
‘മോദി വന്നതുകൊണ്ടാണ് സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിന് ഞാൻ പങ്കെടുക്കാതിരുന്നത്’ ! എത്ര കോടി തരാമെന്ന് പറഞ്ഞാലും ഞാൻ ബിജെപിയിലേക്കില്ല ! അത് ശെരിയായി തോന്നിയില്ല ! രാജ്മോഹൻ ഉണ്ണിത്താൻ !
അടുത്തിടെ ഏറെ ചർച്ചചെയ്യപ്പെട്ട ഒന്നായിരുന്നു സുരേഷ് ഗോപിയുടെ മകൾ ഭാഗ്യയുടെ വിവാഹം. ഒരു സാധാരണ വിവാഹമായിരുന്നു എങ്കിലും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സാന്നിധ്യമാണ് ആ വിവാഹം ഇത്രയും പ്രാധാന്യം നേടാൻ കാരണം. കേരള ചരിത്രത്തിൽ തന്നെ ഇതാദ്യമായിരുന്നു ഒരു വിവാഹത്തിൽ പങ്കെടുക്കുന്നതിന് വേണ്ടി രാജ്യത്തെ പ്രധാനമന്ത്രി കേരളത്തിലേക്ക് എത്തുന്നതും, വധൂ വരന്മാർക്ക് വരണമാല്യം എടുത്ത് നൽകിയും അവരുടെ കൈപിടിച്ച് കൊടുത്തും വിവാഹത്തിന് നേതൃത്വം നൽകുന്നത്.
അത് കൂടാതെ മലയാളത്തിലെ എല്ലാ സൂപ്പർ സ്റ്റാറുകളും അവിടെ സന്നിഹിതരായിരുന്നു. ഇപ്പോഴിതാ സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കാത്തത് എന്തുകൊണ്ടാണെന്ന് തുറന്നുപറഞ്ഞ് രാജ്മോഹന്‍ ഉണ്ണിത്താന് എം പി പറഞ്ഞ വാക്കുകളാണ് ഏറെ ശ്രദ്ധ നേടുന്നത്. വിവാഹത്തിന് തന്നെ ക്ഷണിച്ചിരുന്നെന്നും പോകാന്‍ തീരുമാനിച്ചിരുന്നതാണെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, പ്രധാനമന്ത്രി നരേന്ദ്ര മോദി ആ ചടങ്ങിന് പങ്കെടുക്കുന്നു എന്നതിനാലാണ് പോകാതിരുന്നതെന്ന് രാജ്മോഹന്‍ ഉണ്ണിത്താന് വ്യക്തമാക്കി.
അദ്ദേഹത്തിന്റെ വാക്കുകൾ വിശദമായി, സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിന് ക്ഷണിച്ചിരുന്നു. അദ്ദേഹം അടുത്ത സുഹൃത്താണ്. പോകാന്‍ തീരുമാനിച്ചിരുന്നതുമാണ്. ഇതിനായി ഗുരുവായൂരില്‍ മുറിവരെ ബുക്ക് ചെയ്തു. പക്ഷേ പോയില്ല. കാരണം നരേന്ദ്രമോദി ആ ചടങ്ങില്‍ പങ്കെടുക്കുന്നതിനാലാണ്. ഒരു രാഷ്ട്രീയ നേതാവ് എപ്പോഴും സുതാര്യമായിരിക്കണം. മോദി പങ്കെടുക്കുന്ന പരിപാടിയില്‍ പോയാല്‍ അത് തെറ്റായ സന്ദേശം നല്‍കും എന്നും രാജ്മോഹൻ ഉണ്ണിത്താൻ വ്യക്തമാക്കി.

അതുപോലെ തന്നെ കോൺഗ്രസ് വിട്ട് താൻ ഒരിക്കലും ബിജെപിയിലേക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇനി ഇപ്പോൾ തന്നെ ‘കേന്ദ്രമന്ത്രിയാക്കാമെന്ന് പറഞ്ഞാല്‍ പോലും ബിജെപിയിലേക്കില്ല. എത്ര കോടികള്‍ തന്നാലും ഞാൻ അങ്ങനെ ചെയ്യില്ല. മരിക്കുന്നതുവരെ കോണ്‍ഗ്രസുകാരനായിരുന്ന് വര്‍ഗീയവാദികള്‍ക്കെതിരെ പോരാടും. സ്ഥാനമോഹങ്ങളില്ല. മരിക്കുന്നതുവരെ മതേതര വിശ്വാസിയായി കോൺഗ്രസുകാരനായി ജീവിക്കണം. ആഭ്യന്തരമന്ത്രിയാക്കാമെന്ന് വാഗ്ദാനം നല്കിയാല്പ്പോലും ഒറ്റ ചവിട്ട് കൊടുക്കും.. എന്നും അദ്ദേഹം തുറന്ന് പറയുന്നു.
ഇപ്പോൾ ഏറ്റവും അധികം ചർച്ചചെയ്യപ്പെടുന്ന വിഷയമായ ആർഎസ്പി നേതാവും എംപിയുമായ പ്രേമചന്ദ്രൻ പ്രധാനമന്ത്രിയുടെ വിരുന്നിൽ പങ്കെടുത്തതുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരിക്കവേ ആയിരുന്നു അദ്ദേഹത്തിന്റെ ഈ പ്രതികരണം. പ്രേമചന്ദ്രൻ ചെയ്തതിനോട് താൻ യോജിക്കുന്നില്ല എന്നാണ് ഉണ്ണിത്താൻ പറയുന്നത്. പ്രേമചന്ദ്രൻ പാർലമെന്റിലെ ഏറ്റവും നല്ല അംഗമാണ്. എന്നാൽ തെരഞ്ഞെടുപ്പ് വിളിപ്പാടകലെ നിൽക്കെ പ്രേമചന്ദ്രനെപ്പോലെ പരിണിത പ്രജ്ഞനായ ഒരു നേതാവ് ആ ക്ഷണം സ്നേഹപൂർവ്വം നിരസിക്കണമായിരുന്നു, എന്നെ ക്ഷണിച്ചാൽ ഞാൻ ഒരിക്കലും പോകില്ലായിരുന്നു എന്നും ഉണ്ണിത്താൻ പ്രതികരിച്ചു.
Leave a Reply