
എല്ലാവർക്കും ഞാൻ നല്ലതെ ചെയ്തിട്ടുള്ളൂ, എന്നിട്ടും എന്റെ ജീവിതം ഇങ്ങനെയൊക്കെയായല്ലോ ദൈവമേ ! സ്മിതയുടെ ആ,ത്മ,ഹ,ത്യ കുറിപ്പ് ശ്രദ്ധ നേടുന്നു !
സിൽക്ക് സ്മിത എന്ന പേര് തന്നെ ഒരു സമയത്ത് പലർക്കും ഒരു ഉന്മേഷം ആയിരുന്നു. ഒരുപാട് ദുരൂഹതകൾ നിറഞ്ഞ ജീവിതമായിരുന്നു സ്മിതയുടേത്. ഇപ്പോഴും ഉത്തരം കിട്ടാത്ത ഒട്ടനവധി ചോദ്യങ്ങൾ അവരുടെ മ,ര,ണവുമായി ബന്ധപ്പെട്ട് നിലനിൽക്കുന്നു. വളരെ അപ്രതീക്ഷിത ഒരു വിയോഗമായിരുന്നു നടിയുടേത്. വിജയ ലക്ഷ്മി എന്നായിരുന്നു നടിയുടെ യഥാർഥ പേര്. ഒരുപാട് നിഗൂഢതകൾ നിറഞ്ഞ ഒരു ജീവിതമായിരുന്നു.രു അഭിനേത്രി എന്നതിലുപരി അവർ വളരെ വലിയൊരു മനസിന് ഉടമ ആയിരുന്നു. വളരെ പെട്ടന്നാണ് അവർ സിനിമ ലോകത്ത് താരമായി മാറിയത്. വെറും നാല് വര്ഷം കൊണ്ട് അഭിനയിച്ചത് 200 ലേറെ സിനിമകള്. സില്ക്ക് ഇല്ലാത്ത സിനിമയില്ലെന്നായി. സൂപ്പർ സ്റ്റാറുകളുടെ സിനിമ വിജയത്തിനായി സിൽക്കിന്റെ ഡാൻസ് നിർബദ്ധമായിരുന്നു.
ആ,ത്മ,ഹ,ത്യ ചെയ്യുക ആയിരുന്ന സ്മി,ത തന്റെ ജീവിതത്തെ കുറിച്ച് ഒരു കുറിപ്പ് എഴു,തിവെച്ചിട്ടാണ് ഈ ലോകത്തോട് വിടപറഞ്ഞത്. 25 വർഷങ്ങൾക്ക് ശേഷം ഇപ്പോഴിതാ സ്മിതയുടെ ആ പഴയ ആ,ത്മ,ഹത്യ കുറിപ്പ് വീണ്ടും സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ്. ആ കുറിപ്പിലെ വരികൾ ഇങ്ങനെ, ഒരു നടിയാവാൻ ഞാൻ എന്തുമാത്രം കഷ്ടപ്പെട്ടുവെന്ന് എനിക്ക് മാത്രമെ അറിയാവൂ. ഇതുവരെ ഉള്ള എന്റെ ജീവിതത്തിൽ ആരും സ്നേഹം കാണിച്ചില്ല. ബാബു (ഡോ.രാധാകൃഷ്ണൻ) മാത്രമാണ് എന്നോട് അൽപം സ്നേഹത്തോടെ പെരുമാറിയിട്ടുള്ളത്. എല്ലാവരും എന്റെ അധ്വാനത്തെ ചൂഷണം ചെയ്യുമായിരുന്നു.’ ‘ജീവിതത്തിൽ ഒരുപാട് മോഹങ്ങൾ എനിക്കും ഉണ്ടായിരുന്നു. അവയൊക്കെ നിറവേറ്റണമെന്ന ആഗ്രഹവുമുണ്ട്. പക്ഷേ എവിടെ ചെന്നാലും എനിക്ക് സമാധാനമില്ല.

എന്റെ ചുറ്റും ഉള്ളവരുടെ പ്രവർത്തി എന്റെ സമാധാനം കെടുത്തുന്നു. അതുകൊണ്ട് തന്നെയാകാം മ,ര,ണം എന്നെ വശീകരിക്കുന്നത്. എല്ലാവർക്കും ഞാൻ നല്ലതെ ചെയ്തിട്ടുള്ളൂ. എന്നിട്ടും എന്റെ ജീവിതം ഇങ്ങനെയൊക്കെയായല്ലോ. ദൈവമേ… ഇതെന്തൊരു ന്യായമാണ്, ഞാൻ സമ്പാദിച്ച എന്റെ സ്വത്തിന്റെ പകുതിയും ബാബുവിന് കൊടുക്കണം. ഞാൻ അയാളെ വളരെ ആത്മാർഥമായി പ്രേമിച്ചു… അയാൾ എന്നെ ചതിക്കില്ല എന്ന് തന്നെ ഞാൻ വിശ്വസിച്ചു.’ ‘എന്നാൽ അയാൾ എന്നെ വഞ്ചിച്ചു. ഈശ്വരനുണ്ടെങ്കിൽ അദ്ദേഹത്തിന് തീർച്ചയായും ശിക്ഷ കൊടുക്കും. അയാൾ എന്നോട് ചെയ്ത ദ്രോഹങ്ങൾ എനിക്ക് സഹിക്കാൻ പറ്റിയില്ല. ദിവസവും എന്നെ ഉപദ്രവിച്ചു.
ബാബു എന്റെ പക്കൽ നിന്നും ഒരുപാട് ആഭരണങ്ങൾ വാങ്ങിയിട്ട് അത് ഇതുവരെ തിരികെ തന്നിട്ടില്ല, ഇനി ഞാൻ ജീവിച്ചിരുന്നിട്ട് കാര്യമില്ല.’ ‘ഈശ്വരൻ എന്നെ എന്തിന് സൃഷ്ടിച്ചു… രാമുവും, രാധാകൃഷ്ണനും എന്നെ ഏറെ പ്രലോഭിപ്പിച്ചു. ഞാൻ അവർക്ക് എത്രയോ നല്ല കാര്യങ്ങൾ ചെയ്തിട്ടുണ്ട്. പക്ഷെ എന്നെ മ,ര,ണ,ത്തിലേക്ക് അവർ തള്ളിയിടുകയായിരുന്നു.’ ഒരുപാട് പേര് എന്റെ ശരീരത്തെ ഉപയോഗിച്ചവർ ഉണ്ട്. എന്റെ അധ്വാനത്തെ മുതലെടുത്തവരും ധാരാളമുണ്ട്. ബാബുവൊഴികെ മറ്റാർക്കും ഞാൻ നന്ദി പറയുന്നില്ല. കഴിഞ്ഞ അഞ്ചു വർഷമായി ഒരാൾ എനിക്കൊരു ജീവിതം തരാമെന്ന് പറഞ്ഞ് പറ്റിച്ചിരുന്നു. ഇനിയെനിക്ക് പിടിച്ച് നിൽക്കാൻ വയ്യ, ഞാൻ പോകുന്നു, എന്നുമാണ് സ്മിത എഴുതിവെച്ചിരുന്നത്..
Leave a Reply