
അവന്റെ അഞ്ചാം വയസിലാണ് അവന്റെ ഉപ്പ അവനെ വിട്ടുപോയത് ! എന്റെ കുഞ്ഞ് ഈ കൊച്ചുപ്രായത്തിൽ 12 ലക്ഷം രൂപയുടെ കടം വീട്ടി ! കേശുവിനെക്കുറിച്ച് ഉമ്മ പറയുന്നു !
ഉപ്പും മുളകും എന്ന ജനപ്രിയ പരമ്പരയിലെ താരങ്ങളെ എല്ലാം മലയാളി പ്രേക്ഷകർക്ക് വളരെ പരിചിതമാണ്. ഒരു സമയത്ത് പ്രേക്ഷകർ ഇത്രയും സ്വീകരിച്ച മറ്റൊരു പരമ്പര മിനിസ്ക്രീനിൽ വേറെ ഇല്ലായിരുന്നു. അതിലെ ഓരോ താരങ്ങൾക്കും അത്ര വലിയ സ്വീകാര്യതയാണ് പ്രേക്ഷകരിൽ നിന്നും ലഭിച്ചത്. അതിലെ കുട്ടി താരങ്ങളായി എത്തിയ മുടിയൻ, ലച്ചു, ശിവാനി, കേശു, പാറുക്കുട്ടി എന്നിവരെ സ്വന്തം കുടുംബത്തിലെ ഒരംഗത്തെപോലെയാണ് ഏവരും കണ്ടത്. അതിൽ കേശുവിന്റെ ചില വിശേഷങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടുന്നത്.
അൽ സാബിത്ത് എന്നാണ് കേശുവിനയെ യഥാർത്ഥ പേര്. ഇപ്പോഴിതാ സാബിത്തിന്റെ ഉമ്മ അവനെ കുറിച്ച് പറഞ്ഞ ചില കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. ആ ഉമ്മയുടെ വാക്കുകൾ ഇങ്ങനെ, എന്റെ വിവാഹം കഴിഞ്ഞതോടെ ജീവിതത്തില്‍ വില്ലനായി കടം വന്നു. അപ്പോള്‍ മുതല്‍ എന്റെ ഭർത്താവ് വെറുപ്പ് കാണിക്കാന്‍ തുടങ്ങി. അവന് അഞ്ചു വയസുള്ളപ്പോള്‍ അവന്റെ ഉപ്പ ഞങ്ങളെ ഉപേക്ഷിച്ചു പോയി. പിന്നീട് തിരികെ വന്നില്ല. കുഞ്ഞ് കേശുവുമായി ഉണ്ണാതെ ഉറങ്ങാതെ എത്ര രാത്രികള്‍ കഴിച്ചു കൂട്ടിയെന്നറിയില്ല. അതിനിടയില്‍ വീട് ജപ്തിയാകുന്ന അവസ്ഥയില്‍ എത്തി.
ഏകദേശം ഞങ്ങൾക്ക് ഒരു 12 ലക്ഷത്തോളം കട ബാധ്യത ഉണ്ടായിരുന്നു. കടക്കാർ ഞങ്ങളെ വല്ലാതെ ബുദ്ധിമുട്ടിച്ചിരുന്നു. അവരുടെ ആ ബഹളത്തിനിടയില്‍ നിസഹായരായി ഞാനും മോനും. അങ്ങനെ ഞങ്ങൾ ജീവിക്കാനായി ആന്ധ്രയിലേയ്ക് പോയി. അവനെ അവിടെ സ്കൂളില്‍ ചേര്‍ത്ത് ഞാന്‍ അവിടെ അധ്യാപിക ജോലി നോക്കി. പക്ഷേ അവിടെയും വിധി ഞങ്ങള്‍ക്കെതിരായിരുന്നു. അവിടുത്തെ കാലാവസ്ഥയും ഭക്ഷണവും പിടിക്കാതെ കേശുവിന് എന്നും അസുഖമായി. ആറുമാസമേ അവിടെ നിന്നുള്ളൂ. പിന്നീട് തിരികെ വന്നു ഒരു മെഡിക്കല്‍ ഷോപ്പില്‍ തുച്ഛമായ ദിവസക്കൂലിക്കു ജോലിക്കു കയറി. അങ്ങനെയിരിക്കെ പോസ്റ്റോഫീസില്‍ ടെസ്റ്റ് എഴുതി അവിടെ ജോലി കിട്ടി.

ആ സമയത്താണ് മകൻ ചില ടെലിവിഷൻ പരിപാടികളിൽ പങ്കെടുക്കാൻ തുടങ്ങിയത്. കുട്ടിപ്പട്ടാളം, കുട്ടിക്കലവറ എന്നിങ്ങനെ, അങ്ങനെ അതിനു ശേഷമാണ് അവന് ഉപ്പും മുളകും എന്ന പരിപാടിയിൽ അഭിനയിക്കാൻ അവസരം ലഭിച്ചത്. മറ്റുള്ള കുട്ടികളേ പോലെ ഒന്നുമറിയാതെ സന്തോഷിക്കേണ്ട പ്രായത്തില്‍ എന്റെ മകന് കടം തീര്‍ക്കാനായി കഷ്ടപ്പെടുകയായിരുന്നു. ഞങ്ങളെ ഉപേക്ഷിച്ച ശേഷം അവന്റെ ഉപ്പ തിരിഞ്ഞു നോക്കിയിട്ടില്ല. ഇപ്പോഴും ഇങ്ങനെ ഒരു മകനുണ്ടെന്ന് പോലും അയാള്‍ ചിന്തിച്ചിട്ടില്ല. എന്നാലും ആയാളോട് ദേഷ്യമില്ല. തനിക്ക് നല്ല ഒരു മകനെ തന്നല്ലോ. അന്തസോടെ നന്നായി കഷ്ട്ടപ്പെട്ട് ഞാന്‍ അവനെ വളര്‍ത്തി. എന്റെ കുഞ്ഞ് ഈ ചെറിയപ്രായത്തിൽ തന്നെ ഞങ്ങളുടെ എല്ലാ കടവും തീര്‍ത്തു എന്ന് സന്തോഷ കണ്ണീരോടെ ആ ഉമ്മ പറയുന്നു. അതുപോലെ മകൻ ആദ്യമായി അഭിനയിച്ചത് ഒരു അയ്യപ്പന്റെ ആൽബത്തിലാണ്, ആ ഭഗവാന്റെ അനുഗ്രഹവും എന്റെ മകൻ കിട്ടിയിട്ടുണ്ടാകും എന്നും ഉമ്മ പറയുന്നു.
മിനിസ്ക്രീനിലെ മികച്ച പ്രകടനം കേശുവിന് സിനിമയിലും അവസരങ്ങൾ നേടികൊടുത്തിരുന്നു. ഫഹദ് ഫാസില്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ഞാന്‍ പ്രകാശനാണ് കേശുവിന്റെ ആദ്യ സിനിമ. ശേഷം മാര്‍ക്കോണി മത്തായി, മാര്‍ഗംകളി എന്ന സിനിമകളിലും അൽ സാബിത്ത് അഭിനയിച്ചിരുന്നു.
Leave a Reply