‘ഇന്ദ്രന്‍സിനോട് ഒരുപാട് സ്നേഹം’ ! എത്ര നന്ദി പറഞ്ഞാലും മതിയാകില്ല ! ആ മഞ്ഞ ഷർട്ടിലാണ് എന്റെ പൊന്നുമകൾ അന്ത്യ വിശ്രമം കൊള്ളുന്നത് ! സുരേഷ് ഗോപി പറയുന്നു !

മലയാളത്തിന്റെ സൂപ്പർ ഹിറ്റ് നടനും, ഏവരെയുടെയും പ്രിയങ്കരനുമായ അദ്ദേഹം ഒരു വലിയ മനുഷ്യ സ്നേഹിയും ആണെന്ന് പല തവണ തെളിയിച്ചിരുന്നു.  അദ്ദേഹത്തെ പോലെ നമുക്ക് ഏറെ പ്രിയപ്പെട്ടതാണ് അദ്ദേഹത്തിന്റെ കുടുംബവും, നടന്റെ മൂത്ത മകൾ ലക്ഷ്മി ഈ ലോകത്തോട് വിടപറഞ്ഞത് ഇപ്പോഴും അദ്ദേഹത്തിൽ വലിയ ഒരു ദുഖമായി തുടരുന്നു. ആ ഓണ കാലത്ത് അദ്ദേഹം ഒരു സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് കോഴിക്കോട്ടായിരുന്നു. അതുകൊണ്ടു തന്നെ മകളുടെ ആദ്യ  ഓണത്തിന് അദ്ദേഹത്തിന് ഒരു ഉരുള ചോറ് മകൾക്ക് നൽകാൻ കഴിഞ്ഞിരുന്നില്ല എന്നും, എന്നാൽ തൊട്ടടുത്ത ഓണമുണ്ണാൻ എന്റെ മകൾ ലക്ഷ്മി ഉണ്ടായിരുമില്ല. അത് തന്റെ ജീവിതത്തിൽ ഒരിക്കലും മറക്കാൻ കഴിയാത്ത വേദനയാണെന്നും പല തവണ അദ്ദേഹം പറഞ്ഞിരുന്നു.

അവൾക്കുള്ള ആ ഒരു ഉരുള ചോറ് അവർ നിശേഷിച്ചതാണെന്നും അന്ന് അദ്ദേഹം പറഞ്ഞിരുന്നു, തമ്പി കണ്ണന്താനത്തിന്റെ ചിത്രത്തിന്റെ ഷൂട്ടിംഗ് ആയിരുന്നു അന്ന് അവിടെ നടന്നിരുന്നത്, താൻ ആ ഓണത്തിന് ഒന്ന് വീട്ടിൽ വരെ പോയിട്ട് വരാമെന്ന് പറഞ്ഞിരുന്നു എങ്കിലും ചിത്രത്തിലെ പ്രധാന കഥാപാത്രമായത് കൊണ്ട് തന്നെ അവർ വിട്ടിരുന്നില്ല, അതുകൊണ്ട് എന്റെ മകൾക്ക് നൽകേണ്ട ആ ഒരു ഉരുള ചോറ് അവർ നിഷേധിച്ചതാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. അതേസമയം അദ്ദേഹം നടൻ ഇന്ദ്രൻസും തന്റെ മകളുമായി ബന്ധപ്പെട്ട ഒരു പഴയ ഓർമ സുരേഷ് ഗോപി ഒരു വേദിയിൽ പങ്കുവച്ചിരുന്നു, ഹൃദയ സ്പർശിയായ അദ്ദേഹത്തിന്റെ ആ വാക്കുകൾ ഇങ്ങനെ..

ഇന്ദ്രൻസ് എന്ന നടൻ സിനിമ മേഖലയിൽ ആദ്യം തുടക്കം കുറിച്ചത് വാസ്ത അലങ്കാര മേഖലയിൽ ആയിരുന്നു. ആ സമയത്ത് സുരേഷ് ഉണ്ണിത്താന്റെ ഉത്സവമേളം എന്ന ചിത്രത്തിൽ ഞങ്ങൾ ഒരുമിച്ച് പ്രവർത്തിക്കുകയായിരുന്നു. അദ്ദേഹം വളരെ കളർഫുൾ ആയ വസ്ത്രങ്ങൾ ആയിരുന്നു എനിക്ക് വേണ്ടി ആ ചിത്രത്തിൽ തയ്യാറാക്കിയിരുന്നത്.  അതിൽ ഒരു സീനിൽ മ‍ഞ്ഞയില്‍ നേർത്ത വരകളുള്ള ഷർട്ടാണ് ഞാൻ ധരിച്ചിരുന്നത്. എനിക്ക് പണ്ട് മുതലേ മഞ്ഞ നിറത്തോട് വലിയ ഇഷ്ടമാണ്. മമ്മൂക്ക അടക്കമുള്ള പല സഹ താരങ്ങളും അക്കാലത്ത് എന്നെ  ‘മഞ്ഞന്‍’ എന്നാണ് വിളിച്ചിരുന്നത്. അങ്ങനെ ആ ഷൂട്ടിങ്ങ് നടന്നുകൊണ്ടിരിക്കുമ്പോൾ തന്നെ ആ മഞ്ഞ ഷര്‍ട്ട് എനിക്ക് തരണമെന്ന് ഞാന്‍ ഇന്ദ്രന്‍സിനോട് പറഞ്ഞിരുന്നു. ഞാൻ പറഞ്ഞത് പ്രകാരം അദ്ദേഹം ആ  ഷൂട്ടിങ്ങ് കഴിഞ്ഞപ്പോള്‍ ആ ഷർട്ട് എനിക്ക് തന്നെ പൊതിഞ്ഞ് തന്നു. വലിയ ഇഷ്ടമുള്ളത്കൊണ്ട് ഞാനത് ഇടക്കിടക്ക് ഇടുമായിരുന്നു.

അങ്ങനെ ഞാൻ  1992 ജൂണ്‍ 6 ന് എന്റെ പൊന്ന് മകൾ ലക്ഷ്മിയെയും  ഭാര്യയെയും എന്റെ  അനിയനെ ഏല്‍പിച്ച് ഷൂട്ടിംഗ് ആവിശ്യത്തിന് തിരിച്ചുപോരുകയായിരുന്നു. അതാണ് അവസാനത്തെ കൂടിക്കാഴ്ച്ച എന്റെ മകളുമായി, പിന്നെ അവൾ ഇല്ല, അന്നവൾ അപകടത്തില്‍പ്പെടുമ്പോള്‍ ഞാന്‍ അണിഞ്ഞിരുന്നത് ഇന്ദ്രന്‍സ് നല്‍കിയ അതേ മഞ്ഞ ഷര്‍ട്ട് ആയിരുന്നു. അപകടമറിഞ്ഞ് ഞാൻ ആശുപത്രിയിൽ പാഞ്ഞ്  എത്തി എന്‍റെ മകളുടെ അടുത്തു നില്‍ക്കുമ്പോഴൊക്കെ വിയര്‍പ്പിൽ കുതിർന്ന ആ ഷര്‍ട്ട് ആയിരുന്നു എന്റെ വേഷം. എന്റെ വിയർപ്പിന്റെ മണം ഏറ്റവുമധികം ഇഷ്ടപ്പെട്ടിരുന്ന ഒരാളായിരുന്നു എന്റെ മകൾ . ലക്ഷ്മിക്ക് അന്തിയുറങ്ങാൻ അവസാനമായി അവളുടെ പെട്ടി മൂടുന്നതിനു മുമ്പ്, എന്റെ ആ വിയർപ്പിൽ കുതിർന്ന ആ മഞ്ഞ ഷർട്ട് ഞാൻ ഊരി അവളെ പുതപ്പിച്ചു. ഇന്ദ്രന്‍സ് തുന്നിയ ആ ഷര്‍ട്ടിന്‍റെ ചൂടേറ്റാണ് എന്‍റെ മകള്‍ അന്ത്യ വിശ്രമം കൊള്ളുന്നത്. ഇന്ദ്രന്‍സിനോട്  ഒരുപാട് നന്ദിയും  സ്നേഹവും എന്നും എനിക്കുണ്ട്, സുരേഷ് ഗോപി പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *