
അഞ്ച് വർഷത്തെ ഇടവേളക്ക് ശേഷം ഭാവനയുടെ തിരിച്ചുവരവ് ! ആ സന്തോഷ വാർത്ത പങ്കുവെച്ച് താരങ്ങൾ ! ആശംസകൾ അറിയിച്ച് ആരാധകർ !
ഒരുസമയത്ത് മലയാള സിനിമയുടെ സൂപ്പർ ഹിറ്റ് നായികയായിരുന്ന ഭാവന കഴിഞ്ഞ അഞ്ചു വർഷമായി സിനിമ രംഗത്തുനിന്നും വിട്ടുനിൽക്കുകയായിരുന്നു. മറ്റു ഭാഷകളിൽ നടി സിനിമകൾ ചെയ്യുന്നുണ്ടായിരുന്നു എങ്കിലും മലയാളത്തിൽ നിന്നും മനപ്പൂർവം മാറിനിൽക്കുകയായിരുന്നു എന്നാണ് ഭാവന തന്നെ പറഞിരുന്നത്. എന്നാൽ ഇപ്പോഴിതാ ഏറെ സന്തോഷമുള്ള ഒരു വാർത്തയാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.
നീണ്ട അഞ്ചു വർഷത്തെ ഇടവേളക്ക് ശേഷം ഇപ്പോഴിതാ ഭാവന വീണ്ടും മലയാള സിനിമ ലോകത്തേക്ക് തിരിച്ച് വന്നിരിക്കുകയാണ്. ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്’എന്നാണ് ചിത്രത്തിന്റെ പേര്. നവാഗത സംവിധായകന്‍ ആദില്‍ മൈമൂനത്ത് അഷ്റഫാണ് സംവിധായകൻ. ഭാവനക്കൊപ്പം ഷറഫുദ്ധീനും കേന്ദ്ര കഥാപാത്രമായി എത്തുന്നത്. ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പങ്കുവെച്ചിരിക്കുന്നത് നടൻ മമ്മൂട്ടി ആണ്. ചിത്രത്തിന്റെ സംവിധാനം ആദില്‍ മൈമൂനാഥ് അഷ്റഫ് തന്നെയാണ് രചനയും എഡിറ്റിംഗും നിര്‍വഹിക്കുന്നത്. തിരക്കഥയില്‍ കൂടെ പ്രവര്‍ത്തിച്ചട്ടുള്ള വിവേക് ഭരതനാണ് സംഭാഷണം എഴുതിയിരിക്കുന്നത്. മമ്മൂട്ടി -പാര്‍വതി തിരുവോത്ത് കൂട്ടുകെട്ടില്‍ എത്തുന്ന പുഴു എന്ന സിനിമയുടെ സഹനിര്‍മ്മാതാവ് കൂടിയാണ് റെനീഷ്.

ബോണ്‍ഹോമി എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ റെനീഷ് അബ്ദുള്‍ഖാദര്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്, കൂടാതെ സിനിമയുടെ ഛായാഗ്രഹണം അരുണ്‍ റുഷ്ദിയും അനീസ് നാടോടി കലാസംവിധാനവും നിര്‍വ്വഹിക്കുന്നു. പോള്‍ മാത്യൂസ്, നിശാന്ത് രാംടെകെ, ജോക്കര്‍ ബ്ലൂസ് എന്നിവര്‍ ചേര്‍ന്നാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. വരികള്‍ എഴുതുന്നത് വിനായക് ശശികുമാറും, ശബ്ദലേഖനവും ഡിസൈനും ശബരിദാസ് തോട്ടിങ്കലും, സ്റ്റില്‍സ് രോഹിത് കെ സുരേഷുമാണ്. ശ്യാം മോഹനാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍.
താൻ ആക്രമിക്ക പേരിടുന്നതിന് മുമ്പും എ,മലയാള സിനിമയിൽ തന്റെ അവസരങ്ങൾ ഇല്ലാതാക്കിയിരുന്നു എന്നും, കോടതി തനിക്കൊപ്പം നിന്ന പല നടിമാർക്കും ഇന്ന് സിനിമയിൽ അവസരം നിഷേധിച്ച അവസ്ഥ ആണെന്നും, ഇതിൽ കൂടുതൽ ഒന്നും തനിക്ക് തുറന്ന് പറയാൻ കേ,സ് നടക്കുന്നത് കൊണ്ട് കഴിയില്ല എന്നും ഭാവന പരഞ്ഞിരുന്നു. എന്നാൽ തന്റെ പ്രതിസന്ധി ഘട്ടത്തിൽ കൂടെ നിന്ന താരങ്ങളുടെ പേരുകൾ എണ്ണി പറഞ്ഞ ഭാവന സൂപ്പർ സ്റ്റാറുകളായ മമ്മൂട്ടിയുടേയും മോഹൻലാലിന്റേയും പേരുകള എവിടെയും പറഞ്ഞിരുന്നില്ല. ഇത് വലിയ ചർച്ചകൾക്ക് വഴി ഒരുക്കിയിരുന്നു.
ഒപ്പം നിന്നവരിൽ താൻ ഇന്നും വളരെ നന്ദിയോടെ ഓർക്കുന്ന മുഖം അത് അന്തരിച്ച മുന്‍ എം.എല്‍.എ പി. ടി. തോമസ് സാറിനെയാണ്. എനിക്ക് എന്താണ് സംഭവിച്ചതെന്ന് ആദ്യം പുറംലോകത്തെ അറിയിച്ച വ്യക്തികളില്‍ ഒരാളാണ് അദ്ദേഹം. ഞാന്‍ നീതിക്ക് വേണ്ടി പോരാടണമെന്ന് അദ്ദേഹം തുടക്കം മുതല്‍ വ്യക്തമാക്കിയിരുന്നു. എല്ലാ പ്രതിസന്ധി ഘട്ടങ്ങളിലും, സത്യം വിജയിക്കുമെന്ന് അദ്ദേഹം എന്നോട് പറഞ്ഞുകൊണ്ടിരുന്നു. അത് ഒരിക്കലും മറക്കാൻ കഴിയില്ല എന്ന് ഭാവന എല്ലാ അഭിമുഖങ്ങളിലും പറഞ്ഞിരുന്നു.
Leave a Reply