കരുവന്നൂർ ബാങ്ക് നിലനിർത്താൻ എന്റെ മുഴുവൻ സമ്പാദ്യവും ഞാൻ ബാങ്കിൽ നിക്ഷേപിക്കും ! എന്റെ മുഴുവൻ പേരും പറഞ്ഞപ്പോൾ വിജയിക്ക് ഞാൻ ആരാണെന്ന് മനസിലായത് ! ഭീമൻ രഘു !

ഭീമൻ രഘു ഇപ്പോൾ വാർത്തകളിലും സമൂഹ മാധ്യമങ്ങളിലും നിറയുകയാണ്. ബിജെപി യിൽ ആയിരുന്ന ഭീമൻ രഘു മാസങ്ങൾക്ക് മുമ്പാണ് എൽഡി എഫിൽ ചേർന്നത്. കലാകാരന്മാർക്ക് വളരാൻ ബിജെപി യിൽ കഴിയില്ല എന്നും, തനിക്ക് ഒരു പരിഗണനയും നൽകുന്നില്ല എന്ന പരാതികൾ ആരോപിച്ചാണ് അദ്ദേഹം ആ ബിജെപി ഉപേക്ഷിച്ചത്. ശേഷം ചെങ്കൊടി കൈലേന്തിയ ശേഷം തന്റെ സിരകളിൽ ഇപ്പോൾ എൽ ഡി എഫ് മാത്രമാണ് ഉള്ളതെന്നും അദ്ദേഹം പറയുന്നു.

ശേഷം തന്റെ പാർട്ടി ചെങ്കൊടി സിനിമ പ്രൊമോഷനും തിയറ്ററുകളിലും കൊണ്ട് നടന്ന അദ്ദേഹം ഏറെ പരിഹാസങ്ങളും ട്രോളുകളും നേരിട്ടിരുന്നു. കൂടാതെ അദ്ദേഹം ഇപ്പോൾ നൽകിവരുന്ന അഭിമുഖങ്ങളിൽ പറയുന്ന കാര്യങ്ങളും ഏറെ ശ്രദ്ധ നേടുകയാണ്. അത്തരത്തിൽ ഇപ്പോൾ അദ്ദേഹം പറയുന്നത് തന്റെ [പാർട്ടി നേരിടുന്ന ഇപ്പോഴത്തെ വലിയ പ്രശ്നായ കരുവന്നൂർ ബാങ്കിൽ തന്റെ മുഴുവൻ സമ്പാദ്യവും താൻ ഡിപ്പോസിറ്റ് ചെയ്യുമെന്നും അതുവഴി ബാങ്കിന് നിലനിൽപ്പ് ഉണ്ടാകുമെന്നും അദ്ദേഹം പറയുന്നു.

ഈ വാക്കുകൾക്ക് എന്നത്തേയും പോലെ അദ്ദേഹത്തിന് പരിഹാസങ്ങളും വിമര്ശനങ്ങളുമാണ് ലഭിക്കുന്നത്. കൂടാതെ ഇപ്പോഴിതാ തെന്നിന്ത്യൻ സൂപ്പർ താരം വിജയ് തന്റെ അടുത്തുവന്ന് ഇരുന്ന  അനുഭവത്തെ പറ്റി പറയുകയാണ് ഭീമൻ രഘു. “വിജയ് ഒരിക്കൽ എന്റെ അടുത്തുവന്നിരുന്നിട്ട് എനിക്ക് മനസിലായില്ല. തൊട്ടടുത്തായിരുന്നു ഇരുന്നത്. ആദ്യം ഞാൻ ശ്രദ്ധിച്ചില്ല. പൂക്കാണ്ടി പോലെയൊരു പയ്യനായിരുന്നു. ഞാൻ പുസ്തകം വായിച്ച് ഇരിക്കുകയായിരുന്നു.

അപ്പോഴാണ് എല്ലാവരും ഇങ്ങനെ കുശുകുശുക്കുന്നത് കേട്ടത്. അങ്ങനെ തിരഞ്ഞു നോക്കിയപ്പോഴാണ് കണ്ടത്. വിജയ് അല്ലേയെന്ന് ഞാൻ ചോദിച്ചു. ഉടനെ എന്റെ പേരെന്താണെന്ന് ചോദിച്ചു. രഘു എന്ന് മാത്രമാണ് ഞാൻ പറഞ്ഞത്. പേരിന് മുന്നിലും പിന്നിലും എന്തെങ്കിലും ഉണ്ടോയെന്ന് ചോദിച്ചു. അപ്പോഴാണ് ഭീമൻ രഘു എന്ന് പറഞ്ഞത്. അപ്പോൾ തന്നെ വിജയ്ക്ക് മനസിലായി. എന്റെ പേര് കേട്ടിട്ടുണ്ടെന്നും സുരേഷ് ഗോപിയുടെയും മമ്മൂട്ടിയുടെയും കൂടെ ഫൈറ്റ് ചെയ്യാറില്ലേ എന്നും ചോദിച്ചു.

സാറിനെ സിനിമയിലെ കാണുന്നതിനേക്കാൾ വളരെ വ്യത്യാസമുണ്ട് നേരിൽ കാണാൻ എന്ന് പറഞ്ഞു, അത് ക്യാരക്ടർ ആണെന്നും ഇതാണ് ഒർജിനൽ എന്നും ഞാൻ പറഞ്ഞു. ഭീമൻ രഘു സീ മലയാളം ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് ഈ കാര്യം വ്യക്തമാക്കിയത്. അടുത്തിടെ മുതലയുമായി താൻ ഫൈറ്റ് ചെയ്തിട്ടുണ്ടെന്ന് പറതും ഏറെ ശ്രദ്ധ നേടിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *