
മോഹൻലാൽ ഒരു അവതാരമാണ് ! അദ്ദേഹം സമ്മതം മൂളിയാൽ എന്റെ ആ ഏറ്റവും വലിയ ആഗ്രഹം സഫലമാകും! നിതീഷ് ഭരദ്വാജ് പറയുന്നു !
ഞാൻ ഗന്ധർവ്വൻ എന്ന സിനിമയിൽ കൂടി മലയാളികൾക്ക് വളരെ പ്രിയങ്കരനായി മാറിയ നടനാണ് നിതീഷ് ഭരദ്വാജ്, ഗന്ധർവ്വൻ മാത്രമല്ല അദ്ദേഹം ശ്രീ കൃഷ്ണൻ ആയും നമ്മുടെ ഹൃദയത്തിൽ ഇടം നേടിയിരുന്നു. നിതീഷിന്റെ കരിയറിലെ മികച്ച വേഷമായിരുന്നു ഞാന്‍ ഗന്ധര്‍വ്വനിലേത്. ഈ സിനിമ റിലീസ് ചെയ്ത് വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും ഇന്നും പ്രേക്ഷകര്‍ നിതീഷിനെ ഓര്‍ക്കുന്നു. അദ്ദേഹത്തിന് ഇന്നും കേരളവും മലയാളികളായും എല്ലാം വളരെ പ്രിയങ്കരരാണ്.
അദ്ദേഹം തന്റെ ജീവിതത്തെ കുറിച്ച് പറഞ്ഞ ചില കാര്യങ്ങളാണ് ഇപ്പോൾ ഏറെ ശ്രദ്ധ നേടുന്നത്. ആ വാക്കുകൾ ഇങ്ങനെ, ഭഗവാൻ കൃഷ്ണന്റെ നക്ഷത്രമായ രോഹിണിയാണ് എന്റെയും നക്ഷത്രം. പലരും ഇപ്പോഴും എന്നെ ഭഗവാനായിട്ടാണ് കാണുന്നത്. വർഷങ്ങൾക്ക് ശേഷം കഴിഞ്ഞ മാസം ഗുരുവായൂർ അമ്പലത്തിൽ നിന്നും ക്ഷണിച്ചിരുന്നു, അവിടെ ചെന്നപ്പോൾ ചിലർ എന്റെ കാലിൽ വീണ് അനുഗ്രഹം വാങ്ങിക്കാൻ എത്തിയിരുന്നു. വെറ്റിനറി ഡോക്ടർ ആയിരുന്ന ഞാൻ ആ ജോലി ഉപേക്ഷിച്ചാണ് അഭിനയത്തിൽ എത്തിയത്. ഒരുപാട് പെൺകുട്ടികൾ അന്ധമായി എന്നെ ആരാധിച്ചിരുന്നു, പ്രണയിച്ചിരുന്നു.
അന്നൊക്കെ പെൺകുട്ടികൾ എന്നെ അന്ധമായി ആരാധിച്ചിരുന്നു, അതിൽ ഒരു പെൺകുട്ടി എന്റെ വീട്ടിൽ വന്ന് അമ്മയുടെ കാലിൽ വീണ് ക,ര,ഞ്ഞു പറഞ്ഞു എന്നെ വിവാഹം കഴിക്കണം, അല്ലെങ്കിൽ ഈ വീട്ടിൽ ഒരു ദാസിയായി നിർത്തണം എന്നായിരുന്നു ആവശ്യം, ഒരു വിധമാണ് അമ്മ ആ കുട്ടിയെ പറഞ്ഞ് വിട്ടത്. അങ്ങനെയുള്ള ആരാധികമാരെ ഞാൻ എപ്പോഴും ഒരു പടി അകലെ നിർത്താറാണ് പതിവ്, അവരുടെ ആഗ്രഹങ്ങൾ സാധിച്ചുകൊടുക്കാൻ നിന്നാൽ പിന്നെ എന്നെ രക്ഷിക്കാൻ ഭഗവാനുപോലും കഴിയില്ല.

