ആ ചിരി മാഞ്ഞിട്ട് ഒരു വർഷം ! വാശിയോടെ തിരിച്ചുപിടിച്ച ജീവിതം ! വർഷങ്ങളായി ഒരു മാടക്കടയിൽ ഒതുങ്ങി കൂടിയ കലാകാരൻ !

മലയാളികൾക്ക് പല്ലില്ലാത്ത മോണകാട്ടിയുള്ള ആ ചിരി ഒരിക്കലും മറക്കാൻ കഴിയില്ല, മലയാള സിനിമയുടെ മുത്തച്ഛൻ, നടൻ കെ ടി എസ് പടന്നയില്‍ ഓർമ്മയായിട്ട് നാളേക്ക് ഒരു വർഷം. 2021  ജൂലൈ 22 നാണ് വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് അദ്ദേഹം ഈ ലോകത്തുനിന്നും വിടപറഞ്ഞത്.  പൊരുതി നേടിയ കലാ ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്.  ചെറുപ്പം മുതലേ അദ്ദേഹത്തിന് നാടകത്തോട് വലിയ ആഗ്രഹമായിരുന്നു. അതുകൊണ്ടു തന്നെ നാടകത്തിൽ ഒരു വേഷത്തിനായി അദ്ദേഹം പലരെയും സമീപിച്ചു. പക്ഷെ ഒരു നടനാകാനുള്ള രൂപ ഭംഗി ഇല്ലന്ന് പറഞ്ഞ് പലരും അദ്ദേഹത്തെ അപമാനിച്ചു വിട്ടു. അതോടെ എങ്ങനെയെങ്കിലും നാടക രംഗത്ത് എത്തണമെന്ന ആഗ്രഹം ഒരു വാശിയായി മാറി..

ആ ആഗ്രഹസഫലീകരണത്തിന് വേണ്ടി തന്നെ അദ്ദേഹം തൃപ്പൂണിത്തുറ ഊട്ടുപുര ഹാളില്‍ ചര്‍ക്ക ക്ലാസില്‍ ചേര്‍ന്നു. വാര്‍ഷികാഘോഷത്തില്‍ അവതരിപ്പിക്കുന്ന നാടകത്തില്‍ അഭിനയിക്കാം എന്ന ഉദ്ദേശത്തോടെയായിരുന്നു ആ തീരുമാനം. അങ്ങനെ 65 വര്‍ഷം മുമ്പ്  ‘വിവാഹദല്ലാളി’ എന്ന നാടകത്തില്‍ ദല്ലാളിയായി അഭിനയിച്ചു. പടന്നയിലിന്റെ നാടക അരങ്ങേറ്റമായിരുന്നു അത്. അതിനു ശേഷം ഏവരെയും ഞെട്ടിച്ചുകൊണ്ട് 1957ല്‍ സ്വന്തമായി ‘കേരളപ്പിറവി’ എന്ന നാടകം നാടകം എഴുതി തൃപ്പൂണിത്തുറയില്‍ അവതരിപ്പിച്ച് കയ്യടിനേടി..

അതോടെ അദ്ദേഹം ശ്രദ്ധ നേടി, ശേഷം ഒരുപാട് പ്രമുഖ പ്രൊഫെഷണൽ നാടകങ്ങളിൽ അദ്ദേഹം സജീവമായി പ്രവർത്തിച്ചു. അങ്ങനെ ഒരു ദിവസം സംവിധയകാൻ രാജസേനൻ തിരുവനതപുരത്ത് നാടകം കാണാൻ എത്തുകയും തുടർന്ന് അദ്ദേഹത്തിന്റെ സിനിമ ‘അനിയന്‍ ബാവ, ചേട്ടന്‍ ബാവ’ യിലൂടെ പടന്നയില്‍ ആദ്യമായി സിനിമയിലെത്തി. പടം വിജയിച്ചതോടെ  കൈനിറയെ ചിത്രങ്ങളായി. ശേഷം ‘ ‘വൃദ്ധന്‍മാരെ സൂക്ഷിക്കുക’, ‘ശ്രീകൃഷ്ണണപുരത്തെ നക്ഷത്രത്തിളക്കം’ തുടങ്ങിയ സിനിമകളിലെ തമാശരംഗങ്ങള്‍ ഏറെ കയ്യടി നേടിയിരുന്നു.

55 ൽ കൂടുതൽ സിനിമകളിൽ അദ്ദേഹം അഭിനയിച്ചിരുന്നു, മമ്മൂട്ടി ചിത്രം വൺ എന്ന സിനിമയിലാണ് അദ്ദേഹം അവസാനം അഭിനയിച്ചത്.  സിനിമയിലുപരി അദ്ദേഹം സീരിയലുകളിലും നിറഞ്ഞു നിന്നു, സംമ്പത്തിക പരാധീനതകള്‍ മൂലം 1947ല്‍ ഏഴാം ക്ലാസില്‍ വെച്ച്‌ പഠനം മുടങ്ങിയ പടന്നയില്‍, കുട്ടിക്കാലത്ത് കോല്‍കളി, ഉടുക്കുകൊട്ട് തുടങ്ങി നിരവധി കലാപരിപാടികളില്‍ സജീവ സാന്നിധ്യമായിരുന്നു.

സിനിമകളിൽ അഭിനയിക്കുമ്പോഴും അദ്ദേഹം തൃപ്പൂണിത്തുറയിൽ ഒരു മാടകട തുടങ്ങുകയും, തനറെ ബാക്കി സമയങ്ങൾ അദ്ദേഹം ആ കടയിൽ തന്നെയായിരുന്നു.. ഇനി പുറത്തിറങ്ങാനുള്ള ചിത്രങ്ങൾ ‘മാനം തെളിഞ്ഞു’, ‘അവരുടെ വീട്’, ‘ജമീലാന്റെ പൂവന്‍കോഴി’ തുടങ്ങിയവയാണ്. മോഹൻലാൽ, മമ്മൂട്ടിയ്ബ് തുടങ്ങിയ താരങ്ങൾ അദ്ദേഹത്തിന് ആദരാഞ്ജലികൾ അരിപ്പിച്ചു, എന്നാൽ കെടി സുബ്രഹ്മണ്യന്‍ എന്ന എണ്‍പത്തിയഞ്ചുകാരന് അവസാന നാളുകളില്‍ തുണയാകാന്‍ താരസംഘടനയ്ക്കൊ സഹപ്രവര്‍ത്തകര്‍ക്കോ സാധിച്ചില്ല. ‘അമ്മ സംഘടയിൽ നിന്ന പെൻഷൻ തുക ലഭിക്കുന്നതായിരുന്നു.

എന്നാൽ ‘അമ്മ സംഘടനയുടെ മീറ്റിംഗിന് പോകുമ്പോൾ തന്നോട് ആരും സുഖമാണോ  എന്ന് പോലും ചോദിക്കാറില്ല എന്ന് ഏറെ വിഷമത്തിൽ അദ്ദേഹം ഒരിക്കൽ പറഞ്ഞിരുന്നു, ജഗതി തന്നോട് വലിയ സ്നേഹം കാണിച്ചിരുന്നു പക്ഷെ വേറെ ആരും തിരിഞ്ഞു നോക്കിയില്ല എന്നും ഒരിയ്ക്കൽ അദ്ദേഹം പരഞ്ഞിരുന്നു….

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *