14 വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിനിടയില്‍ ഒരിക്കല്‍പോലും എനിക്ക് ഒരു സ്വസ്ഥത ലഭിച്ചിരുന്നില്ല ! കൽപനയുടെ ഭർത്താവ് പറയുന്നു !

മലയാളികൾ ഒരിക്കലും മറക്കാത്ത അനുഗ്രഹീത കലാകാരിയാണ് കൽപന. ആ അഭിനയ പ്രതിഭ അകാലത്തിൽ നമ്മെ വിട്ടു പിരിയുകയായിരുന്നു. ഇപ്പോഴും ആ വേർപാടിന്റെ നോവൽ തന്നെയാണ് ആ കുടുംബം. കൽപനയുടെ മകൾ ഇപ്പോൾ ഉർവശിക്ക് ഒപ്പം സിനിമയിൽ തുടക്കം കുറിച്ചിരിക്കുകയാണ്. സംവിധായകനായ അനിൽകുമാറിനെയായിരുന്നു കൽപന വിവാഹം കഴിച്ചത്. ഇവർക്ക് ഒരു മകൾ ഉണ്ട് ശ്രീമയി. എന്നാൽ കൽപനയുടെ ദാമ്പത്യ ജീവിതത്തിൽ ഒരുപാട് പ്രശ്ങ്ങൾ ഉണ്ടായിരുന്നു എന്ന് നടിയുടെ അമ്മയും കുടുംബവും ആരോപിച്ചിരുന്നു. എന്നാൽ കല്പനയുടെ ഭർത്താവ് അനിലിനെ പിന്നെ പൊതുഇടങ്ങിലോ സൈബർ ലോകത്തോ അങ്ങനെ കണ്ടിരുന്നില്ല. പക്ഷെ അദ്ദേഹം വര്ഷങ്ങളായി തന്നെ സമൂഹ മാധ്യമങ്ങളിൽ വളരെ സജീവമാണ് എന്ന് കണ്ടെത്തിയിരിക്കുകയാണ് ആരാധകർ.

ഇപ്പോഴിതാ മുമ്പൊരിക്കൽ കൽപന ജെബി ജങ്ഷൻ എന്ന പരിപാടിയിൽ എത്തിയപ്പോൾ തന്റെ കുടുംബത്തെ കുറിച്ച് പറഞ്ഞതും ശേഷം വിവാഹ മോചനത്തിന്റയെ സമയത്ത് അനിൽ കോടതിൽ പറഞ്ഞതുമായ കാര്യങ്ങളാണ് ഇപ്പോൾ വീണ്ടും ശ്രദ്ധ നേടുന്നത്. എനിക്ക് മ,ര,ണ,ത്തേക്കാൾ ഭയം ആണ് കൽപ്പനയെ, ഞാൻ ആശുപത്രിയിൽ കിടന്നപ്പോൾ തിരിഞ്ഞു നോക്കിയില്ല, എന്ന് അദ്ദേഹം പറയുന്നു, എന്താണ് ഇതിനെകുറിച്ച് പറയാൻ ഉള്ളതെന്ന ബ്രിട്ടാസിന്റെ ചോദ്യത്തോട് കൽപ്പന പ്രതികരിച്ചത് ഇങ്ങനെ ആയിരുന്നു.

എന്റെ ജീവിതത്തിൽ ഒരുപാട് കഥ ഒന്നുമില്ല, ഒരൊറ്റ കഥ മാത്രമേ ഉള്ളു, അദ്ദേഹം പറഞ്ഞോട്ടെ, എനിക്കത് ഒരു  വിഷയവുമില്ല എന്നും കൽപന പറയുന്നു.  വീട്ടിൽ പഠിപ്പിച്ച കാര്യങ്ങൾ ഉണ്ട്, അതാണ് ഞാൻ പിന്തുടരുന്നത്. എനിക്ക് വേണമെങ്കിൽ എന്തെല്ലാം പറഞ്ഞുണ്ടാക്കാം, പക്ഷെ ഞാൻ അത് ചെയ്യില്ല. കേട്ട് കൊണ്ടുനിൽകുക തലയാട്ടുക, എന്റെ കുഞ്ഞിന്റെ അച്ഛനാണ് അദ്ദേഹം. പതിനാറുവര്ഷത്തെ ബന്ധമാണുള്ളത് എന്നും കൽപന പറയുന്നു. ഞങ്ങൾ രണ്ടുപേരുടെയും നാള് അത്തമാണ്, ഞങ്ങൾ വേർപിരിയുമെന്ന് ജ്യോൽസ്യൻ നേരത്തെ പറഞ്ഞിരുന്നു.

വിധിയാണ് പിരിയണം എന്ന് തീരുമാനിച്ചത്. ഒരിക്കലും ഞാൻ ആരെയും പഴിക്കാൻ നിൽക്കുന്നില്ല എന്നും കൽപ്പന പറഞ്ഞിരുന്നു. കഴിഞ്ഞ 14 വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിനിടയില്‍ ഒരിക്കല്‍പോലും തനിക്ക് സ്വസ്ഥത ലഭിച്ചിട്ടില്ലെന്നാണ് അനില്‍ പറഞ്ഞത് . ബാംഗ്ലൂരിലെ ഒരു വ്യവസായി സ്ത്രീയുമായി തനിക്ക് ബന്ധമുണ്ടെന്ന കല്‍പ്പനയുടെ പ്രചാരണം ശുദ്ധ അസംബന്ധമാണെന്നും അനില്‍ വ്യക്തമാക്കിരുന്നു. കവിയൂര്‍ പൊന്നമ്മ മുതല്‍ കാവ്യാ മാധവനെ വരെ ചേര്‍ത്ത് അവിഹിത ബന്ധങ്ങള്‍ പറഞ്ഞു പരത്തി. എന്നാല്‍ അപ്പോഴെല്ലാം താന്‍ ക്ഷമിച്ച് ജീവിതം മുന്നോട്ട് കൊണ്ടുപോകുകയിരുന്നു എന്നാണ് അദ്ദേഹം അന്ന് പറഞ്ഞത്.

അതുമാത്രമല്ല കാരണം സ്വന്തം സഹോദരിയേയും അവരുടെ ഭര്‍ത്താവിനേയും അപമാനിക്കുന്ന ഭാര്യയുമൊത്ത് മുന്‍പോട്ട് പോകാന്‍ തനിക്ക് ബുദ്ധിമുട്ടുണ്ട്. ഇതൊക്കെ കൊണ്ടാണ് വിവാഹമോചനം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്, എന്നും വിവാഹമോചന സമയത്ത് അദ്ദേഹം പറഞ്ഞിരുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *