നിലമ്പൂരിലെ പ്രിയപ്പെട്ട അൻവറിനോടും ഷൗക്കത്തിനോടും സ്വരാജിനോടും മോഹൻ ജോർജിനോടുമാണ് ചോദ്യം.. ഹരീഷ് പേരടി !

ഇപ്പോൾ കേരളം ഉറ്റുനോക്കുന്ന ഒന്നാണ് നിലമ്പൂര് നടക്കാൻ പോകുന്ന ഉപതെരഞ്ഞെടുപ്പാണ്. ഇപ്പോഴിതാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന മത്സരാര്ഥികളോട് നടൻ ഹരീഷ് പേരടി ചോദിക്കുന്ന ഒരു ചോദ്യമാണ് ഇപ്പോൾ ഏറെ ശ്രദ്ധ നേടുന്നത്, അദ്ദേഹം പങ്കുവെച്ച ആ കുറിപ്പ് ഇങ്ങനെ, നിലമ്പൂരിലെ പ്രിയപ്പെട്ട അൻവറിനോടും ഷൗക്കത്തിനോടും സ്വരാജിനോടും മോഹൻ ജോർജിനോടുമാണ് ചോദ്യം…

മലപ്പുറത്തെ ആദിവാസികളുടെ ഭൂപ്രശ്നം തീർക്കാനുള്ള പോരാട്ടത്തിൽ ഗ്രോ വാസു ഏട്ടൻ ആസ്പത്രിയിലും സമരം തുടരുകയാണ്. .. ഈ വിഷയത്തെ അഡ്രസ്സ് ചെയ്യാതെ ഗാസ്സയിലെ വംശഹത്യയെ കുറിച്ച് വാതോരാതെ സംസാരിക്കുന്ന നിങ്ങൾ ഏത് നിലമ്പൂരിലാണ് മത്സരിക്കുന്നത്?.. തിരഞ്ഞെടുപ്പ് കമ്മിഷന്റെ രേഖകൾ പ്രകാരമുളള നിങ്ങളുടെ ആസ്ഥിയിൽ നിന്ന് സ്വാനാർത്ഥികൾ എല്ലാവരും കൂടെ ഷെയർ ഇട്ടാൽ തീർക്കാവുന്ന സിംപിൾ ആയ കാര്യമാണിത്…

അതൊന്നും ചെയ്യാനുള്ള രോമമൊന്നും നിങ്ങൾക്ക് മുളച്ചിട്ടില്ലാ എന്ന് ഉറപ്പുള്ളതുകൊണ്ട് പറയുകയാണ്… ഉളുപ്പുണ്ടെങ്കിൽ വാസുവേട്ടന്റെ സമര പന്തലെങ്കിലും സന്ദർശിക്ക്… എന്നിട്ട് ആ പട്ടിണി പാവങ്ങളുടെ മുഖത്തേക്ക് കുറച്ച് നേരം വെറുതെ നോക്കി നിൽക്ക് …എന്നിട്ട് തീരുമാനിക്ക് മത്സരിക്കണോ? അതോ മത്സരിക്കണ്ടേ എന്ന്… ഈ സമരം ഒരു സൂപ്പർതാരത്തെ വെച്ച് സിനിമയാക്കുമ്പോൾ എല്ലാവരും റിവ്യൂ എഴുതി മനുഷ്യ സ്നേഹം വിളമ്പാൻ മറക്കരുതെ… ഗ്രോ വാസുവേട്ടനൊടൊപ്പം… ആദിവാസി ഭൂസമരത്തോടൊപ്പം.. എന്നാണ് ഹരീഷ് കുറിച്ചിരിക്കുന്നത്.

എന്നാൽ അതേസമയം നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ടിഎംസി സ്ഥാനാര്‍ത്ഥിയായി പി വി അന്‍വറിന് മത്സരിക്കാനാകില്ല. അന്‍വര്‍ സമര്‍പ്പിച്ച  ഒരു പത്രിക തള്ളിയെന്ന വാർത്തയെ പരിഹസിച്ച് രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ പങ്കുവെച്ച കുറിപ്പ് ഇങ്ങനെ, ദീദിയും, പത്ത് മന്ത്രിമാരും, കാക്കത്തൊള്ളായിരം എംപിമാരും വന്ന് പ്രചരണം നടത്തും എന്നായിരുന്നു തള്ളൽ. എന്തായാലും അപൂർണ്ണമായ നാമനിർദേശ പത്രിക കൊടുത്ത് പാർട്ടിയുടെ പേരും ചിഹ്നവും ലഭിക്കാതിരിക്കാനുള്ള പണിയൊക്കെ മനഃപൂർവം ചെയ്തതുകൊണ്ട് മേല്പറഞ്ഞ നേതാക്കൾ വന്നില്ലെങ്കിലും അമ്പുക്കാ സ്കൂട്ടാവും. ജസ്റ്റ് അമ്പുക്കാ തിങ്സ്!.. സ്വന്തമായി കോടികൾ. ഒരു ഭാര്യക്ക് കോടികൾ. അടുത്ത ഭാര്യക്കും കോടികൾ. എന്നിട്ടും നല്ലൊരു കുപ്പായം പോലും മാറിയിടാൻ പണമില്ലാത്ത ദ റിയൽ വേദനിക്കുന്ന കോടീശ്വരൻ. പ്യാവം നിലമ്പൂരിക്ക എന്നാണ് ശ്രീജിത്ത് കുറിച്ചിരിക്കുന്നത്.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *