
നിര്‍ഭാഗ്യകരമായ ഒരു കാര്യം എനിക്ക് സംഭവിച്ചതോടെ ഞാന്‍ തകര്‍ന്നു പോയി ! ഈ കേ,സ് വ്യാ,ജ,മാണ്, ഞാന്‍ സൃഷ്ടിച്ച് എടുത്തതാണ് എന്നുവരെ അവർ പറഞ്ഞു ! ഭാവന പറയുന്നു !
അഞ്ചു വർഷത്തിന് ശേഷം ഭാവന ആദ്യമായി തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവത്തെ കുറിച്ച് പൊതു മധ്യത്തിൽ തുറന്ന് പറഞ്ഞിരിക്കുന്നു. ഭാവനയുടെ ആ വാക്കുകൾ ഇങ്ങനെ, എനിക്കിത് സംഭവിച്ചപ്പോൾ ഞാൻ തകർന്ന് പോയി, പല കുറേ കഷ്ണങ്ങളായി ഞാന്‍ പൊട്ടിച്ചിതറി പോയി. ഇത് മറികടന്ന് എഴുന്നേറ്റ് നില്‍ക്കാനും ജീവിക്കാനും ഞാന്‍ പരിശ്രമിക്കുകയായിരുന്നു. എന്റെ ജീവിതം തലകീഴായ് മറിഞ്ഞു. ഇതെന്താണ് എനിക്കിങ്ങനെ സംഭവിച്ചത് എന്ന് ഞാൻ മാറി മാറി എന്നോട് തന്നെ ചോദിച്ചുകൊണ്ടിരുന്നു.
ഇതിന് ഒരാളെ കണ്ടെത്തി അയാളുടെ മേല്‍ കുറ്റം ചാര്‍ത്തി ഈ പ്രശ്നത്തില്‍ നിന്നും രക്ഷപ്പെടാന്‍ ഞാന്‍ ചിന്തിച്ചിരുന്നു. എനിക്ക് സ്വയം ആശ്വാസം കണ്ടെത്താനായി എന്തിന്റെ എങ്കിലും മേല്‍ കുറ്റം ആരോപിക്കാനായി ഞാന്‍ നിരന്തരം ശ്രമിച്ചു. അങ്ങനെ ചിന്തിച്ചു ചിന്തിച്ചു എന്റെ തല പൊട്ടിത്തെറിക്കുക ആയിരുന്നു. 2015ല്‍ എന്റെ അച്ഛൻ അന്തരിച്ചു. അദ്ദേഹം ജീവിച്ചിരുന്നിരുന്നെങ്കില് ഇത് സംഭവിക്കില്ലായിരുന്നു.എന്ന് ഞാൻ ആശ്വസിക്കാൻ തുടങ്ങി.
ആ ഷൂട്ടിംഗ് ഇല്ലായിരുന്നുവെങ്കില്‍ ഇത് ഇങ്ങനെ സംഭവിക്കില്ലായിരുന്നു. ഇത് ഒരു വലിയ ദുസ്വപ്നം പോലെ തോന്നി. രാവിലെ എഴുന്നേറ്റ് കഴിഞ്ഞാല്‍ എല്ലാം സാധാരണ പോലെയാകുമെന്ന് ഞാന്‍ ചിന്തിക്കാൻ തുടങ്ങി. പല തവണയും പഴയ ജീവിതത്തിലേക്ക് മടങ്ങി പോകാന്‍ ഞാന്‍ ആഗ്രഹിച്ചു. എല്ലാം മാറി മറഞ്ഞ് സാധാരണ ജീവിതത്തിലേക്ക് പോകാന്‍ കഴിയുമെന്ന് ഞാന്‍ ചിന്തിച്ചു. സ്വയം കുറ്റപ്പെടുത്തി. എപ്പോഴും ആലോചിക്കും അതിന് ശേഷം ഞാന്‍ എന്തു ചെയ്തെന്ന്. എന്നാല്‍ ഒരിടത്തു തന്നെ ഞാന്‍ ചുറ്റിത്തിരിഞ്ഞു കൊണ്ടിരുന്നു. അതെ ഞാന്‍ കാരണം തന്നെയാണ് ഇത് എനിക്ക് സംഭവിച്ചത് എന്ന് പറഞ്ഞ് സ്വയം കുറ്റപ്പെടുത്താന്‍ ശ്രമിച്ചു.

ഈ കേ,സി,ന്റെ പേരിൽ പതിനഞ്ച് ദിവസം എനിക്ക് കോ,ട,തിയിൽ പോകേണ്ടി വന്നിരുന്നു, അതൊരു വല്ലാത്ത അനുഭവമായിരുന്നു, 15 ദിവസത്തെ ഹിയറിങ്ങിന് ശേഷം കോ,ട,തിയില്‍ നിന്നും ഞാൻ പുറത്തു വന്നപ്പോഴാണ് ശെരിക്കും ഒരു അതിജീവിതയെ പോലെ എനിക്ക് തോന്നിയത്. ഞാന്‍ ഒരു ഇര അല്ല അതജീവിച്ചളാണെന്ന് കോടതിയില്‍ നിന്നും ഇറങ്ങിയപ്പോള്‍ എനിക്ക് മനസിലായി. എനിക്ക് ഇത് അതിജീവിക്കാന്‍ സാധിക്കും. ഞാന്‍ എനിക്ക് വേണ്ടി മാത്രമല്ല എനിക്ക് പിന്നാലെ വരുന്ന എല്ലാ പെണ്‍കുട്ടികളുടെയും അന്തസ്സിനായാണ് ഞാന്‍ നിലകൊള്ളുന്നത് എന്ന് മനസിലായി. ഞാന്‍ ഇരയല്ല അതിജീവിതയാണെന്ന് ഒടുവില്‍ എന്റെ മനസിന് ബോധ്യപെടുത്തി.
ഈ കഴിഞ്ഞ അഞ്ചു വർഷവും എന്റെ ജീവിതത്തിൽ വളരെ ബുദ്ധിമുട്ടേറിയത് ആയിരുന്നു, പിന്നെ എന്നെ വേദനിപ്പിച്ചത് ഇതിന്റെ പിന്നിൽ നടന്ന ചാനൽ ചർച്ചകളാണ്, പലരും എന്റെ പേരു പറഞ്ഞു കൊണ്ട് പ്രതികരിക്കാന്‍ തുടങ്ങി. എന്നെ അറിയാത്ത കുറച്ച് പേര് എന്നെ പറ്റി ചാനലുകളില്‍ പറയാൻ തുടങ്ങി, അവൾ അങ്ങനെ ചെയ്യരുതായിരുന്നു, അന്ന് രാത്രി അവള് യാത്ര ചെയ്യാന്‍ പാടില്ലായിരുന്നു, ഈ കേ,സ് വ്യാ,ജ,മാ,ണ്, ഞാന്‍ സൃഷ്ടിച്ച് എടുത്തതാണ് എന്ന് പറഞ്ഞു കൊണ്ട് അവർ ഒരുപാട് സംസാരിച്ചു. അതെല്ലാം കാണുകയും കേള്‍ക്കുകയും ചെയ്തത് എന്നിൽ കൂടുതൽ ദുഖം ഉണ്ടാക്കി, എന്നെ അത് പിന്നോട്ട് വലിച്ചു. ചിലപ്പോള്‍ എനിക്കിവരോട് വിളിച്ചു പറയണമെന്ന് തോന്നി. എന്നെ അച്ഛനുമ്മയും അത്തരത്തിലല്ല വളര്‍ത്തിയതെന്ന്. നിര്‍ഭാഗ്യകരമായ ഒരു കാര്യം എനിക്ക് സംഭവിച്ചതോടെ ഞാന്‍ തകര്‍ന്നു പോയി. എന്നാൽ ആ സമയത്തും എനിക്ക് താങ്ങായും തണലായും ഒരുപാടുപേർ ഉണ്ടായിരുന്നു എന്നും ഭാവന പറയുന്നു.
എനിക്കെതിരെ മോശം തിയില്‍ പിആര്‍ വര്‍ക്കുകള്‍ നടന്നു. സമൂഹമാധ്യമങ്ങളിലൂടെ തനിക്കെതിരെ സംഘടിത ആ,ക്ര,മ,ണമാണ് ഉണ്ടായതെന്നും പോയി മ,രി,ച്ചുകൂടെ എന്ന് സോഷ്യല്‍മീഡിയയിലൂടെ പലരും ചോദിച്ചുവെന്നും ഭാവന പറയുന്നു.
Leave a Reply