
അങ്ങ് മണിപ്പൂരും യുപിയിലുമൊന്നും നോക്കിയിരിക്കരുത്, അതൊക്കെ നോക്കാനവിടെ ആണുങ്ങളുണ്ട് ! സുരേഷ് ഗോപി !
കരുവന്നൂർ സാമ്പത്തിക തട്ടിപ്പിനെതിരെ സുരേഷ് ഗോപി നടത്തിയ പദയാത്ര വളരെ ശ്രദ്ധ നേടിയിരുന്നു, ശേഷം മാധ്യമങ്ങളെ കണ്ട അദ്ദേഹം എല്ലാ ചോദ്യങ്ങൾക്കും മറുപടി നൽകിയിരുന്നു. ശേഷം ആദ്ദേഹം പറഞ്ഞ കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത് . കരുവന്നൂരിൽ നിന്നും തുടങ്ങുന്ന ഈ പദയാത്ര ഒരു തുടക്കം മാത്രമാണെന്നും ഈ സമരം കണ്ണൂരിലേക്കും കണ്ടലയിലേക്കും മലപ്പുറത്തേക്കും മാവേലിക്കരയിലേക്കും സമരം വ്യാപിക്കുമെന്ന് സുരേഷ് ഗോപി വ്യക്തമാക്കി.
തന്റെ ഈ യാത്രയിൽ രാഷ്ട്രീയമില്ല, തികച്ചും മനുഷ്യത്വപരമായ സമരമാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ക്രൂരന്മാരുടെ ചതിയിൽ അകപ്പെട്ട ജനങ്ങളാണ് തനിക്കൊപ്പം നടക്കുന്നത്. അതിനാൽ തന്നെ ഇത് സഹകാരികൾക്കുള്ള യാത്രയാണെന്നും സുരേഷ് ഗോപി പറഞ്ഞു. ബിജെപി കരുവന്നൂരിൽ സംഘടിപ്പിക്കുന്ന സഹകാരി സംരക്ഷണ ജാഥയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആ പാവങ്ങളുടെ ചോരപ്പണം തിരികെ കൊടുക്കും വരെ സഹകരണ ബാങ്കുകൾ നിലനിൽക്കണം. പൂട്ടാൻ ഞങ്ങൾ സമ്മതിക്കില്ലെന്നും ഒരു ശുദ്ധീകരണം നടത്തേണ്ടിയിരിക്കുന്നുവെന്നും സുരേഷ് ഗോപി പറഞ്ഞു, ആ പണം തിരികെ നൽകിയില്ലങ്കിൽ ഇതിലും വലിയ സമരങ്ങൾ കാണാനും കേൾക്കാനുമുള്ള തയ്യാറെടുപ്പുകൾ തട്ടിപ്പുകാർ ഇപ്പോഴെ തുടങ്ങിക്കോ, അത് ചിലപ്പോൾ താങ്ങാൻ കഴിയില്ല, ആ പാവങ്ങൾ കഷ്ടപ്പെട്ട കാശാണ്, അവരെ ഒന്ന് തലോടി ആ പ്രശ്നത്തിന് ഉടൻ പരിഹാരം കണ്ടിരിക്കണം.

ഇവിടെ ഇത്രയും പ്രശ്നങ്ങൾ നടക്കുമ്പോൾ അങ്ങ് മണിപ്പൂരും യുപിയിലുമൊന്നും നോക്കിയിരിക്കരുത്..അതൊക്കെ നോക്കാനവിടെ ആണുങ്ങളുണ്ട്.. അവര്‍ നോക്കിക്കോളും, സ്വന്തം പ്രജകളുടെ വിഷയത്തിൽ ആദ്യം പരിഹാരം കാണു, അതൊക്കെ നോക്കാൻ അവിടെ ആണുങ്ങൾ ഉണ്ട്., മണിപ്പൂരിന്റെ വിഷയത്തിലെ ആയാലും അങ്ങ് യുപി യിലെ വിഷയത്തിൽ ആയാലും, ഹരിയാനയിലെ അക്രമങ്ങളെ സംബന്ധിച്ച് ആയാലും കനേഡിയൻ വിഷയത്തിൽ ആയാലും കനേഡിയൻ സർക്കാരിന് ഇന്ന് എണ്ണി എണ്ണി കണക്ക് പറയുന്ന അവസ്ഥയിലേക്ക് ലോകമാണ് കൊണ്ടുചെന്ന് കൊണ്ടുചെന്ന് എത്തിച്ചിരിക്കുന്നത്.
മണിപ്പൂരിലെ കള്ളത്തരങ്ങൾ ഓരോന്നും പുറത്തുവരും, ഇതിൽ പ്രതിഷേധിച്ച് വന്നവരൊക്കെ നാണം കേട്ട് തല താഴ്ത്തിയിരിക്കും ആ സമയം ഉടൻ തന്നെ എത്തും. ഇ.ഡി. വന്നതിന് ശേഷമല്ല കരുവന്നൂരിന് പിറകെ ഞാന്‍ വരുന്നത്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ മാവേലിക്കര ബാങ്കിന് മുന്നില്‍ ഉണ്ണാവ്രതമിരുന്നിരുന്നു, കൊട്ടിയത്തും കൊട്ടിയൂരും സമാനമായ രീതിയില്‍ പദയാത്ര നടത്തി. അന്ന് എനിക്ക് രാഷട്രീയ പിന്‍ബലമില്ല, പക്ഷേ മനുഷ്യരുടെ പിന്‍ബലമുണ്ടായിരുന്നു എന്നും അദ്ദേഹം പറയുന്നു.
Leave a Reply