വിവാഹ ബന്ധങ്ങൾ എന്റെ ജീവിതത്തിൽ പരാജയമായിരുന്നു, ആദ്യ വിവാഹം നടന്നു ശേഷം 2005 ൽ ആ ബന്ധം വേർപിരിഞ്ഞു, ശേഷം 2009 ലാണ് ഐ എ എസ് കാരിയായ സ്മിതയെ വിവാഹം കഴിക്കുന്നത്, ഞങ്ങൾക്ക് രണ്ടു മക്കളാണ്, പെണ്മക്കൾ ഇരട്ടകുട്ടികൾ. ഇപ്പോൾ ജീവിതത്തിൽ ആ നിർണായക തീരുമാനം കൂടി എടുത്തിരിക്കുകയാണ് താനും ഭാര്യയും വേര്‍പിരിയുകയാണ്. 2019 സെപ്റ്റംബറിലാണ് ഞാന്‍ ഡിവോഴ്സ് കേസ് ഫയല്‍ ചെയ്തത്. തികച്ചും വേദനാജനകമായ കാര്യമാണ് വിവാഹമോചനം. ഒടുവിൽ നിയമപരമായി ഞങ്ങൾ വേർപിരിഞ്ഞു. മക്കൾ ഭാര്യക്ക് ഒപ്പമാണ്.
കേരളവും ഇവിടുത്തെ ഓണ സദ്യയും എന്നും എന്റെ ഫേവറേറ്റാണ്. ഇപ്പോഴത്തെ ഒരു ആഗ്രഹം മോഹൻലാലിനെ നായകനാക്കി ഒരു സിനിമ മലയാളത്തിൽ സംവിധാനം ചെയ്യണം എന്നാണ്. അതൊരു അവതാരമാണ്, ഞാൻ അദ്ദേഹത്തിന്റെ വലിയൊരു ആരാധകർ ആണ്. ഭഗവാൻ കൃഷ്ണനും ഭഗവതിയും അനുവദിച്ചാൽ അതു നടക്കും. ഞാന്‍ ഗന്ധര്വന്’ സിനിമ ചെയ്യരുതെന്ന് ഒരുപാട് പേർ പത്മരാജനെ ഉപദേശിച്ചിരുന്നതായി കേട്ടിട്ടുണ്ട്. നായകനായി എന്നെ നിശ്ചയിക്കാൻ മുംബൈയിലേക്ക് വരുമ്പോൾ പക്ഷിയിടിച്ച് വിമാനത്തിന്റെ യാത്ര മുടങ്ങിയിരുന്നു.
ആ സിനിമ ചെയ്യരുത് എന്ന രീതിയിൽ അന്ന് ഒരുപാട് പേര് പറഞ്ഞിരുന്നു, പക്ഷെ അദ്ദേഹം പിന്മാറിയില്ല. എന്നാൽ ചിത്രം റിലീസായതിനു പിന്നാലെയായിരുന്നു അദ്ദേഹത്തിന്റെ മ,ര,ണം. പപ്പേട്ടന്റെ മരണത്തിനു തൊട്ടുപിന്നാലെ നിർമാതാവ് ഗുഡ്നൈറ്റ് മോഹൻ, അ,പ,ക,ട,ത്തി,ൽ,പ്പെ,ട്ട് ഗുരുതരാവസ്ഥയിലായി. ആ അ,പ,ക,ടത്തിൽ അദ്ദേഹത്തിന്റെ ഡ്രൈവർ മ,രി,ച്ചു. ഷൂട്ടിങ് കഴിഞ്ഞ് തിരിച്ച് മുംബൈയിൽ വിമാനമിറങ്ങി പുണെയിലേക്ക് പോകും വഴി ഞാൻ അപകടത്തിൽ പെട്ടെങ്കിലും നിസ്സാര പരുക്കോടെ രക്ഷപ്പെടുകയായിരുന്നു എന്നും അദ്ദേഹം പറയുന്നു.
Leave a Reply