സുരേഷ് ഗോപിയെ പോലെ ഒരു നേതാവ് നാട് ഭരിക്കുന്നത് കാണാനാണ് ഞാൻ ആഗ്രഹിക്കുന്നത്, അദ്ദേഹം ചെയ്യുന്ന മനുഷ്യത്വപരമായ കർമ്മങ്ങൾ ഇവിടെ മറ്റാരും ചെയ്യുന്നില്ല ! മേജർ രവി പറയുന്നു ! !

ഏവരും സ്നേഹിക്കുകയും ബഹുമാനിക്കുനയു ചെയ്യുന്ന നടനാണ് സുരേഷ് ഗോപി, പക്ഷെ തന്റെ രാഷ്ട്രീയപരമായി അദ്ദേഹം ഏറെ വിമർശനങ്ങളും പരിഹാസങ്ങളും നേരിടാറുണ്ട്. ഇപ്പോൾ സുരേഷ് ഗോപി വീണ്ടും ഒരു തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഒരുങ്ങുമ്പോൾ അദ്ദേഹത്തെ അനുകൂലിച്ചും വിമർശിച്ചും പലരും  രംഗത്ത് വരുന്നുണ്ട്. ഈ സാഹചര്യത്തിൽ ഇപ്പോഴിതാ സുരേഷ് ഗോപിയെ കുറിച്ച് ഇതിന് മുമ്പ് മേജർ രവി പറഞ്ഞ കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്.

പലരും സുരേഷ് ഗോപിയെ സങ്കി എന്നും ചാണകം എന്നും വിളിക്കാറുണ്ട്, എന്നാൽ ഈ വിളികൾ എല്ലാം തനിക്ക് മോശമായി തോന്നിയിട്ടില്ല, ഇനിയും അങ്ങനെ വിളിച്ചോ എന്നാണ് സുരേഷ് ഗോപി പറയുന്നത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ, സുരേഷ് ഗോപി എം പിയെ പോലൊരു നേതാവിനെ കാണാനാണ് താൻ ആഗ്രഹിക്കുന്നത്.  അദ്ദേഹം ചെയ്യുന്ന മനുഷ്യത്വപരമായ കർമ്മങ്ങൾ ഇവിടെ തിരഞ്ഞെടുക്കപ്പെട്ട ഒരു എം പിയും ചെയ്യുന്നില്ല, ഏവരും അവരവരുടെ സ്വന്തം കാര്യം മാത്രം നോക്കി ജീവിക്കുന്ന ഈ കാലഘട്ടത്തിൽ ഇങ്ങനെ ഒരു മനുഷ്യൻ വളരെ വിസ്മയമാണ്.

ആ മനുഷ്യൻ തിരിച്ച് യാതൊന്നും പ്രതീക്ഷിക്കാതെ  തന്റെ തന്നെ സമ്പാദ്യത്തിൽ നിന്നും  പണം  മുടക്കി അദ്ദേഹം ചെയ്യാറുള്ള പല കാര്യങ്ങളും എനിക്ക് നേരിട്ട് അറിയാവുന്നതാണെന്നും മേജർ രവി പറയുന്നു. അങ്ങനെ ഉള്ള ആ മനുഷ്യനെ കുറിച്ച് പല ട്രോളുകളും, പരിഹാസങ്ങളും ഇറക്കുന്നത് കാണാം.. എനിക്ക് തോന്നുന്നത് ഇത്തരം പ്രവർത്തികൾ ചെയ്യുന്നത്  ഒരു വിവരവും വിദ്യാഭ്യാസവും ഇല്ലാത്ത ചിലവന്മാർ‌ ആണ്. ആ മനുഷ്യൻ ചെയ്യുന്ന മനുഷ്യത്വപരമായ കർമ്മങ്ങൾ ഇവിടെ തിരഞ്ഞെടുക്കപ്പെട്ട ഒരു എം പിയും ചെയ്യുന്നില്ല, അവർ ചെയ്യാത്തത് പോലും സ്വന്തം കാശു മുടക്കിയാണ് അദ്ദേഹം ചെയ്യുന്നത്. ​

അദ്ദേഹം ഒരു സിനിമയിൽ അഭിനയിക്കാൻ പോയാൽ അവിടെ അദ്ദേഹം  എനിക്കിത്ര വേണമെന്ന് ബാർഗയിൻ ചെയ്യും, എന്നാൽ ആ വാങ്ങുന്നത് അപ്പുറത്തു കൊണ്ടുപോയി കൊടുക്കുന്നത് കണ്ടിട്ടുള്ള ആളാണ് ഞാൻ. എന്നാൽ ഇതെല്ലം കണ്ടശേഷം  ഞാൻ പലപ്പോഴും അദ്ദേഹത്തോട് ചോദിച്ചിട്ടുണ്ട് എന്തുകൊണ്ട് ഇതൊക്കെ പുറത്ത് പറയുന്നില്ല എന്ന്.. ഇതൊക്കെ പറയാനുള്ളതാണോ ചേട്ടാ അതൊക്കെ അങ്ങ് പൊയ്‌ക്കൊണ്ടിരിക്കും എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. അങ്ങനെയുള്ള നേതാവിനെയാണ് എന്നെ പോലെയുള്ള പട്ടാളക്കാർ കാണാൻ ആഗ്രഹിക്കുന്നത് എന്നും അദ്ദേഹം പറയുന്നു.

 

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *