
അച്ഛൻ ഒരിക്കലും സിനിമയിൽ തോറ്റുപോയി എന്ന് ഞാൻ പറയില്ല ! കാരണം അദ്ദേഹത്തിന്റെ അവസാന തട്ടകം മാത്രമാണ് സിനിമ ! മകൻ ലിജോ ജോസ് പല്ലിശ്ശേരി പറയുന്നു !
വളരെ കുറഞ്ഞ സിനിമകൾ കൊണ്ട് വളരെ പേരും പ്രശസ്തിയും നേടിയെടുത്ത സംവിധായകനായി മാറിക്കഴിഞ്ഞു. ലിജോ ജോസ് പല്ലിശേരി എന്ന യുവ സംവിധയകന്റെ ഏറ്റവും ഒടുവലിയായി റിലീസ് ചെയ്ത ചിത്രം ചുരുളി എന്ന ചിത്രം ഒരു വലിയ സംസാര വിഷയം തന്നെ ആയി മാറിയിരുന്നു. ഏറെ പ്രേക്ഷക ശ്രദ്ധ നേടുന്ന ഒരു വേറിട്ട ചിത്രങ്ങളുടെ സംവിധയകനാണ് ലിജോ ജോസ്, മകനെ കുറിച്ച് ഏവരും സംസാരിക്കുമ്പോൾ നമ്മൾ മറന്നുപോകുന്ന ഒരു അതുല്യ പ്രതിഭയായിരുന്ന അച്ഛനെ കുറിച്ചും സംസാരിക്കണം.
അതെ ഒരു സമയത്ത് മലയാള സിനിമയിൽ മികച്ച കഥാപാത്രങ്ങൾ ചെയ്ത നടൻ ജോസ് പല്ലിശേരി, ഒരു പക്ഷെ പുതു തലമുറക്ക് ആ പേര് അത്ര പരിചയം കുറവാണെങ്കിലും ആളെ കണ്ടാൽ ഏവർകും മനസിലാകും. നാടകങ്ങളിൽ അഭിനയിച്ചുകൊണ്ടാണ് ജോസ് പെല്ലിശേരിയുടെ അഭിനയ ജീവിതത്തിന്റെ തുടക്കം. നിരവധി വേദികളിൽ തന്റെ അഭിനയപാടവം തെളിയിച്ച ജോസ് പെല്ലിശ്ശേരി ചാലക്കുടി സാരഥി തിയ്യേറ്റേഴ്സിന്റെ പാർട്ടണർ ആയിരുന്നു. തിലകന്റെ സംവിധാനത്തിൽ ഒരു ഡസനിലധികം നാടകങ്ങൾ സാരഥി തിയ്യേറ്റേഴ്സ് നിർമ്മിച്ചിട്ടുണ്ട്. 1990-ൽ ആണ് ആദ്യമായി സിനിമയിലഭിനയിക്കുന്നത്. സിബിമലയിൽ സംവിധാനം ചെയ്ത മാലയോഗം ആയിരുന്നു ജോസ് പെല്ലിശ്ശെരിയുടെ ആദ്യ ചിത്രം. സപ്പോർട്ടിംഗ് റോളുകളായിരുന്നു അദ്ദേഹം അഭിനയിച്ചതിൽ ഭൂരിഭാഗവും.

ഒരുപാട് മികച്ച വേഷങ്ങൾ ചെയ്തിരുന്നു എങ്കിലും നമ്മൾ ഇപ്പോഴും ഓർത്തിരിക്കുന്ന ചിത്രങ്ങൾ ആധാരം, ആകാശദൂത്,നടോടി, ഗസൽ എന്നിവയാണ്. മികച്ച നാടക നടനുള്ള സംസ്ഥാന പുരസ്കാരം വാങ്ങിയ ആളുകൂടി ആയിരുന്നു ജോസ് പല്ലിശേരി. അച്ഛനെ കുറിച്ച് മകന്റെ വാക്കുകൾ ഇങ്ങനെ, ജോസ് പെല്ലിശേരിയുടെ അവസാന തട്ടകം മാത്രമാണു സിനിമ. അതിനു മുമ്പ് അദ്ദേഹം കടന്നുവന്നതു നാടകത്തിന്റെ വഴിയിലൂടെയാണ്. അവിടെ അദ്ദേഹം വലിയ ആളു തന്നെയായിരുന്നു. തിലകൻ ചേട്ടനോടൊപ്പം തോളോടുതോൾ ചേർന്നാണു ജീവിച്ചത്. സിനിമയിൽ വലിയ ആളായി അപ്പനെ കണക്കാക്കിയില്ല എന്നു പറയുന്നവരുണ്ടാകാം. പക്ഷേ, അദ്ദേഹത്തിന്റ മേഖല അതല്ലായിരുന്നു എന്നതാണു സത്യം. ജീവിതാവസാനം വരെ എല്ലാ നിമിഷവും അപ്പൻ അതീവ സന്തോഷവാനായിരുന്നു.
എന്റെ സിനിമകളിലെ അമ്മയെ പോലെയാണ് എന്റെ സ്വന്തം അമ്മയും അപ്പന്റെ മരണം പോലും അമ്മയെ തളർത്തിയില്ല, വളരെ ബോൾഡായ ആളാണ്. എനിക്കു കാര്യമായ വരുമാനമില്ല, കുടുംബത്തിന്റെ താങ്ങായ ഡാഡി ഇല്ലാതായി എന്നതെല്ലാം അമ്മ നേരിട്ടതു നെഞ്ചുറപ്പോടെയാണ്. സ്ത്രീകൾ പുരുഷന്മാരെക്കാൾ പെട്ടെന്നു തീരുമാനമെടുക്കുകയും അതു മിക്കപ്പോഴും ശരിയായിരിക്കുകയും ചെയ്യുമെന്നതാണ് എന്റെ അനുഭവം. പ്രതിസന്ധികളെ കരുത്തോടെ പെട്ടെന്നു മറികടക്കാൻ കരുത്തുള്ളവരും സ്ത്രീകളാണ്. വളരെ സാധാരണക്കാരായ ആളുകളുടെ ജീവിതം കണ്ടറിഞ്ഞതുപോലെയുള്ള സിനിമകൾ ചെയ്യാൻ കാരണം ഞാൻ ഒരു സാധാരണക്കാരനോ അതിൽ താഴെയോ ഉള്ള ആളായത് കൊണ്ടാണ്. പഴയ സൗഹൃദമോ ബന്ധമോ ഒന്നും കളഞ്ഞു യാത്ര ഞാൻ ചെയ്തിട്ടില്ല. നമ്മൾ എവിടെ ചവിട്ടി നിൽക്കുന്നുവെന്നതു തന്നെയാണു നമ്മുടെ ജോലിയുടെ വിജയവും.
Leave a Reply