ശ്രീരാമന്റെ വരവോടെ ഇന്ത്യയിൽ ഒരു പുതിയ യുഗത്തിന്റെ തുടക്കമായി, വരും വർഷങ്ങളിൽ ലോകത്തിലെ ഏറ്റവും വലിയ തീർത്ഥാടനമായി അയോദ്ധ്യയെ കാണാൻ ഞാൻ ആഗ്രഹിക്കുന്നു ! അല്ലു അർജുൻ !

ഇപ്പോൾ രാജ്യമെങ്ങും രാമ ജന്മഭൂമി അയോദ്ധ്യയെ കുറിച്ചാണ് സംസാരിക്കുന്നത്. ഇന്ത്യയിലെ പ്രമുഖ സിനിമ താരങ്ങൾ എല്ലാം ഇപ്പോൾ രാമന്റെ വരവിൽ തങ്ങൾ ഒരുപാട് സന്തോഷിക്കുന്നു, അഭിമാനിക്കുന്നു എന്നെല്ലാമാണ് പറയുന്നത്. അമിതാഭ് ബച്ചൻ, രജനികാന്ത്, അഭിഷേക് ബച്ചൻ, അനുപം ഖേർ, വിവേക് ഒബ്‌റോയ്, രൺബീർ കപൂർ, വൈകി കൗശൽ, ജാക്കി ഷ്‌റോഫ്, ആയുഷ്മാൻ ഖുറാന, പവൻ കല്യാൺ, ഷെഫാലി ഷാ, ജാക്കി ഷ്‌റോഫ്, മാധുരി ദീക്ഷിത്, ഭർത്താവ് ശ്രീറാം മാധവ് നൈനെ, ആലിയ ഭട്ട്, കത്രീന കൈഫ് തുടങ്ങിയ വമ്പൻ താരനിരയാണ് അന്ന് പ്രാണ പ്രതിഷ്ഠാ ചടങ്ങിനു സാക്ഷ്യം വഹിച്ചത്.

ഇപ്പോഴിതാ സൂപ്പർ സ്റ്റാർ അല്ലു അർജുൻ പറഞ്ഞ വാക്കുകളാണ് ഏറെ ശ്രദ്ധ നേടുന്നത്. “ഇന്ത്യയ്‌ക്ക് എന്തൊരു ദിവസം. രാമക്ഷേത്രത്തിന്റെ ഉദ്ഘാടനത്തെക്കുറിച്ച് വളരെ വികാരാധീനനാണ് ഞാൻ . അദ്ദേഹത്തിന്റെ വരവോടെ ഇന്ത്യയിൽ ഒരു പുതിയ യുഗത്തിന്റെ തുടക്കമായി . വരും വർഷങ്ങളിൽ ലോകത്തിലെ ഏറ്റവും വലിയ തീർത്ഥാടനമായി അയോദ്ധ്യയെ കാണാൻ ഞാൻ ആഗ്രഹിക്കുന്നു. ജയ് ശ്രീറാം. ജയ് ഹിന്ദ്,” അല്ലു ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.

അതുപോലെ തന്നെ പ്രാണ പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുത്ത രജനികാന്ത് വിമർശനങ്ങളോട് പ്രതികരിച്ചത് ഇങ്ങനെ, രാംലല്ല വിഗ്രഹത്തിന്റെ ചരിത്രപരമായ അനാച്ഛാദനത്തിന് സാക്ഷ്യം വഹിച്ച ആദ്യത്തെ 150 പേരിൽ ഒരാളാണ് താനെന്നും അദ്ദേഹം പറഞ്ഞു. രാമക്ഷേത്രം തുറന്നതിന് ശേഷം, രാം ലല്ല വിഗ്രഹം ദർശിച്ച ആദ്യത്തെ 150 ആളുകളിൽ ഞാനും ഉൾപ്പെടുന്നു, അത് എനിക്ക് വളരെയധികം സന്തോഷം നൽകി. എല്ലാ വർഷവും തീർച്ചയായും അയോദ്ധ്യയിൽ വരും. എനിക്ക് ഇത് ആത്മീയതയാണ്, വിശ്വാസമാണ് രാഷ്‌ട്രീയമല്ല. ഓരോരുത്തർക്കും വ്യത്യസ്‌ത അഭിപ്രായങ്ങളുണ്ടാകാം, അത് എല്ലാ സമയത്തും പൊരുത്തപ്പെടണമെന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

എന്നാൽ നടൻ കമൽ ഹാസൻ പ്രതികരിച്ചത് ഇങ്ങനെ, അയോദ്ധ്യ പ്രാണപ്രതിഷ്ഠയില്‍ 30 വര്‍ഷം മുമ്പ് താന്‍ പറഞ്ഞ അതേ അഭിപ്രായമാണ് തനിക്ക് ഇപ്പോഴുമെന്ന് കമല്‍ ഹാസന്‍. ചെന്നൈയില്‍ മാധ്യമങ്ങളോട് സംസാരിക്കവെയാണ് പ്രാണപ്രതിഷ്ഠയെ കുറിച്ച് കമല്‍ ഹാസന്‍ പ്രതികരിച്ചത്. 1991 ഡിസംബര്‍ 6ന് ബാബറി മസ്ജിദ് തകര്‍ത്തതില്‍ നടത്തിയ പ്രസ്താവനയാണ് കമല്‍ വീണ്ടും പരാമര്‍ശിച്ചത്. ബാബറി മസ്ജിദ് തകര്‍ക്കാന്‍ ആര്‍ക്കും അവകാശമില്ലെന്നും, തഞ്ചാവൂര്‍ ക്ഷേത്രവും വേളാങ്കണ്ണി പള്ളിയും തനിക്ക് ഒരുപോലെയാണെന്നും കമല്‍ പറഞ്ഞിരുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *