
ആഴ്ചയിൽ മൂന്ന് ദിവസം ഡയാലിസിസ് ! ഒരുപാട് അനുഭവിച്ചു, സഹായിക്കാൻ ആരുമില്ലാത്ത വാടക വീട്ടിൽ കഴിയുന്നു എന്ന വിവരം അറിഞ്ഞ ഉടൻ അദ്ദേഹത്തിന്റെ സഹായമെത്തി ! സ്പടികം ജോർജ് !
മലയാള സിനിമയിൽ വില്ലൻ കഥാപാത്രങ്ങളിൽ കൂടി വളരെയധികം ശ്രദ്ധ നേടിയ നടനാണ് സ്പടികം ജോർജ്. 1990 ലാണ് അദ്ദേഹം അഭിനയ ജീവിതത്തിന് തുടക്കം കുറിച്ചത്. ഇപ്പോഴിതാ തന്റെ അഭിനയ ജീവിതത്തിൽ 32 വർഷങ്ങൾ പിന്നിടുന്ന സ്ഫടികം ജോർജ്ജ് സമയം മാധ്യമത്തിന് ഒപ്പം തന്റെ അനുഭവങ്ങൾ പങ്കുവെച്ചിരുന്നു. ആ വാക്കുകൾ ഇങ്ങനെ, 1990 ൽ മറുപുറം എന്ന ചിത്രത്തിലൂടെയായിരുന്നു ജോർജ്ജിന്റെ അരങ്ങേറ്റം.
സ്പടികം എന്ന സൂപ്പർ ഹിറ്റ് സിനിമയിൽ നായകനോളം തന്നെ ഏറെ കൈയ്യടി നേടിയ കഥാപാത്രമായിരുന്നു ജോർജിന്റെ കുറ്റിക്കാടൻ എന്ന വേഷം, ഇന്നും മലയാളകൾ ഓർത്തിരിക്കുന്ന ആ കഥാപാത്രമാണ് അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും മികച്ചതും. പക്ഷെ പിന്നീട് അങ്ങോട്ട് ലഭിച്ചതെല്ലാം പോലീസ് വേഷങ്ങൾ ആയിരു. ആ കാര്യത്തിൽ തനിക്ക് ചെറിയ വിഷമം തോന്നിയിരുന്നു എന്ന് അദ്ദേഹം പറയുന്നു. യുവതുർക്കി, ലേലം, സൂപ്പർമാൻ, വാഴുന്നോർ, പത്രം, നരസിംഹം തുടങ്ങി ഹിറ്റ് ചിത്രങ്ങളിലെ അഭിനേതാക്കളിൽ ജോർജ്ജിന്റെ പേരും ചേർക്കപ്പെട്ടു. കടയാടി ബേബിയും, ആൻഡ്രൂസും, തോമസ് വാഴക്കാലനും, കല്ലട്ടി വാസുദേവനും ജോർജ്ജിലൂടെ മലയാളിയുടെ മനസ്സിൽ ഇടം പിടിച്ചു.

അതേസമയം വ്യക്തി ജീവിതത്തിൽ ഒരുപാട് വിഷമതകൾ അനുഭവിച്ചു, കി,ഡ്നി രോഗം ബാധിച്ചത് കൊണ്ട് കിഡ്നി മാറ്റൽ ശസ്ത്രക്രിയ കഴിഞ്ഞ ആളാണ് താൻ. ആഴ്ചയിൽ മൂന്നുദിവസം ഡയാലിസിസ് ഉൾപ്പെടെ നിരവധി പരീക്ഷങ്ങളിൽ കൂടിയാണ് കടന്നുപോയത്. അതിനിടെ ഭാര്യ ത്രേസ്യമ്മക്ക് ക്യാൻസറും ബാധിച്ചു. മരണത്തോളം പോന്ന അസുഖങ്ങൾ ബാധിച്ചപ്പോൾ തങ്ങൾ തളർന്നു പോയെന്നു പറയുകയാണ് ജോർജ്.
രണ്ടുപേരുടെയും രോഗവും ചികിത്സയുമെല്ലാം സാമ്പത്തികമായി ഞങ്ങളെ തകർത്തു. അങ്ങനെ വാടക വീട്ടിൽ ആയി, ഇനി ഡയാലിസിസ് ചെയ്യുന്നതെങ്ങനെ എന്ന് വിഷമിച്ച ഘട്ടത്തിലാണ് എന്റെ അവസ്ഥ ടിനി ടോം വഴി സുരേഷ് ഗോപി അറിയുന്നത്, അറിഞ്ഞ ആ നിമിഷം തന്നെ അദ്ദേഹം ഞങ്ങളെ സഹായിക്കാനുള്ള തയ്യാറെടുപ്പുകൾ തുടങ്ങി, സുരേഷ് ഗോപി ഒരുപാട് സഹായിച്ചു, കിഡ്നി മാറ്റൽ ശസ്ത്രക്രിയക്ക് എല്ലാ സഹായങ്ങളും ചെയ്ത തന്നത് അദ്ദേഹമാണ്, സുരേഷ് ഗോപി സഹോദരതുല്യനാണ്, ഒരുപാട് സന്ദർഭങ്ങളിൽ സഹായിച്ചിട്ടുണ്ട്. ആ കടപ്പാട് ഒന്നും മറക്കാൻ കഴിയില്ല എന്നും അദ്ദേഹം പറയുന്നു.
Leave a Reply