട്ടിലെ ഇളയകുട്ടിയായിട്ടും മൃതദേഹം ശ്മശാനത്തില്‍ എത്തിച്ച് ചിത കൊളുത്തിയതും, അതിനു ശേഷം അച്ഛന്റെ അസ്ഥികൾ പെറുക്കി എടുത്തതും, അതിനു ശേഷമുള്ള      അന്ത്യകര്‍മ്മങ്ങളെല്ലാം നിഖില ഒറ്റക്കാണ് ചെയ്തതെന്നും താരം പറയുന്നു..

സത്യം പറഞ്ഞാൽ അച്ഛൻ  മരിച്ച്‌ ഒരാഴ്ച കഴിഞ്ഞാണ് താന്‍ കരയാന്‍ പോലും തുടങ്ങിയത് എന്നും ഏറെ സങ്കടത്തോടെ നിഖില പറയുന്നു, അച്ഛന്‍ ഒരുപാട് സുഹൃത്തുക്കളുള്ള ആളായിരുന്നു. അവര്‍ക്കാര്‍ക്കും അവസാനമായി അച്ഛനെ ഒന്ന് കാണാന്‍ പോലും കഴിഞ്ഞില്ല എന്നും നിഖില പറയുന്നു. വീട്ടിൽ അമ്മയ്ക്കാണ് ആദ്യം പനി തുടങ്ങിയത്. അതു കഴിഞ്ഞ് അച്ഛന്. പിന്നെ ചേച്ചിക്കും കോവിഡ് പോസിറ്റീവായി.

എന്നാൽ അച്ഛനെ പരിശോധിച്ച ഡോക്ടർമാർ അപ്പോഴേ പറഞ്ഞിരുന്നു ഇത് ന്യുമോണിയയായി മാറിയിട്ടുണ്ട്.  അതുകൊണ്ടുതന്നെ ഉള്ളിലൊക്കെ നിറയെ അണുബാധയുണ്ട് എന്നും, തന്റെ ചെറു പ്രായത്തിൽ കുടുംബത്തിൽ മരണം കണ്ടപ്പോൾ എല്ലാത്തിനും ഓടി നടക്കാന്‍ ഇഷ്ടം പോലെ ആളുകളെ കണ്ടിട്ടുണ്ട്. കൂടാതെ ബാക്കിയുള്ള എല്ലാ കാര്യങ്ങളും സുഹൃത്തുക്കളും ബന്ധുക്കളും എല്ലാ കാര്യങ്ങളും ഏറ്റെടുത്ത് ചെയ്യും…

എന്നാൽ എന്റെ അച്ഛന്റെ മരണ സമയത്ത് അച്ഛനെ കൊണ്ടുവരുമ്ബോള്‍ ഞാനും അച്ഛന്റെ വിരലിലെണ്ണാവുന്ന കുറച്ച്  സുഹൃത്തുക്കളും മാത്രമേയുള്ളൂ വീട്ടില്‍. എല്ലാവരേയും ഞാനാണ് അച്ഛന്‍ മരിച്ച വിവരം വിളിച്ച്‌ അറിയിച്ചത്. ആ അവസ്ഥ ഒരു ഭീകരമായിരുന്നു എന്നും, പറഞ്ഞ് പറഞ്ഞ് ഞാന്‍ കല്ല് പോലെയായി പോയെന്നും നിഖില പറയുന്നു, എന്റെ അച്ഛൻ മരിച്ചു കഴിഞ്ഞ് എട്ടു ദിവസം കഴിഞ്ഞാണ് ഞാന്‍ കരയാന്‍ തുടങ്ങിയത് എന്നും ഏറെ വേദനയോടെ നിഖില പറയുന്നു….

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *