
അന്ന് ആ സിനിമ എഴുതുമ്പോൾ ഒരിക്കലൂം വിചാരിച്ചില്ല സുരേഷ്ഗോപിയെയും മമ്മൂട്ടിയെയും പിൻതള്ളി ആ വേശം മുരളി ചെയ്യുമെന്നും അത് ഇത്രയും വിജയം നേടുമെന്നും ! തിരക്കഥാകൃത്ത് പറയുന്നു !!
മുരളി എന്ന നടന് പകരംവെക്കാൻ ഇന്ന് ഈ നിമിഷംവരെയും മറ്റൊരു അഭിനേതാവ് ഉണ്ടായിട്ടില്ല, കാമ്പുള്ള കഥാപാത്രങ്ങൾ മികവുറ്റതാക്കാൻ മുരളിയുടെ കഴിവ് പറയാതിരിക്കാൻ കഴിയില്ല. ഇപ്പോഴും ജീവനുള്ള എത്രയോ കഥാപാത്രണങ്ങളാണ് നമ്മുടെ മനസ്സിൽ തന്നെ നിൽക്കുന്നത്. അതിപ്പോൾ നായകനായാലും വില്ലനായാലും, സഹതാരമായാലും എല്ലാം ഒന്നിന് ഒന്ന് മികച്ചതാണ്. മലയാളത്തിന് പുറമെ മറ്റു ഭാഷകളിലും തന്റെ സാനിധ്യം അറിയിച്ച മുരളി ഇന്ന് നമ്മോടൊപ്പമില്ല എന്നത് മലയാള സിനിമക്ക് സംഭവിച്ച ഒരു തീരാ നഷ്ട്ടം തന്നെയാണ്.
മുരളിയുടെ സിനിമ ജീവിതത്തിൽ വളരെ ശക്തമായ ഒരു കഥാപത്രമായിരുന്നു ലാൽസലാം, നായകനായ മോഹന്ലാലിനെപ്പോലെ വളരെ ശക്തമായ വേഷമായിരുന്നു മുരളിയുടെയും. വേണു നാഗവളളി സംവിധാനം ചെയ്ത ചിത്രത്തിൽ വമ്പൻ താര നിരതന്നെ ഉണ്ടായിരുന്നു, നായികമാരായി ഗീത, ഉർവ്വശി തുടങ്ങിയവരാണ് പ്രധാന വേഷങ്ങളിൽ അഭിനയിച്ചിരുന്നത്. സ്റ്റീഫൻ നെട്ടൂരാനായി മോഹൻലാലും ഡികെ ആന്റണി എന്ന കഥാപാത്രത്തെയാണ് മുരളി അവതരിപ്പിച്ചിരുന്നത്. ചെറിയാൻ കൽപ്പകവാടിയുടെ കഥയിലാണ് വേണു നാഗവളളി ലാൽസലാം സിനിമയായിൻ അണിയിച്ചൊരുക്കിയത്. മോഹൻലാലും മുരളിയും മത്സരിച്ച് അഭിനയച്ച ചിത്രം വൻ വിജയമായിരുന്നു. നൂറ്റമ്പതിലധികം ദിവസമാണ് ലാൽ സലാം കേരളത്തിലെ തിയ്യേറ്ററുകളിൽ ഓടിയത്.
എന്നാൽ ഈ കഥ എഴുതുമ്പോൾ മുരളി ഈ സിനിമയിലെ ഇല്ലായിരുന്നു എന്നാണ് തിരക്കഥാകൃത്ത് ചെറിയാൻ കൽപ്പകവാടി. തന്റെ മനസ്സിൽ ആ വേഷം ചെയ്യാൻ സുരേഷ് ഗോപിയോ, മമ്മൂട്ടിയോ ആയിരുന്നു എന്നും അദ്ദേഹം പറയുന്നു, പിന്നെ മുരളി എങ്ങനെ ഈ സിനിമയിൽ എത്തി എന്ന് അദ്ദേഹം പറയുന്നു ആ വാക്കുകൾ ഇങ്ങനെ,ഞാൻ പട്ടത്ത് താമസിക്കുന്ന സമയത്ത് തൊട്ടടുത്ത ഫ്ളാറ്റിലായിരുന്നു മുരളി താമസിച്ചിരുന്നത്. അന്ന് മുരളി സിനിമയിൽ ചെറിയ വേഷങ്ങൾ ചെയ്യുന്ന സമയമായിരുന്നു. മുരളിക്ക് അന്നൊരു ഫോൺ പോലും ഇല്ലായിരുന്നു. എന്റെ ഫോൺ നമ്പറായിരുന്നു എല്ലാർക്കും കൊടുത്തിരുന്നത്. മുരളിയുടെ ഡേറ്റിന് ആൾക്കാര് വിളിക്കുമ്പോ ഞാനാണ് ഫോൺ എടുക്കുക.

അത്രയും അടുപ്പമുള്ളവരായിരുന്നു അന്ന് ഞങ്ങൾ, ആ സമയത്താണ് ഞാൻ ലാൽസലാം എഴുതുന്നത്. അന്ന് വേണുചേട്ടൻ എന്റെ മുറിയിൽ വരുന്നു, ഞങ്ങളുടെ എഴുത്ത് നടക്കുകയായിരുന്നു. അപ്പോഴാണ് മുരളി വരുന്നത്. മുരളി സഖാവാണ് ഈ കമ്മ്യൂണിസ്റ്റ് ചരിത്രങ്ങളും കഥകളുമെല്ലാം മുരളിക്ക് മനപ്പാഠമാണ്. ആയ സമയത്ത് മുരളിയും ഞങ്ങളും വിചാരിച്ചില്ല ആ വേഷം ചെയ്യാൻ പോകുന്നത് മുരളി ആയിരിക്കുമെന്ന്. നെട്ടുരാന്റെ ക്യാരക്ടറിൽ മോഹൻലാലും ഡികെ ആന്റണിയായി ഒന്നുകിൽ മമ്മൂട്ടിയോ അല്ലെങ്കിൽ സുരേഷ് ഗോപിയോ അങ്ങനെയാണ് മനസിലുണ്ടായിരുന്നത്. അന്ന് അങ്ങനെയെ ചിന്തിക്കാൻ ഒക്കത്തുളളു.
ഇത് വളരെ ശക്തമായ കഥാപാത്രമല്ലേ ടിവി തോമസിനെ ഓർമ്മിപ്പിക്കുന്ന പോലത്തെ, അപ്പോ ഈ സമയത്ത് മുരളി ഇങ്ങനെ കയറി ഇറങ്ങി പോയികൊണ്ടിരിക്കുകയാണ്. അന്ന് മുരളി നൂറ് ശതമാനം സഖാവാണ്. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം മുഴുവൻ മനസിലുളള ആളല്ലേ. അതിന്റെ ബോഡി ലാംഗ്വേജും, അതിന്റെ പറയുന്ന വാക്കുകളുമെല്ലാം പുളളിക്ക് അറിയാം. അപ്പോ അന്ന് ഏതോ ഒരു നിമിഷം മുരളി വന്നിട്ടങ്ങ് പോയി. ഞാൻ വൈകുന്നേരം വരാം നിങ്ങളുടെ എഴുത്ത് നടക്കട്ടെ എന്ന് പറഞ്ഞു.
അങ്ങനെയിരിക്കെ ഞാൻ വേണുചേട്ടനോട് ചോദിച്ചു. നമുക്ക് ഡികെ ആന്റണി എന്ന കഥാപാത്രം മുരളിക്ക് കൊടുത്താലോ എന്ന്. അപ്പോ വേണുചേട്ടനും പറഞ്ഞു, ഞാനും അത് പറയാൻ തുടങ്ങുവാരുന്നു എന്ന്. അന്ന് ഭയങ്കര റിസ്‌കാണ് എടുത്തതെങ്കിലും മുരളി ഞങ്ങളെ ഞെട്ടിച്ചുകളഞ്ഞു. ആ കഥാപാത്രമായി അയാൾ ജീവിച്ചു കാണിച്ചുതന്നു. ആ സിനിമയുടെ വിജയത്തിന് മുരളി ഒരു വലിയ ഘടകമായി മാറി ഞങ്ങളുടെ തീരുമാനം നൂറ് ശരിയായി മാറിയെന്നും അദ്ദേഹം പറയുന്നു..
Leave a Reply