
നായകന് കൊടുത്ത അതേ പ്രതിഫലം എനിക്കും വേണമെന്ന് പറഞ്ഞാല്‍ എന്‍റെ പേരില്‍ ആ സിനിമ വിറ്റുപോകുമോ എന്നു കൂടി ചിന്തിക്കണം ! ഗ്രേസ് ആന്റണി !
മലയാള സിനിമ രംഗത്തെ പുതുമുഖ താരങ്ങളിൽ ഏറ്റവുമധികം ശ്രദ്ധേയ കഥാപാത്രങ്ങൾ കൈകാര്യം ചെയ്ത നടിയാണ് ഗ്രേസ് ആന്റണി, ഇപ്പോഴിതാ ഹേമ കമ്മറ്റി റിപ്പോർട്ടിലെ സിനിമ താരങ്ങൾക്കുള്ള തുല്യ വേദനം എന്ന വിഷയത്തെ കുറിച്ച് സംസാരിക്കുകയാണ് ഗ്രേസ് ആന്റണി. നടിയുടെ വാക്കുകൾ ഇങ്ങനെ, ഞാൻ ഇപ്പോൾ നായകന് കൊടുത്ത അതേ പ്രതിഫലം എനിക്കും വേണമെന്ന് പറഞ്ഞാല്‍ എന്‍റെ പേരില്‍ ആ സിനിമ വിറ്റുപോകാൻ മാത്രം അർഹത എനിക്കുണ്ടോ എന്നുകൂടി ചിന്തിക്കേണ്ട. ഇതൊരു ബിസ്നെസ്സാണ്.
എനിക്ക് ഇപ്പോൾ ഞാൻ അർഹിക്കുന്ന പ്രതിഫലം സിനിമയില്‍ നിന്നും തനിക്ക് ലഭിക്കുന്നുണ്ടെന്നും തമിഴ്സിനിമയിലാണ് കുറച്ചുകൂടി കൂടുതല്‍ തുക ലഭിക്കുന്നതെന്നും ഗ്രേസ് പറഞ്ഞു. ജിഞ്ചർ മീഡിയായ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞത്.
നായകന് ഇത്ര പ്രതിഫലം കൊടുത്തു, എനിക്കും അതേ പ്രതിഫലം വേണം. അപ്പോള്‍ നിർമാതാക്കള്‍ ചോദിക്കും താങ്കളുടെ പേരില്‍ ഈ പടം വിറ്റു പോകുമോന്ന്. അങ്ങനെ ചോദിച്ച് കഴിഞ്ഞാല്‍ എനിക്ക് മറുപടിയില്ല. കാരണം ആ പടം വിറ്റു പോകാനുള്ള സോഴ്സും കാരണങ്ങളും എല്ലാം കാണുന്നത് ആ നടനിലാണ്. ഒരു പ്രൊജക്‌ട് കമ്മിറ്റ് ചെയ്യുമ്പോൾ അതിലെ സംവിധായകൻ, രചയിതാവ്, പ്രൊഡക്ഷൻ എന്നിവർ അതിനൊരു സെല്ലിംഗ് പോയിന്‍റ് കണ്ടിട്ടുണ്ടാകും.

സിനിമ ഒരു ബിസിനസ് ആണല്ലോ. അപ്പോള്‍ ഒരു നടന്‍റെ പേരിലാകും സെല്ലിംഗ് നടക്കുക. എന്‍റെ പേരില്‍ പടം വിറ്റു പോകുന്ന, എന്നെ പ്രധാന കഥാപാത്രമാക്കി പടം ചെയ്യാൻ ഒരു പ്രൊഡക്ഷൻ വരികയാണെങ്കില്‍ എന്‍റെ പ്രതിഫലം ഇത്രയാണ് എന്ന് എനിക്ക് പറയാനാകും. നടിമാരും അത്തരത്തിൽ മാർക്കറ്റ് വാല്യൂ ഉള്ള മികച്ച കഥാപാത്രങ്ങൾ ചെയ്യണം എന്നും ഗ്രേസ് പറയുന്നു. നിലവില്‍ ഞാൻ അർഹിക്കുന്ന പ്രതിഫലം എനിക്ക് കിട്ടുന്നുണ്ട്. ഒരു സിനിമയില്‍ ഞാൻ അഭിനയിച്ചപ്പോള്‍, അതിലെ നായകനെക്കാള്‍ പ്രതിഫലം ആയിരുന്നു എനിക്ക്. അതും ഒരു പോയിന്‍റ് ആണ്.
ഒരു സനിമ ചെയ്യുമ്പോൾ നമ്മളെക്കാള്‍, പ്രതിഫലം കുറഞ്ഞ അഭിനേതാക്കളും കൂടുതലുള്ള അഭിനേതാക്കളും ഉണ്ടാകും. തമിഴില്‍ കാര്യങ്ങള്‍ പക്ഷേ വ്യത്യസ്തമാണ്. അവിടെയും തുല്യവേതനം പറയാൻ പറ്റിയില്ലെങ്കിലും മലയാള സിനിമയെക്കാള്‍ പ്രതിഫലം അവിടെന്ന് നമുക്ക് കിട്ടും. അവിടെ ഉള്ള നിർമാതാക്കള്‍ പൈസ ഇറക്കാൻ തയ്യാറാണ്. നമ്മള്‍ ചെയ്യുന്ന വർക്ക് നല്ലതാണെങ്കില്‍, ക്വാളിറ്റി നല്ലതാണെങ്കില്‍ അതിനുള്ള പ്രതിഫലം നമുക്ക് കിട്ടും. അത് മനസിലാക്കിയിട്ടുള്ള ആളാണ് ഞാൻ.
തുടക്ക,ക്കാലത്ത്, എനിക്ക് ബസ് കൂലി പോലും കിട്ടിയിരുന്നില്ല. അതൊരു സ്ട്രഗിളിംഗ് സ്റ്റേജ് ആണ്. അതിന് പരാതി പറഞ്ഞിട്ട് കാര്യമില്ല. ഇതിനെല്ലാം ശേഷം നമ്മളിലെ അഭിനേതാവിനെ പ്രൂവ് ചെയ്ത് കഴിയുമ്പോഴാണ് നമുക്ക് ചോദിക്കാൻ സാധിക്കുക. ഗ്രേസ് ആന്‍റണി പറയുന്നു.
Leave a Reply