
ഈശ്വര വിശ്വാസിയല്ലാത്തവർ എന്തിനാണ് ക്ഷേത്രങ്ങൾ ഭരിക്കുന്നത് ! കമ്യൂണിസ്റ്റുകാരിൽ നിന്നും ക്ഷേത്രങ്ങളെ മോചിപ്പിക്കും ! വിജി തമ്പി പറയുന്നു !
മലയാള സിനിമ ലോകത്തെ പ്രശസ്തനായ സംവിധായകൻ എന്നതിനപ്പുറം ഇന്ന് വിശ്വ ഹിന്ദു പരിക്ഷത്ത് സംസ്ഥാന പ്രസിഡന്റ് കൂടിയാണ് വിജി തമ്പി, ഇപ്പോഴിതാ ഹിന്ദു ക്ഷേത്രങ്ങൾ ഭരിക്കുന്നത് നിരീശ്വരവാദികളായ കമ്മ്യൂണിസ്റ്റ്കാരാണെന്നും അവരിൽ നിന്നും ക്ഷേത്രഭരണം ഇല്ലാതാക്കണം എന്നും അദ്ദേഹം പറയുന്നു. ഹിന്ദുക്കളുടെ മാത്രം സ്ഥാപനങ്ങളാണ് ക്ഷേത്രങ്ങൾ, പക്ഷെ കേരളത്തിൽ ഇന്നീ ക്ഷേത്രങ്ങൾ ഭരിക്കുന്നതിൽ യഥാർത്ഥ ഹിന്ദു വിശ്വാസികൾ എത്ര പേരുണ്ടെന്നും അദ്ദേഹം ചോദിക്കുന്നു..
ആ വാക്കുകൾ ഇങ്ങനെ, ഈശ്വര വിശ്വാസിയല്ലാത്ത ഒരാൾ എന്തിനാണ് ക്ഷേത്രങ്ങൾ ഭരിക്കുന്നത്. ക്ഷേത്രങ്ങൾ ഭരിക്കേണ്ടത് വിശ്വാസികളായ ഹിന്ദുക്കളാണ്. അവരുടെയാണ് ക്ഷേത്രം. കേരളത്തിൽ ക്ഷേത്ര വിമോചനത്തിനു ദേശീയ തലത്തിൽ നീക്കം ആസൂത്രണം ചെയ്ത് സംഘപരിവാരാണ്. രാഷ്ട്രത്തിന് വേണ്ടി നിലകൊള്ളുന്ന, ഹിന്ദ്വത്ത്വത്തിന് വേണ്ടി നിലകൊള്ളുന്ന, ക്ഷേത്രങ്ങൾ സംരക്ഷിക്കുന്ന ആളുകൾക്ക് വോട്ട് ചെയ്യണമെന്നതായിരുന്നു വിഎച്ച്പിയുടെ നിലപാട്. അതിൽ രാഷ്ട്രീയമില്ലെന്നും വിജി തമ്പി കർമ ന്യൂസിന് നൽകിയ അഭിമുഖത്തിൽ പറയുന്നു.
അതുകൊണ്ട് തന്നെ ഇനി വരും കാലങ്ങളിൽ ദേവസ്വം എന്ന വകുപ്പ് തന്നെ ഇല്ലാതാക്കുമെന്നും, ക്ഷേത്ര ഭരണം ഹിന്ദു വിശ്വാസികൾ ഏറ്റടുക്കുമെന്നും അദ്ദേഹം പറയുന്നു. അതുപോലെ അടുത്തിടെ തന്റെ പുതിയ സിനിമ അദ്ദേഹം പ്രഖ്യാപിച്ചിരുന്നു, ജയ് ശ്രീറാം’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ കോൺസെപ്റ്റ് പോസ്റ്റർ അദ്ദേഹം ഫേസ്ബുക്കിലൂടെ പുറത്തുവിട്ടിരുന്നു. വിഷ്ണു വര്‍ധന്റെ രചനയിൽ ഒരുങ്ങുന്ന ചിത്രം ദൃശ്യയുടെ സിനിയുടെ ബാനറില്‍ പ്രദീപ് നായരും രവി മേനോനും ചേർന്നാണ് നിർമ്മിക്കുന്നത്. ‘എല്ലാവരുടെയും പ്രാര്‍ഥനയും പിന്തുണയും സിനിമയ്ക്ക് ഉണ്ടാകണം’ എന്ന് പോസ്റ്റർ പങ്കുവെച്ചുകൊണ്ട് വിജി തമ്പി കുറിച്ചിരുന്നു..

അതുപോലെ അദ്ദേഹം സുരേഷ് ഗോപിയെ കുറിച്ചും അദ്ദേഹം പറഞ്ഞ വാക്കുകള ഇങ്ങനെ, ഒന്നിൽ പിഴച്ചാല്‍ മൂന്ന് എന്നാണെന്നും മൂന്നാം തവണ തൃശൂരിൽനിന്ന് ഏറ്റവും വലിയ ഭൂരിപക്ഷത്തോടു കൂടി സുരേഷ് ഗോപി തിരഞ്ഞെടുക്കപ്പെടുമെന്നും വിജി തമ്പി പറഞ്ഞു. രാഷ്ട്രീയം ഉപജീവനമാർഗമായി സ്വീകരിച്ചിരിക്കുന്നവരാണ് കേരളത്തിലെ പല രാഷ്ട്രീയക്കാരും. അതിൽനിന്ന് ഏറെ വ്യത്യസ്തനാണ് സുരേഷ് ഗോപി. സുരേഷ് രാഷ്ട്രീയ പ്രവർത്തനം ചെയ്യുന്നത് ജനസേവനത്തിനു വേണ്ടിയാണ്. മറ്റൊരു ചിന്തയും അദ്ദേഹത്തിനില്ല. ഒരുകാര്യം പറഞ്ഞാൽ അതു നടപ്പാക്കണമെന്ന് നിർബന്ധമുള്ള ആളാണ് അദ്ദേഹം.
അതുമാത്രമല്ല തൃ,ശൂരിൽ ശക്തൻ മാർക്കറ്റ് നന്നാക്കുമെന്നു പറഞ്ഞു, അദ്ദേഹം സ്വന്തം കയ്യിൽനിന്നു പൈസ ഇറക്കി മാർക്കറ്റ് നന്നാക്കി. തൃശൂരുകാർ രണ്ടു പ്രാവശ്യം അദ്ദേഹത്തെ കയ്യൊ,ഴിഞ്ഞു, അതിൽ നഷ്ടം അവർക്കു മാത്രമാണ്. അത് തൃശൂരുകാരുടെ നഷ്ടമാണ്. ഒന്നിൽ പിഴച്ചാല്‍ മൂന്ന് എന്നാണ്. ഒന്നു കഴിഞ്ഞു, രണ്ടു കഴിഞ്ഞു. ഈ മൂന്നാം തവണ തൃശൂരിൽനിന്ന് ഏറ്റവും വലിയ ഭൂരിപക്ഷത്തോടു കൂടി സുരേഷ് ഗോപി എംപിയായി തിരഞ്ഞെടുക്കപ്പെടും എന്നും വിജി തമ്പി പറഞ്ഞു.
Leave a Reply