നിർമ്മാണം സുപ്രിയ മേനോൻ എന്ന് സ്‌ക്രീനിൽ വെറുതെ എഴുതികാണിക്കുന്നതല്ല ! തുല്യ മുതൽ മുടക്കിൽ തുടങ്ങിയ കമ്പനിയാണ് ! അല്ലാതെ പൃഥിയുടെ കാഷിട്ടില്ല ഞാൻ കളിക്കുന്നത് ! സുപ്രിയ മേനോൻ !

ഇന്ന് മലയാള സിനിമ മേഖലയുടെ ബ്രാൻഡ് ആയി മാറിക്കൊണ്ടിരിക്കുന്ന ആളാണ് നടനും നിർമ്മാതാവുമായ പൃഥ്വിരാജ് സുകുമാരൻ. ഇന്ന് മലയാള സിനിമയിലെ മുൻ നിര നിർമ്മാണ കമ്പനികളിൽ ഒന്നാണ് പൃഥ്വിരാജ് പ്രൊഡക്ഷൻ. ഭാര്യ സുപ്രിയ മേനോനും പങ്കാളിയായ ഈ കമ്പനിയുടെ നടത്തിപ്പുകാരികൂടിയായ സുപ്രിയ പറഞ്ഞ ചില വാക്കുകളാണ് ഏറെ ശ്രദ്ധ നേടുന്നത്.

സുപ്രിയയുടെ ആ വാക്കുകൾ ഇങ്ങനെ, പൃഥ്വിരാജ് പ്രൊഡക്ഷൻസ് എന്ന നിർമ്മാണ കമ്പനി ഞങ്ങൾ രണ്ടുപേരുടെയും തുല്യ മുതൽമുടക്കിൽ തുടങ്ങിയതാണ്, കമ്പനി തുടങ്ങുമ്പോള്‍ ഞാന്‍ എന്റെ പിഎഫില്‍ നിന്നും പൈസ എടുത്തിരുന്നു. എന്റെ ഭാഗത്തിന്റെ ഫണ്ട് ഞാന്‍ തന്നെ ഇടുമെന്നത് എന്റെ ആഗ്രഹമായിരുന്നു. എന്റെ മനസിന് അത് അത്യാവശ്യമായിരുന്നു. കുറേ പേര്‍ പറയും പൃഥ്വിയുടെ പൈസ എടുത്തിട്ടാണല്ലോ കളിക്കുന്നത്. പക്ഷെ ഞങ്ങള്‍ രണ്ടു പേരും തുല്യമായ ഫണ്ട് ഇട്ടിട്ടാണ് തുടങ്ങിയത്. അത് എനിക്ക് വളരെ പ്രധാനപ്പെട്ടതായിരുന്നുവെന്നാണ് സുപ്രിയ പറയുന്നത്.

അത് പക്ഷെ ആരെയും ബോധിപ്പിക്കാനല്ല, മറിച്ച് എന്റെ മനസിനത് വളരെ പ്രധാനപ്പെട്ടതായിരുന്നു, സിനിമയുടെ തുടക്കം, പ്രൊഡ്യൂസിഡ് ബൈ സുപ്രിയ മേനോൻ എന്നത് വെറുതെ എഴുതികാണിക്കുന്നതല്ല, എന്റെ കൂടെ ഫണ്ട് വെച്ചാണ് കമ്പനി സ്റ്റാർട്ട് ചെയ്തത് എന്നും സുപ്രിയ പറയൂന്നു. പൃഥ്വിരാജ് എന്ന നടന്റെ ഭാ​ര്യ എന്ന ലേബലിലാണ് എന്നെ ഇപ്പോൾ എല്ലാവരും അറിയുന്നത്. പക്ഷെ ഇതിലും എന്റെ സ്ട്ര​ഗിളുണ്ട്. കാരണം ഞാൻ സുപ്രിയയാണെന്ന് ആളുകളെ മനസിലാക്കിപ്പിക്കാനുള്ള ശ്രമത്തിലാണ് ഇപ്പോൾ.

തീർച്ചയായും പൊതുസമൂഹം എന്നെ മറ്റൊരു വ്യക്തിയായി കാണണം, അല്ലാതെ പൃഥ്വിരാജുമായി കൂട്ടികുഴക്കരുത്. അയാളുടെ ഭാര്യ, ഇയാളുടെ അമ്മ, അയാളുടെ മകൾ എന്ന ലേബലിൽ ഒന്നും അറിയപ്പെടാൻ എനിക്ക് താൽപര്യമില്ല. എനിക്ക് എന്റേതായ ഒരു ഐഡന്റിറ്റി ഉണ്ട്. എനിക്ക് സ്വന്തമായൊരു പേര് ഉണ്ടാക്കി എടുക്കാനുള്ള തയ്യാറെടുപ്പിലാണ്. എനിക്ക് കോൺഫിഡൻസ് വരാൻ കാരണം എന്റെ അച്ഛനാണ്. എന്നെ കൂട്ടിലിട്ട് വളർത്തിയിട്ടില്ല എന്റെ മാതാപിതാക്കൾ. അവർ ഞാൻ സ്വന്തമായൊരു ചിറകുകൾ ഉണ്ടാക്കി പറക്കാനുള്ള ആത്മധൈര്യം പകർന്ന് തന്നവരാണ് എന്നും സുപ്രിയ പറയുന്നു.

അതുപോലെ തന്നെ പൃഥ്വിയുടെ ഇപ്പോഴത്തെ ലൈഫ്, 90 ശതമാനം സിനിമയും 10 ശതമാനം കുടുംബവുമാണ്. 50-50 ആയില്ലെങ്കിലും 60-40 ആയാലും മതിയെന്നും സുപ്രിയ പറയുന്നു. മകൾക്ക് അച്ഛനെ കാണാൻ കിട്ടുന്നപോലുമില്ലന്നും സുപ്രിയ പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *