എന്റെ അച്ഛനോട് വളരെ മോശമായി പെരുറുകയും, സംസാരിക്കുകയും ചെയ്തു. അത് കൂടാതെ എന്നെ കാണിക്കാതെ അച്ഛനെ അവർ മടക്കി അയക്കുകയും ചെയ്തു ! ഉണ്ണിമേരി പറയുന്നു !

ഒരു സമയത്ത് തെന്നിന്ത്യൻ സിനിമ ലോകത്ത് ഏറെ തിളങ്ങി നിന്ന അഭിനേത്രി ആയിരുന്നു ഉണ്ണിമേരി. 1972-ൽ പുറത്തിറങ്ങിയ  ശ്രീ ഗുരുവായൂരപ്പൻ എന്ന ചിത്രത്തിൽ കൃഷ്ണനായി അഭിനയിച്ചു. ബേബി കുമാരിയെന്ന പേരിലാണ് ആ ചിത്രത്തിൽ അഭിനയിച്ചിരുന്നത്. അതിനുശേഷം 1975-ൽ പുറത്തിറങ്ങിയ പിക്നിക് എന്ന ചിത്രത്തിലൂടെയാണ് നായികയായി എത്തുന്നത്. നടിയുടെ ഏറ്റവും വലിയ പ്രത്യേകത അവരുടെ വശ്യതയാർന്ന കണ്ണുകളാണ്. മലയാളത്തിലുപരി അവർ തമിഴിലും തെലുങ്കിലും താരമായിരുന്നു.

സിനിമയിൽ അവർ അധികവും ചെയ്തിരുന്നത് ഗ്ലാമർ വേഷങ്ങളായിരുന്നു. തമിഴിൽ സജീവമായിരുന്ന കാലത്ത് അവർ യൂത്ത് കോൺഗ്രസിന്റെ കൾച്ചറൽ വിങ് പ്രസിഡന്റായി പ്രവർത്തിച്ചിരുന്നു. മധുരയിൽ നിന്നും പാർലമെന്റിലേക്കു മത്സരിക്കാൻ അവസരം ലഭിച്ചെങ്കിലും അവസാനം മലയാളിയായതിനാൽ നടിയെ ഒഴിവാക്കുകയായിരുന്നു. അതോടെ രാഷ്ട്രീയജീവിതം അവസാനിപ്പിച്ചു. ദീപ ഉണ്ണിമേരി എന്നതാൻ അവരുടെ യഥാർഥ പേര്.

ഇപ്പോഴിതാ അവർ തന്റെ കഴിഞ്ഞ കാല ജീവിതത്തിലെ മറക്കാനാത്ത ഒരു നിമിഷത്തെ കുറിച്ച് പറഞ്ഞിരിക്കുകയാണ് ആ വാക്കുകൾ ഇങ്ങനെ, ഐ വി ശശിയുടെ ഒരു ഷൂട്ടിംഗ് സെറ്റിൽ വെച്ചാണ് അത് സംഭവിക്കുന്നത്. ആ പ്രശ്നം കാരണം താൻ ജീവൻ തന്നെ ഉപേക്ഷിക്കാൻ തീരുമാനിച്ചു എന്നും, പക്ഷെ മമ്മൂട്ടി തന്നെ രക്ഷിച്ചു എന്നും ഉണ്ണിമേരി പറയുന്നു. ആ സംഭവം ഇങ്ങനെ, താനും മമ്മൂട്ടിയും തുടങ്ങിയ എല്ലാ താരങ്ങളും താമസിക്കുന്ന ഹോട്ടലിൽ ഒരു ദിവസം തന്നെ കാണാൻ തന്റെ അച്ഛൻ എത്തി, പക്ഷെ അന്ന് അവിടെ ഉണ്ടായിരുന്നവർ പ്രായമായ എന്റെ അച്ഛനോട് വളരെ മോശമായി പെരുറുകയും, സംസാരിക്കുകയും ചെയ്തു.

അതുമാത്രമല്ല എന്നെ ഒന്ന് കാണിക്കാതെ പോലും അവർ എന്റെ അച്ഛനെ മടക്കി അയച്ചു. അവിടെ നിന്നും അപമാനിതനായിട്ടാണ് എന്റെ അച്ഛൻ തിരിച്ചുപോയത്. ഇതറിഞ്ഞപ്പോൾ എനിക്ക് സഹിക്കാൻ കഴിഞ്ഞില്ല. അച്ഛൻ അങ്ങനെ മടങ്ങി പോയത് ഓർത്തപ്പോൾ നെഞ്ചുപൊട്ടുകയായിരുന്നു. ആ സങ്കടത്തിൽ ഞാൻഎന്റെ മുറിയിലേക്ക് കയറി കതക് കൂട്ടിയിട്ട് ഉറക്ക ഗുളികൾ വാരി കഴിക്കുകയായിരുന്നു.

മമ്മൂക്ക അടക്കമുള്ളവർ വന്ന് വാതിലിൽ തട്ടി വിളിച്ചെങ്കിലും അതൊന്നും ഞാൻ അറിഞ്ഞിരുന്നില്ല, അവസാനം മമ്മൂട്ടി ഇടപെട്ട് വാതിൽ തള്ളി തുറക്കുകയും, അബോധാവസ്ഥയിൽ ആയിരുന്ന എന്നെ ഉടനെ ആശുപത്രിയയിൽ എത്തിക്കുകയുമായിരുന്നു, അതുകൊണ്ട് മാത്രമാണ് ഞാൻ ഇപ്പോഴും ജീവനോടെ ഇരിക്കുന്നത് എന്നും ഒരുപക്ഷെ മമ്മൂട്ടി ഇല്ലായിരുന്നെങ്കിൽ എന്തായിരുന്നിരിക്കും അവിടെ സംഭവിക്കുക എന്നത് ഇപ്പോഴും ഓർക്കാൻ കഴിയുന്നില്ല എന്നും ഉണ്ണി മേരി പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *