എന്നെയും മകളെയും തനിച്ചാക്കിയിട്ട് നീ പോയിട്ട് ഇന്നേക്ക് 9 വർഷം ! മറ്റൊന്നിനും നികത്താൻ കഴിയാത്ത നഷ്ടം ! കുറ്റപ്പെടുത്താൻ മാത്രമേ ആളുകൾ ഉണ്ടായിരുന്നുള്ളു ! കുറിപ്പ് വീണ്ടും ശ്രദ്ധ നേടുന്നു !

മലയാള സിനിമ സീരിയൽ രംഗത്ത് വളരെ ശ്രദ്ധ നേടിയ അഭിനേത്രിയാണ് ഇന്ദുലേഖ, അവർ ഒരു ക്ലാസ്സിക്കൽ നർത്തകി കൂടിയാണ്. വ്യക്തി ജീവിതത്തിലെ ഏറെ പ്രതിസന്ധികൾ തരണം ചെയ്ത ആളുകൂടിയാണ് ഇന്ദുലേഖ, മുമ്പൊരിക്കൽ  അകാലത്തിൽ തങ്ങളെ തനിച്ചാക്കി പോയ തന്റെ  ഭർത്താവിന്റെ ഓർമ്മദിവസം ഇന്ദുലേഖ കുറിച്ച വരികളാണ് ഇപ്പോൾ  സമൂഹ മാധ്യമങ്ങളിൽ വീണ്ടും  ഏറെ ശ്രദ്ധ നേടുന്നത്.

ആ വാക്കുകൾ ഇങ്ങനെ, എന്നും ഞങ്ങളുടെ ഹൃദയത്തിൽ… തീരാ നഷ്ടം… നീയില്ലാത്ത ഒൻപത് വർഷങ്ങൾ. എന്നായിരുന്നു… നിരവധിപേരാണ് അദ്ദേഹത്തിന് പ്രണാമം അർപ്പിച്ച് എത്തിയത്. തന്റെ ജീവിതത്തെ കുറിച്ച് പലപ്പോഴും ഇന്ദുലേഖ തുറന്ന് പറഞ്ഞിരുന്നു. ആ വാക്കുകൾ ഇങ്ങനെ.. വാക്കുകൾ ഇങ്ങനെ.. പ്രണയ വിവാഹമായിരുന്നു ഞങ്ങളുടേത്, അദ്ദേഹത്തിന്റെ പേര് ശങ്കർ കൃഷ്ണ എന്നായിരുന്നു, പോറ്റി എന്ന് വിളിക്കും,  വീട്ടുകാർ അറിയാതെ പ്രണയം, രെജിസ്റ്റർ വിവാഹം,ശേഷം മൂന്ന് മാസങ്ങൾക്ക് ശേഷം വീട്ടിൽ നിന്ന് ഡാൻസ് ക്ലാസ്സിൽ പോകുകയാണെന്ന് പറഞ്ഞ് പോറ്റിക്ക് ഒപ്പം പോയി. പോറ്റിയുടെ വീട്ടില്‍ എല്ലാവര്‍ക്കും സമ്മതമായിരുന്നു. അമ്പലത്തില്‍ പോയി താലി കെട്ടി പോറ്റിയുടെ വീട്ടില്‍ എത്തിയ ശേഷം, പോറ്റി തന്നെ എന്റെ  അമ്മയെ വിളിച്ച് കാര്യം  പറയുകയായിരുന്നു.

ശേഷം അദ്ദേ,ഹത്തിന്റെ സ്വപ്നമായിരുന്നു സിനിമ സംവിധാനം ചെയ്തു, അതിനുശേഷമുള്ള ഒരു യാത്രയിൽ അദ്ദേഹത്തിന് ഒരു അപകടം ഉണ്ടായി, അതുകൊണ്ട് ഒരു മാസത്തോളം അദ്ദേഹം കിടക്കയിൽ തന്നെ റെസ്റ്റ് ചെയ്യേണ്ടിവന്നു, ആ സമയം കൊണ്ട് കൈയിൽ ഉണ്ടായിരുന്ന പല പ്രൊജക്ടുകളും കൈവിട്ടു പോയി. പലരും ഒഴിവാക്കി. മ,ദ്യ,പാന ശീലം ഉണ്ടായിരുന്നു എങ്കിലും, പരാജയങ്ങള്‍ തുടര്‍ച്ചയായതോടെ മ,ദ്യലഹരിയില്‍ പോറ്റി പെട്ടു പോയി. എന്നാൽ വീണ്ടും അതിൽ നിന്നും കരകയറി സന്തോഷത്തോടെ ജീവിച്ചു വന്നപ്പഴാണ് അദ്ദേഹത്തിനു മാരകമായ കരൾ രോഗം പിടിപെട്ടത്.

അങ്ങനെ അദ്ദേ,ഹം പൂർണ്ണമായും ആശുപ,ത്രി കിടക്കയിൽ ആയി, അങ്ങനെ ആയ സമയത്ത് അദ്ദേഹത്തിന്റെ നിർബന്ധ പ്രകാരം ഞാൻ എംബിഎ പൂര്‍ത്തിയാക്കിയിരുന്നു. ഒരു പ്രൈവറ്റ് ബാങ്കില്‍ ജോലിയും ചെയ്യുന്നുണ്ട്. കൂടെ അഭിനയവും. പോറ്റി ആശുപത്രിയില്‍ ഐസിയുവില്‍ കിടക്കുമ്പോഴും സാമ്പത്തികമായ ബുദ്ധിമുട്ടുകളും ഒപ്പം ഞാൻ നേരത്തെ ഏറ്റെടുത്ത ഉത്തരവാദിത്വം കാരണം എനിക്ക് അഭിനയിക്കേണ്ടി വന്നിട്ടുണ്ട്. അത് പക്ഷെ പലരും മോശമായി പറഞ്ഞു, ഭര്‍ത്താവ് ആശുപത്രിയില്‍ കിടക്കുമ്പോള്‍ അവള്‍ ചായം തേച്ച് അഭിനയിക്കുന്നു എന്ന്. അന്നും ഇന്നും കുറ്റപ്പെടുത്താൻ മാത്രമേ ആളുകൾ ഉണ്ടായിരുന്നുള്ളു. അങ്ങനെ അദ്ദേഹം ഞങ്ങളെ വിട്ടുപോയി.

ആ നിമി,ഷം മുതൽ ഞാൻ അനുഭവിച്ച ഒറ്റപ്പെടൽ അതി ഭീകരമായിരുന്നു. ചടങ്ങുകൾ എല്ലാം കഴിഞ്ഞ് എല്ലാവരും പോയി, ഞാനും മോളും തനിച്ചായി. അപ്പോള്‍ അനുഭവിച്ച ഒറ്റപ്പെടലും വേദനയും എങ്ങിനെ പറയണം എന്ന് അറിയില്ല. ഉറക്കമില്ലാത്ത രാത്രികള്‍. ഇങ്ങനെ ഇരുന്നാല്‍ ശരിയാവില്ല, മോള്‍ക്ക് ഞാന്‍ മാത്രമേ ഉള്ളൂ എന്ന് തിരിച്ചറിഞ്ഞപ്പോള്‍ 15 ദിവസം കഴിഞ്ഞ് ഞാന്‍ ബാങ്ക് ജോലിക്ക് പോകാന്‍ തീരുമാനിച്ചു. അന്ന് ഞാന്‍ ഇറങ്ങിയ നേരത്ത് വീട്ടിന്റെ അപ്പുറത്ത് നിന്ന് ഒരാള്‍, ‘ഹൂം ഇറങ്ങിയിട്ടുണ്ട്’ എന്ന് പറഞ്ഞ ആ വാക്ക് ഇപ്പോഴും എന്റെ കാതില്‍ മുഴങ്ങുന്നുണ്ട്. പക്ഷെ അത്തരം കുത്തു വാക്കുകളാണ് എന്നെ മുന്നോട്ട് നയിച്ചത്. ഞാൻ എന്റെ മകളെ മാത്രം ബോധിപ്പിച്ചാൽ മതി എന്ന രീതിയിൽ മുന്നോട്ട് പോയി, ഇപ്പോഴും അതേ ധൈര്യത്തോടെ മുന്നോട്ട് പോകുന്നു എന്നും ഇന്ദുലേഖ പറയുന്നു. വാക്കുകൾക്ക് നിറഞ്ഞ കൈയ്യടിയാണ്ഇന്ദുലേഖക്ക് ലഭിക്കുന്നത്..

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *