
പൊലീസ് സ്റ്റേഷനില്‍ പോയപ്പോള്‍ ഒട്ടും സുഖകരമല്ലാത്ത ഭാഷയും ശരീരഭാഷയുമാണ് പൊലീസും സിഐയും സ്വീകരിച്ചത്..! കൃഷ്ണകുമാർ
കൃഷ്ണകുമാറും മക്കളും മലയാളികൾക്ക് വളരെ പരിചിതരാണ്, അദ്ദേഹത്തിന്റെ രണ്ടാമത്തെ മകൾ ദിയ കൃഷ്ണയുടെ ഒ ബൈ ഓസി എന്ന സ്ഥാപനത്തിലെ ജീവനക്കാർ തന്നെ ക്യൂആര്‍ കോഡ് മാറ്റി പണം അടിച്ചെടുത്ത സംഭവം കണ്ടുപിടിച്ച ദിയ അതിനെ കുറിച്ച് കഴിഞ്ഞ ദിവസം തന്നെ പുറത്ത് പറഞ്ഞിരുന്നു, എന്നാൽ ഇതേ ജീവനേക്കാർ ഇപ്പോൾ കൃഷ്ണകുമാറിനും മകൾ ദിയക്കുമെതിരെ പോലീസിൽ പരാതി നല്‍കിയിരിക്കുകയാണ്. എന്നാൽ തങ്ങള്‍ പരാതി നല്കാന് പോയപ്പോഴും ഒട്ടും സുഖകരമല്ലാത്ത ഭാഷയും ശരീരഭാഷയുമാണ് പൊലീസും സിഐയും സ്വീകരിച്ചത്. അന്ന് വൈരാഗ്യ ബുദ്ധിയോടെയാണ് അവര്‍ സംസാരിച്ചത്. പരാതിക്കാരുടെ കൈവശം തങ്ങള്‍ക്കെതിരേ തെളിവുകളൊന്നുമില്ല. എന്നാല്‍, അവര്‍ ക്യൂആര്‍ കോഡില്‍ തിരിമറി നടത്തി പണം തട്ടുന്നതിന്റെ അടക്കം തെളിവുകള്‍ കൈവശമുണ്ട് എന്നാണ് കൃഷ്ണകുമാറും മകളും മാധ്യമങ്ങളോട് പ്രതികരിച്ചിരിക്കുന്നത്.
അദ്ദേഹത്തിന്റെ ആ വാക്കുകൾ ഇങ്ങനെ, പരാതിക്കാരായ യുവതികള്‍, മകളുടെ ഒ ബൈ ഓസി എന്ന സ്ഥാപനത്തിലെ ക്യൂആര്‍ കോഡ് മാറ്റി പണം തട്ടുന്നതിന്റെ വീഡിയോ കൈയിലുണ്ട്. കുറ്റം സമ്മതിക്കുന്നതിന്റെ വീഡിയോയും കൈവശമുണ്ട്. കൊടുക്കാന്‍ കഴിയുന്ന മുഴുവന്‍ തെളിവുകളും പൊലീസില്‍ കൊടുത്തു. പൊലീസ് ബാക്കിയുള്ളത് ശേഖരിച്ചു. പരാതിക്കാരുടെ ഭാഗത്ത് നിന്ന് ഒരു തെളിവും അവിടെ കൊടുത്തതായി കാണുന്നില്ല. പരാതിയില്‍ ആരോപിക്കുന്നത് പോലെ തട്ടിക്കൊണ്ട് പോകുന്നതിന്റെയോ കെട്ടിയിട്ട് മര്‍ദിച്ചതിന്റെയോ ഒരു ചീത്ത വാക്ക് പറയുന്നതിന്റെയോ പോലും തെളിവ് അവരുടെ കൈയിലില്ല.

ഇത് സത്യത്തിൽ ഒരു കൗണ്ടര്‍ കേസാണ്. സാധാരണ കൗണ്ടര്‍ കേസുകളെ ഗൗരവത്തില്‍ എടുക്കാറില്ല. പൊലീസ് സേന 99 ശതമാനവും നല്ലവരാണ്. ഇതില്‍ ചില പുഴക്കുത്തുകളുണ്ടാവും. ഏതോ ഒരാളുടെ കുബുദ്ധി ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പരാതിക്കാരുടെ പുറകില്‍ ആരോ ഉണ്ട്. ആ കുട്ടികള്‍ ഇതിനുള്ള കപ്പാസിറ്റിയുള്ളവരല്ല. ദിയയുടെ കല്യാണം മുതലുള്ള എല്ലാ ചടങ്ങിലും കൂടെ നിന്നവരാണ് അവര്‍. ഞാന്‍ പലപ്പോഴും ഇങ്ങനെയല്ല പോകേണ്ടത് എന്ന് ഉപദേശിച്ചപ്പോള്‍, അനിയത്തിമാരെ പോലെയാണ്, എന്റെ പിള്ളേരാണ് എന്നായിരുന്നു ദിയ പറഞ്ഞത്. ഒരിക്കല്‍ പോലും അവരെ സംശയിച്ചിരുന്നില്ല.
എന്നാൽ ഇപ്പോൾ ഞങളെ കുറ്റക്കാരാക്കുന്ന പോലെയാണ് പോലീസ് പെരുമാറ്റം, പരാതിയെ ഗൗരവത്തില്‍ കണ്ടതുകൊണ്ടാണ് ആഭ്യന്തരവകുപ്പ് കൂടി ഭരിക്കുന്ന മുഖ്യമന്ത്രിയുടെ ഓഫീസിനെ സമീപിച്ച് പരാതി നല്‍കിയത്. അവധി ദിവസങ്ങള്‍ നോക്കി കരുതിക്കൂട്ടിയാണ് ജാമ്യമില്ലാ വാറന്റ് പുറത്തിറക്കിയത്. പൊലീസ് സ്റ്റേഷനില്‍ പോയപ്പോള്‍ ഒട്ടും സുഖകരമല്ലാത്ത ഭാഷയും ശരീരഭാഷയുമാണ് പൊലീസും സിഐയും സ്വീകരിച്ചത്. അന്ന് വൈരാഗ്യ ബുദ്ധിയോടെയാണ് സംസാരിച്ചത്. പരാതി സ്വീകരിക്കാന്‍ മണിക്കൂറുകള്‍ എടുത്തു. കേസ് എടുത്തതിനെ കുറിച്ച് ഔദ്യോഗികമായി അറിയിപ്പ് ലഭിച്ചിട്ടില്ല. മാധ്യമങ്ങള്‍ വഴിയാണ് അറിഞ്ഞത് എന്നും കൃഷ്ണകുമാർ പറയുന്നു.
Leave a Reply