
ഞാന്‍ ഒരു ദളിതനെയും ദ്രോഹിച്ചിട്ടില്ല, അവരുടെ സ്വത്തുക്കള്‍ കവര്‍ന്നിട്ടുമില്ല ! അവരുടെ പേരിൽ വോട്ടു വാങ്ങിയവർ ചെയ്യുന്നത് ഇതാണ് ! സുരേഷ് ഗോപി !
മലയാളികൾക്ക് വളരെ പ്രിയങ്കരനായ ആളാണ് നടൻ സുരേഷ് ഗോപി. അദ്ദേഹത്തിന്റെ ഓരോ വാർത്തകളും വിശേഷങ്ങളും വളരെ പെട്ടെന്ന് തന്നെ ശ്രദ്ധ നേടാറുണ്ട്. ഇപ്പോഴിതാ കഴിഞ്ഞ ദിവസം അദ്ദേഹത്തിന് പണ്ഡിറ്റ് കറുപ്പൻ പുരസ്‌കാരം ലഭിച്ചിരുന്നു. എന്നാൽ പ്രൊഫ. എം.കെ. സാനുവിനെ പുരോഗമന കലാസാഹിത്യ സംഘം വിലക്കി. ഇതേത്തുടര്‍ന്ന് അദ്ദേഹം പരിപാടിയില്‍ നിന്ന് പിന്മാറി. ഇതിന് പിന്നിൽ സുരേഷ് ഗോപി ആണെന്ന രീതിയിൽ വാർത്തകൾ വന്നിരുന്നു, ഇതിനെ കുറിച്ച് സുരേഷ് ഗോപി വേദിയിൽ സംസാരിച്ചത് ഇങ്ങനെ, പണ്ഡിറ്റ് കറുപ്പന്‍ പുരസ്‌കാരം പ്രഖ്യാപിച്ചതുമുതല്‍ ഒരു ഗൂഢസംഘം തന്റെ പേരിന് കളങ്കം ചാര്‍ത്താന്‍ ശ്രമിക്കുകയാണ്. തുരന്നെടുക്കല്‍ മാത്രം ലക്ഷ്യമിടുന്ന രാഷ്ട്രീയവൃന്ദത്തിന്റെ കുടില തന്ത്രമാണിത്.
അവരുടെ ദുഷിച്ച പ്രവർത്തിയുടെ ഫലമായിട്ടാണ് അവാര്‍ഡ് വിതരണച്ചടങ്ങില്‍ നിന്ന് പ്രൊഫ. എം.കെ സാനുവിന് ഒഴിഞ്ഞുനില്‍ക്കേണ്ടി വന്നത്. അതല്ലാതെ ഞാന്‍ ഒരു ദളിതനെയും ദ്രോഹിച്ചിട്ടില്ല. അവരുടെ സ്വത്തുക്കള്‍ കവര്‍ന്നിട്ടുമില്ല. ദളിതന്റെ പേരില്‍ വോട്ട് വാങ്ങിയവര്‍ ആകാശവാഹിനികളില്‍ പറക്കുകയും ചിക്കമംഗളുരുവില്‍ തോട്ടം വാങ്ങുകയുമാണ്. പ്രൊഫ. എം.കെ സാനുവിന്റെ കാലില്‍ ശിരസ്സ് തൊട്ടുകൊണ്ട് പുരസ്‌കാരം സ്വീകരിക്കുന്നു. അമ്മയുടെ ഗുരുനാഥനായിരുന്നു സാനുമാഷ്. അമ്മയ്ക്കുവേണ്ടിയാണ് ഇങ്ങനെ ചെയ്തത് എന്നും സുരേഷ് ഗോപി പറഞ്ഞു.

അതുപോലെ ഇതേ വേദിയിൽ സംവിധായകനും വിശ്വഹിന്ദു പരിഷത് സംസ്ഥാന നേതാവുമായ വിജി തമ്പിയുടെ വാക്കുകളും ഏറെ ശ്രദ്ധ നേടിയിരുന്നു. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ, തൃശൂരിൽ ഇത്തവണ ഏറ്റവും വലിയ ഭൂരിപക്ഷത്തോടെ സുരേഷ് ഗോപി വിജയിക്കുമെന്നാണ് വിജി തമ്പി പറയുന്നത്. ഒന്നിൽ പിഴച്ചാല്‍ മൂന്ന് എന്നാണെന്നും മൂന്നാം തവണ തൃശൂരിൽനിന്ന് ഏറ്റവും വലിയ ഭൂരിപക്ഷത്തോടു കൂടി സുരേഷ് ഗോപി തിരഞ്ഞെടുക്കപ്പെടുമെന്നും വിജി തമ്പി പറഞ്ഞു. രാഷ്ട്രീയം ഉപജീവനമാർഗമായി സ്വീകരിച്ചിരിക്കുന്നവരാണ് കേരളത്തിലെ പല രാഷ്ട്രീയക്കാരും. അതിൽനിന്ന് ഏറെ വ്യത്യസ്തനാണ് സുരേഷ് ഗോപി.
അദ്ദേഹം രാ,ഷ്ട്രീ,യ പ്രവർത്തനം ചെയ്യുന്നത് ജനസേവനത്തിനു വേണ്ടിയാണ്. മറ്റൊരു ചിന്തയും അദ്ദേഹത്തിനില്ല. ഒരുകാര്യം പറഞ്ഞാൽ അതു നടപ്പാക്കണമെന്ന് നിർബന്ധവുമുണ്ട്. തൃശൂരിൽ ശക്തൻ മാർക്കറ്റ് നന്നാക്കുമെന്നു പറഞ്ഞു, അദ്ദേഹം സ്വന്തം കയ്യിൽനിന്നു പൈസ ഇറക്കി മാർക്കറ്റ് നന്നാക്കി. തൃശൂരുകാർ രണ്ടു പ്രാവശ്യം അദ്ദേഹത്തെ കയ്യൊഴിഞ്ഞു, അതിൽ നഷ്ടം അവർക്കു മാത്രമാണ്. അത് തൃശൂരുകാരുടെ നഷ്ടമാണ്. ഒന്നിൽ പിഴച്ചാല്‍ മൂന്ന് എന്നാണ്. ഒന്നു കഴിഞ്ഞു, രണ്ടു കഴിഞ്ഞു. ഈ മൂന്നാം തവണ തൃശൂരിൽനിന്ന് ഏറ്റവും വലിയ ഭൂരിപക്ഷത്തോടു കൂടി സുരേഷ് ഗോപി എംപിയായി തിരഞ്ഞെടുക്കപ്പെടും എന്നും അദ്ദേഹം പറഞ്ഞു.
Leave a Reply