‘എല്ലാം എന്നോട് പറഞ്ഞിരുന്നു പക്ഷെ വിവാഹ ജീവിതത്തിൽ അവൾ അനുഭവിച്ച വിഷമതകൾ മാത്രം എന്നിൽ നിന്നും മറച്ചുവെച്ചു’ ! കൽപനയുടെ ഓർമയിൽ അമ്മയും മകളും !!

മലയാള സിനിമയിലെ പകരംവെക്കാനില്ലാത്ത അഭിനേത്രിയായിരുന്നു നടി കൽപന. ഓരോ കഥാപാത്രങ്ങളിലും എന്തെങ്കിലുമൊക്കെ ഒരു പ്രത്യേകത ബാക്കിവെച്ചാണ് നടി മുന്നോട്ട് പൊയ്ക്കൊണ്ടിരുന്നത്. ഉർവശി, കലാരഞ്ജിനി കൽപന, ഒരു കുടുംബത്തിലെ മൂന്ന് പേരും ഒരു സമയത്ത് മലയാള സിനിമയുടെ മികച്ച അഭിനേത്രിമാർ ആയിരുന്നു. പക്ഷെ ഇന്ന് കൽപന നമ്മോടൊപ്പം ഇല്ല എന്ന് ഇപ്പോഴും വിശ്വസിക്കാൻ കഴിയുന്നില്ല, അതെ വിശ്വാസത്തിൽ ജീവിതം മുന്നോട്ട് കൊണ്ടുപുന്നവരാണ് കൽപനയുടെ മകൾ ശ്രീമയിയും ‘അമ്മ വിജയലക്ഷ്മിയും. അവർ ആ ഓർമ്മകൾ പങ്കുവെക്കുകയാണ്.

മകൾക്ക് ‘അമ്മ മാത്രമായിരുന്നില്ല കൽപന മറിച്ച് ഒരു കൂട്ടുകാരികൂടിയായിരുന്നു, മീനു എന്നാണ് ശ്രീമയി അമ്മയെ വിളിച്ചിരുന്നതും. അമ്മ ഞങ്ങളെ വിട്ട് എങ്ങും പോയിട്ടില്ല എന്ന് തന്നെ വിശ്വാസിക്കാനാണ് ഞങ്ങൾക്കിഷ്ട്ടം, ഏതോ ലൊക്കേഷനിൽ നിന്ന് ചിരിച്ച മുഖത്തോടെ ഉച്ചത്തിൽ വിശേഷവും പറഞ്ഞുകൊണ്ട് എപ്പോൾ വേണമെങ്കിലും അമ്മ വന്നു കയറുമെന്ന പ്രതീക്ഷയിലാണ് ഞങ്ങളുടെ മുന്നോട്ടുള്ള ജീവിതം. അമ്മ ഒരുപാട് കാര്യങ്ങൾ പറഞ്ഞു പഠിപ്പിച്ചിരുന്നു. അതിൽ ഏറ്റവും ആദ്യം ഗുരുത്വം. അതെപ്പോഴും നമ്മുടെ ഉള്ളിൽ വേണമെന്ന് അമ്മ പറഞ്ഞിരുന്നു.

പിന്നെ എളിമയാണ് ഏറ്റവും വലിയ ഗുണമെന്ന് മീനു പറയുമായിരുന്നു. മുതിർന്നവരെ കാണുമ്പോൾ കാലിൽ തൊട്ട് തൊഴണം. കാരണവ സ്ഥാനത്തുള്ളവർ വീട്ടിൽ കയറി വരുമ്പോൾ കാലിൻ മേൽ കാൽ കയറ്റി വച്ച് ഇരിക്കരുത് അഹങ്കാരിയെന്ന പേര് കേൾപ്പിക്കരുത്. . ഗുരുസ്ഥാനത്തുള്ളവരുടെ ശാപം വാങ്ങരുത് ഇതൊക്കെ എപ്പോഴും ഉളിൽ ഉണ്ടാകണം എന്നും കൂടാതെ ഈശ്വര ഭക്തി, മനസ്സിൽ എപ്പോഴും ഈശ്വരചിന്ത ഇതെപ്പോഴും മനസ്സിലുണ്ടാകണമെന്നും. അതും  വെറും പ്രകടനമായ മറ്റുള്ളവരെ കാണിക്കാൻ വേണ്ടിയുള്ള  ഭക്തിയാകരുത്.   ഭക്തിയെന്നാൽ അത് മറ്റുള്ളവരോടുള്ള അലിവും, സ്നേഹവും ആർദ്രതയും ഒക്കെയാണെന്നാണ് അമ്മ എന്നെ പഠിപ്പിച്ചത്.

അമ്മ സാമ്പത്തികമായി ഒരുപാട് പേരെ ഉള്ളതുപോലെ സഹായിച്ചിരുന്നു. എന്റെ ഉള്ളിലും അഭിനയ മോഹമുണ്ട്. അത് എന്റെ സിരകളിൽ ഉള്ളതുപോലെ തോന്നാറുണ്ട്. പക്ഷെ  അമ്മയോട് ഞാൻ ഒരിക്കൽ പോലും ഇതിനെകുറിച്ച് പറഞ്ഞിരുന്നില്ല. പിന്നെ ആകട്ടെ എന്ന് കരുതി കരുതി അത് പിന്നീട് പറയാൻ പറ്റാതെ പോയി. അത് ഉളിൽ ഇപ്പോഴും ഒരു വിങ്ങലാണ്. ഞാനും കുഞ്ഞാറ്റയും (ഉർവശിയുടെ മകൾ), അമ്പാടിയും (ഉർവശിയുടെ ഇപ്പോഴത്തെ മകൻ) അങ്ങനെ ഞങ്ങൾ പിള്ളേര് സീറ്റെല്ലാം നല്ല കൂട്ടാണ്. വിശേഷ ദിവസങ്ങളിൽ ഞങ്ങൾ ഒത്ത് കൂടാറുണ്ട്.  എല്ലാവരുടെയും ഉള്ളിൽ സിനിമ മോഹമുണ്ട്, പിന്നെ കഴിവും ഈശ്വര അനുഗ്രഹവും ഉണ്ടായാൽ സാധിക്കും എന്നും ശ്രീമയി പറയുന്നു.

കൽപനയുടെ അമ്മ വിജയലക്ഷ്മിക്കും മകളുടെ കാര്യങ്ങൾ പറയുമ്പോൾ കണ്ണ് നനയുന്നുണ്ടായിരുന്നു. ‘മൂന്നു ജന്മത്തിലേക്കുള്ള ‘അമ്മ’ എന്ന വിളി അവൾ ഒരു ജന്മം കൊണ്ട് അവൾ വിളിച്ചു തീർത്തിട്ടാണ് പോയത്. അവൾ എല്ലാം എന്നോട് പറഞ്ഞിരുന്നു പക്ഷെ വിവാഹ ജീവിതത്തിൽ അവൾ അനുഭവിച്ച വിഷമതകൾ മാത്രം എന്നിൽ നിന്നും മറച്ചുവെച്ചു. അത് ചിലപ്പോൾ തനിക്ക് വിവാഹ മോചനം സംഭവിച്ചാൽ അത് കുടുംബത്തിന് നാണക്കേട് ആകും എന്ന കാരണംകൊണ്ടാകും എന്റെ കുഞ്ഞ് ഒരുപാട് മാനസിക വിഷമം അനുഭവിച്ചിരുന്നു എന്നും ആ അമ്മ പറയുന്നു….

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *