
ലാലിൻറെ അച്ഛന് ലാൽ ഒരു ബാങ്ക് ഉദ്യോഗസ്ഥൻ ആകണം എന്നായിരുന്നു ആഗ്രഹം ! ആ യാത്രകൾ ഒരിക്കലും മറക്കാൻ കഴിയില്ല ! സുരേഷ് കുമാർ പറയുന്നു!
നടൻ മോഹൻലാലിൻറെ ഏറ്റവും അടുത്ത സുഹൃത്തുക്കളാണ് സംവിധായകൻ പ്രിയദർശൻ, ഗായകൻ എംജി ശ്രീകുമാർ, നിർമാതാവ് സുരേഷ് കൃഷ്ണ എന്നിവർ. ഇപ്പോഴിതാ സുരേഷ് കുമാർ മോഹൻലാലിനെ കുറിച്ചുള്ള അദ്ദേഹത്തിന്റെ ഓർമ്മകൾ പങ്കുവെക്കുകയാണ്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ… ലാലുവിനൊപ്പമുള്ള ഓർമ്മകൾ എവിടെ തുടങ്ങണം, എങ്ങനെ തുടങ്ങണം ഇതെല്ലാം കൂട്ടിച്ചേർത്ത് എങ്ങനെ പറയണം എന്നൊന്നും എനിക്ക് അറിയില്ല. അഞ്ചാം ക്ലാസിൽ പഠിക്കുമ്പോഴാണ് ഞങ്ങളുടെ സൗഹൃദം തുടങ്ങുന്നത്.
ലാലിൻറെ അച്ഛൻ സെക്രട്ടേറിയറ്റിലെ ഒരു ഉന്നത ഉദ്യോഗസ്ഥനായിരുന്നു. നിയമ സെക്രട്ടറി ആയിട്ടാണ് അദ്ദേഹം വിരമിച്ചത്. അച്ഛന് ലാലു ഒരു ബാങ്ക് ഉദ്യേഗസ്ഥന് ആകണമെന്നൊക്കെയായിരുന്നു ആഗ്രഹം. അച്ഛനും അമ്മയും വളരെ സ്നേഹമുള്ളവരായിരുന്നു. എന്നാൽ ലാലുവിന്റെ അമ്മൂമ്മയാണ് രസികത്തി. അച്ഛൻ കുറച്ച് സീരിയസ് ആണ് പക്ഷെ അമ്മയും അമ്മൂമ്മയും അമ്മാവന്മാരും വളരെ രസികരാണ്.
അന്നു തൊട്ടെ ഈ പിള്ളേര്‍ക്കൊക്കെയുള്ള പരിപാടിയായിരുന്നു കമ്പൈന്‍ഡ് സ്റ്റഡി എന്ന ഉഡായിപ്പ്. ഞങ്ങള്‍ അതിന്റെ ഉസ്താദുമാരായിരുന്നു. ഓരോ ദിവസവും ഓരോ വീട്ടിലാണ് ഒത്തുകൂടല്‍. പഠിത്തം ഒഴികെ ബാക്കിയെല്ലാ അലമ്പുകളും അവിടെ നടക്കും. അമ്മമാര്‍ കട്ടന്‍ ചായയും പലഹാരവും ഉണ്ടാക്കി തന്ന് ഒരു പരുവമാകും. ലാലുവിന്റെ അമ്മ എപ്പോഴും വഴക്കു പറയുമായിരുന്നു. നീയൊക്കെ ഇങ്ങനെ നടന്നോ, ഓരോ പിള്ളേര് പഠിക്കുന്ന കണ്ടില്ലേ. കാള കളിച്ച് സിനിമ സിനിമ എന്ന് പറഞ്ഞ് നടന്നോ എന്നൊക്കെ പറയും. പക്ഷേ അമ്മയ്ക്കു ഞങ്ങളോട് അത്രമേല്‍ സ്നേഹമായിരുന്നു അന്നും ഇന്നും. എന്റെ അമ്മയെ ലാല്‍ വിളിച്ച് വിവരമൊക്കെ ചോദിക്കും, പാവം ലാലുവിന്റെ അമ്മയ്ക്ക് ഇപ്പോള്‍ തീരെ സുഖമില്ല.

ലുലുവിന്റെ സിനിമ ജീവിതം വളരെ അടുത്തിനിന്ന് കാണാൻ ഭാഗ്യം ലഭിച്ചവരാണ് ഞാനും ഞങ്ങളുടെ മറ്റു കുറച്ച് സുഹൃത്തുക്കളും. അന്ന് ആറാം ക്ലാസ്സിൽ പഠിക്കുമ്പോൾ ലാലു ഒരു നാടകം അഭിനയിച്ചിരുന്നു, അന്ന് അവന് മേക്കപ്പ് ചെയ്തു കൊടുത്തത് മണിയൻപിള്ള രാജു ആയിരന്നു. അവന്റെ വീട് സ്കൂളിന് അടുത്തായിരുന്നു. പക്ഷെ ആ നാടകം വലിയ പരാജയം ആയിരുന്നു. കൂവി നാറ്റിച്ചു എല്ലാവരും. അങ്ങനെ എല്ലാവരും ഒരുവിധം ഡിഗ്രി വരെ പൂർത്തിയാക്കി.
സിനിമ മോഹം തലക്ക് പിടിച്ച് ഞങ്ങൾ എല്ലാവരും പല ഇടങ്ങലയിലും അലഞ്ഞു, അതുപോലെ തിരുവനന്തപുരത്ത് വന്നിരുന്ന സംവിധായകരുടെയെല്ലാം അടുത്ത് ഞങ്ങള്‍ സുഹൃത്തുക്കള്‍ ലാലിനെ കൊണ്ടുപോവുകയായിരുന്നു. വേഷം ചോദിച്ചുള്ള പോക്കാണ്. അന്ന് റൊമാന്റിക് മുഖമുള്ള ചോക്ലേറ്റ് നായകന്മാരെയാണ് വേണ്ടിയിരുന്നത്. മോഹന്‍ലാലിനെ കണ്ടിട്ട് അവര്‍ പറയുമായിരുന്നു ഈ രൂപത്തിന് എങ്ങനെ ഒരു വേഷം കൊടുക്കാനാണ് എന്ന്. ആ ആളാണ് ഇന്ത്യയിലെ തന്നെ മികച്ച നടനായി വളര്‍ന്നതെന്ന് ഓര്‍ക്കണം. അങ്ങനെയാണ് ഞങ്ങൾ നവോദയയുടെ ഒരു ഓഡിഷൻ കാണുന്നത്. അങ്ങനെ ആ അഡ്രസിലേക്ക് ലാലിൻറെ ഫോട്ടോ എടുത്ത് അയച്ചുകൊടുത്തു, അങ്ങനെ മഞ്ഞിൽ വിരിഞ്ഞ പൂക്കൾ ഉണ്ടായി. ഇന്ന് ഞങ്ങളുടെ മക്കളും സിനിമയിൽ വന്നു എല്ലാം ഒരു ഈശ്വര അനുഗ്രഹമായി കാണുന്നു.
Leave a Reply