മക്കളെയും കുടുംബത്തെയും മറന്ന് പോലും ഒരുപാട് സഹായങ്ങൾ ഞാൻ ചെയ്തു ! പക്ഷെ ഒരിടത്ത് കാലിടറി ! പക്ഷെ മക്കൾ എന്നെ പഴിച്ചില്ല ! പകരം പറഞ്ഞത് ഇതാണ് ! സുരേഷ് ഗോപി !

മലയാള സിനിമയുടെ സൂപ്പർ സ്റ്റാർ എന്നതിനപ്പുറം ഒരുപാട് കാരുണ്യ പ്രവർത്തനങ്ങൾ ചെയ്യുന്ന ആളുകൂടിയാണ് സുരേഷ് ഗോപി, തന്റെ മുന്നിൽ കാണുന്ന പലരെയും അദ്ദേഹം തന്നാൽ കഴിയുന്ന സഹായങ്ങൾ ചെയ്യുന്ന സുരേഷ് ഗോപി, കോടീശ്വരൻ എന്ന പരിപാടിയിൽ അവതാരകനായി എത്തിയപ്പോൾ ചെയ്ത സഹായങ്ങളും ഇതിൽ ചിലത് മാത്രം, എന്നാൽ അതിരുവിട്ടുള്ള സാമ്പത്തിക സഹായങ്ങൾ തന്നെ ബാധിച്ചു എന്ന് തുറന്ന് പറയുകയാണ് സുരേഷ് ഗോപി.

അദ്ദേഹം ഇതിന് മുമ്പ് പറഞ്ഞ വാക്കുകൾ ഇങ്ങനെ, ർലമെന്റ് അംഗം ആയിരുന്നപ്പോൾ സർക്കാരിന്റെ പണം തൊട്ടിട്ടില്ല എന്ന ആരോപണം നേരിട്ടതിനെ കുറിച്ച് അദ്ദേഹം പറയുന്നത് ഇങ്ങനെ, ഞാൻ എന്റെ പേഴ്സണൽ ആവശ്യത്തിന് വേണ്ടി എങ്ങനെ ആണ് സർക്കാരിന്റെ പണം വിനിയോഗിക്കുക.ആ വാർത്ത വന്നത് തന്നെ തെറ്റായ കാര്യമാണ്. അത് തൊടാൻ ആർക്കാണ് അവകാശം ഉള്ളത്. എനിക്ക് തന്ന ശമ്പളമോ, കിട്ടിയ ടി എ, പെട്രോൾ അലവൻസ്, എന്റെ ടിക്കറ്റ് പോലും ഞാൻ കൈപ്പറ്റാത്ത ആളാണ്.

പരിപാടികൾക്ക് വേണ്ടി വിളിക്കുന്ന ആളുകളെ കൊണ്ട് അത് അടപ്പിച്ചിട്ട്, അതും കൂടി ചേർത്ത് രണ്ടുലക്ഷത്തിന്‌ അടുത്തുകിട്ടിയ അവസാന വർഷത്തെ ശമ്പളം പോലും ഞാൻ പൊതുജനങ്ങൾക്ക് വേണ്ടിയാണു വിനിയോഗിച്ചത്. ഞാൻ ആകെ ഉപയോഗിച്ചത് സർക്കാർ തന്ന വീട് മാത്രമാണ്. അവിടുത്തെ കറന്റ് ചാർജൊക്കെ അത്രയും ഭീമമായ തുകയാണ് എന്നും മിനിമം ചാർജ് പോലും മുപ്പത്തിനായിരത്തിനു അടുത്ത് പൈസ ആണ്. അതെല്ലാം ഈ ശമ്പളത്തിൽ നിന്നും ഞാൻ കൊടുത്തു തീർത്തു എന്നും സുരേഷ് ഗോപി പറയുന്നു.

ഞാൻ എന്റെ ഒരു വ്യക്തിപരമായ കാര്യങ്ങൾക്കും സർക്കാരിന്റെ പണം ഉപയോഗിച്ചിട്ടില്ല,  എന്തിന് എനിക്ക് അവകാശപ്പെട്ട പണം പോലും ഞാൻ എടുത്തിട്ടില്ല. അല്ലെങ്കിൽ എനിക്ക് ആറുവർഷം സിനിമ ഇല്ല. എന്റെ മക്കൾ എല്ലാം വളരെ വലിയ പഠിത്തത്തിൽ എത്തി. അവരുടെ ഫീസ് ഒക്കെ വളരെ വലിയ ഫീസും ആയിരുന്നു. എല്ലാം മാനേജ് ചെയ്തു തട്ടീം മുട്ടീം പോയി. പക്ഷെ ഒരിടത്തു കാലിടറി. അതിൽ പക്ഷെ  എന്റെ മകൾക്ക് പശ്ചാത്താപം ഇല്ല. പിന്നെ എനിക്ക് എന്തിനാണ്.

എന്റെ മകൾ എന്നോട് പറഞ്ഞത്, അച്ഛൻ ചെയ്യുന്നത് അച്ഛന്റെ ജോലിയും, ഒപ്പം ജനങ്ങളോടുള്ള കടമയുമാണ്,   അച്ഛൻ ഈ പ്രായത്തിലും സമ്പാദിക്കുന്നത് അച്ഛന് ഉള്ളതാണ് എന്നാണ്. അത് അച്ഛന്റെ നിശ്ചയപ്രകാരം ചെയ്യാൻ ഉള്ളതാണ്. അച്ഛൻ എനിക്ക് വേണ്ടി ഒരു പണവും നീക്കി വയ്ക്കേണ്ടത് ഇല്ല എന്നാണ് മകൾ എന്നോട് പറഞ്ഞത് എന്നും സുരേഷ് ഗോപി പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *