
ഈ കഴിഞ്ഞ കുറച്ച് വർഷങ്ങൾ കൊണ്ട് ഇന്ത്യക്കുണ്ടായത് പുരോഗതിയോ അധോഗതിയോ എന്ന് എനിക്ക് സംശയമുണ്ട് ! തന്റെ നിലപാട് വ്യക്തമാക്കി ടോവിനോ തോമസ് !
ബേസിൽ ജോസഫിനെ നായകനാക്കി ടോവിനോ നിർമ്മിച്ച് ശിവപ്രസാദ് സംവിധാനം ചെയ്ത ചിത്രമാണ് ‘മരണമാസ്’. ചിത്രം കഴിഞ്ഞ ദിവസം തിയറ്ററിൽ റിലീസ് ചെയ്തിരുന്നു, മികച്ച അഭിപ്രായം നേടി സിനിമ മേന്നേറുകയാണ്. ഇപ്പോഴിതാ മരണമാസ്’ സിനിമ സൗദിയില്‍ വിലക്കുകയും കുവൈത്തില്‍ സെന്‍സറിങ്ങിന് വിധേയമാവുകയും ചെയ്തതിനെ കുറിച്ച് സംസാരിക്കവെയാണ് ടൊവിനോ ഇന്ത്യയുടെ പുരോഗതിയെ കുറിച്ചും ടോവിനോ തോമസ് പ്രതികരിച്ചത് ഏറെ ശ്രദ്ധ നേടുകയാണ്.
ടോവിനോയുടെ ആ വാക്കുകൾ ഇങ്ങനെ, കുവൈറ്റില്‍ സിനിമയിലെ ആദ്യ പകുതിയിലെയും രണ്ടാം പകുതിയിലെയും ചില രംഗങ്ങള്‍ നീക്കം ചെയ്തിട്ടുണ്ട്. ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തി അഭിനയിച്ച ഭാഗങ്ങളാണ് നീക്കിയത്. കുവൈറ്റില്‍ കുറച്ച് ഷോട്ടുകള്‍ കട്ട് ചെയ്തു കളഞ്ഞിട്ടുണ്ട്. സൗദിയില്‍ സിനിമ പ്രദര്‍ശിപ്പിക്കാന്‍ പറ്റില്ല എന്ന് പറഞ്ഞു. നമ്മുടെ രാജ്യമൊക്കെയാണെങ്കില്‍ വേണമെങ്കില്‍ ചോദ്യം ചെയ്യാം.

നിയമപരമായി നമുക്ക് വേണമെങ്കിൽ ഫൈറ്റ് ചെയ്യാം, പക്ഷെ മറ്റ് രാജ്യങ്ങളില്‍ നിയമം വേറെയാണ്. അതുകൊണ്ട് തന്നെ അവർ നോ എന്ന് പറഞ്ഞാൽ തത്കാലം ഒന്നും ചെയ്യാന്‍ പറ്റാത്ത അവസ്ഥയാണ്, സൗദിയെ പറ്റി നമുക്ക് എല്ലാര്‍വര്‍ക്കും അറിയാം. ഞാന്‍ 2019ല്‍ പോയപ്പോള്‍ കണ്ട സൗദിയല്ല 2023ല്‍ പോയപ്പോള്‍ കണ്ടത്. അതിന്റെതായ സമയം കൊടുക്കൂ, അവര്‍ അവരുടേതായ ഭേദഗതികള്‍ വരുത്തുന്നുണ്ട്. ഇനിയും മാറ്റങ്ങൾ വരുമെന്ന് പ്രതീക്ഷിക്കുന്നു.
2019ല്‍ ഇന്ത്യ ഉണ്ടായിരുന്നതിനേക്കാള്‍ പ്രോഗ്രസീവായാണോ, റിഗ്രസീവായിട്ടാണോ മാറിയിരിക്കുന്നത് എന്ന് ചോദിച്ചാല്‍ അത് വലിയ ചോദ്യമാണ്. കഴിഞ്ഞ അഞ്ചാറു വര്‍ഷം കൊണ്ട് പുരോഗതിയാണോ അധോഗതിയാണോ ഉണ്ടാക്കിയിരിക്കുന്നത് എന്നതില്‍ എനിക്ക് സംശയമുണ്ട്, എന്നാണ് ടൊവിനോ പറയുന്നത്, ടൊവിനോ കൂട്ടിച്ചേര്‍ത്തു. വ്യക്തിപരമായ അഭിപ്രായം എന്താണെന്ന ചോദ്യത്തോട്, തനിക്ക് സംശയമുണ്ട് എന്ന നിലപാട് ടൊവിനോ ആവര്‍ത്തിച്ചു.
Leave a Reply