
പ്രേം നസീർ സാർ എന്നോട് പറഞ്ഞതുപോലെ തന്നെ എന്റെ ജീവിതത്തിൽ സംഭവിച്ചു ! അധികമാർക്കും അറിയാത്ത നടി പ്രസീതയുടെ ജീവിതം !
സിനിമയിൽ നിരവധി കഥാപാത്രങ്ങൾ ചെയ്തിട്ടുണ്ട് എങ്കിലും പ്രസീത എന്ന അഭിനേത്രി കൂടുതൽ ജന ശ്രദ്ധ നേടിയത് ബഡായി ബംഗ്ലാവ് എന്ന കോമഡി പരിപാടിയിലെ അമ്മയി എന്ന വേഷത്തിലൂടെയാണ്. ബാലതാരമായി സിനിമയിൽ എത്തിയ താരം ഇടക്ക് ഒരു ഇടവേള എടുത്തെങ്കിലും ഇപ്പോൾ സിനിമയിൽ സജീവമാണ് നടി. മിമിക്രി താരമായി തുടക്കം കുറിച്ച പ്രസീത മുപ്പത്തിയഞ്ചോളം ചിത്രങ്ങളിൽ വ്യത്യസ്ത കഥാപത്രങ്ങൾ അവതരിപ്പിക്കുകയും ഒപ്പം കോമഡിയും കൈകാര്യം ചെയ്തിരുന്നു.
പ്രസീദയുടെ അച്ഛൻ ഗോപാല കൃഷ്ണൻ നൈജീരിയയിലെ ഒരു കപ്പൽ കമ്പനിയിലെ വക്കീലായിരുന്നു. അതുകൊണ്ട് തന്നെ 1976 ൽ നൈജീരിയയിലാണ് പ്രസീത മേനോൻ ജനിക്കുന്നത്. നാലു മക്കളിൽ ഏറ്റവും ഇളയവൾ. ആറാം ക്ലാസ്സു വരെ തന്റെ പഠനവും ജീവിതവുമെല്ലാം നൈജീരിയയിലായിരുന്നു. .ശേഷം ഇവർ കൊച്ചിയിലേക്ക് താമസം മാറുകയായിരുന്നു. കൊച്ചിയിൽ എറണാകുളം സെന്റ് തെരേസാസിൽ നിന്ന് 1997 ൽ ബിഎ.യും ബെംഗളുരുവിൽ നിന്നു നിയമ ബിരുദവും നേടി.
പ്രസീത ഇപ്പോൾ ചെന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു അമേരിക്കൻ കമ്പനിയായ ആർ ആർ ഡോൺലി എന്ന സ്ഥാപനത്തിൽ മാനേജരാണ്. മലയാള സിനിമയിലെ ഒരു സമയത്ത് നമ്മുടെ പ്രിയ നായികയായിരുന്ന നടി കാർത്തികയുടെ ഒരു ബന്ധുവായിരുന്നു പ്രസീത. അങ്ങനെ കാർത്തികയുടെ പ്രോത്സാഹനം കൊണ്ട് താരം ‘മൂന്നാം മുറ’ എന്ന സിനിമയിൽ ബാലതാരമായി അഭിനയച്ചു. ശേഷം വൈശാലി സിനിമയുടെ നൂറാം ദിവസം നടത്തിയ ആഘോഷ പരിപാടിയുടെ വേദിയിൽ മിമിക്രി അവതരിപ്പിച്ച് പ്രേം നസീറിന്റെ അഭിനന്ദനങ്ങൾ പിടിച്ചു പറ്റുകയും, അദ്ദേഹം പ്രസീതയോട് കാലാരംഗത്ത് പ്രശസ്തയാകുമെന്ന് അനുഗ്രഹവും നൽകിയിരുന്നു. പിന്നീട് നിരവധി വേദികളിൽ പ്രസീത മിമിക്രി അവതരിപ്പിക്കുകയും ചെയ്തിത്തുണ്ട്.

ഇപ്പോഴും തന്റെ ജോലിയും അതോടൊപ്പം ഇഷ്ട അഭിനയവും കൂടെ കൊണ്ടുപോകുകയാണ് പ്രസീത. കൂടാതെ നിർമ്മാണ രംഗത്തും സംവിധാന രംഗത്തും മികവ് തെളിയിച്ചിരിക്കുകയാണ്. പ്രസീതയുടെ പിആർജി ക്രിയേഷൻസ് എന്ന കമ്പനി കുക്കു പരമേശ്വരൻ പ്രധാന വേഷം ചെയ്യുന്ന ജനനി എന്ന ഷോർട്ട് ഫിലിം സംവിധാനം ചെയ്യുകയും അത് നിർമിക്കുകയും ചെയ്തിരുന്നു. ദൂരദർശനിൽ സംപ്രേക്ഷണം ചെയ്ത മോഹപക്ഷികൾ എന്ന സീരിയലിലിലൂടെയാണ് പ്രസീത സീരിയൽ രംഗത്തേക്ക് എത്തുന്നത്. ഏറ്റവുമൊടുവിൽ സ്ത്രീ എന്ന സീരിയലിൽ ഗ്ലാഡിസ് ഫെർണാണ്ടസ് എന്ന ശക്തമായ സ്ത്രീ കഥാപാത്രത്തെയും പ്രസീത അവതരിപ്പിച്ചു.
തന്റെ ശരീര വണ്ണത്തിന്റെ പേരിൽ സഹപ്രവർത്തകരിൽ നിന്നും മറ്റുള്ളവരിൽ നിന്നും ഒരുപാട് പരിഹാസങ്ങളും അപമാനങ്ങളും താൻ നേരിട്ടിരുന്നു എന്നും അതെല്ലാം വകവെക്കാതെ തന്റെ ഇഷ്ടത്തിനൊപ്പം ഇഷ്ട ഭക്ഷണം കഴിച്ച് ജീവിക്കുകയാണ് എന്നും പ്രസീത തുറന്ന് പറഞ്ഞിരുന്നു.
Leave a Reply