
മമ്മൂട്ടിയെ കൈ എടുത്ത് തൊഴണം ! ഒരു സിനിമ നിർമ്മിച്ചാൽ പത്തു ശതമാനം ലാഭമെങ്കിലും കിട്ടണ്ടേ ! വിവാദങ്ങൾ ചൂട് പിടിക്കുന്നു !
സിനിമ മേഖല എന്നാൽ ഇപ്പോൾ കൊടികളുടെ ഒരു കളിയാണ്, മലയാളം സിനിമ സാമ്പത്തികമായി കുറച്ച് പുറകിലാണെങ്കിലും ഇപ്പോൾ ഒരുപാട് മാറ്റമുണ്ട്. ഓരോ നിർമാതാക്കളും കൊടികൾ മുതൽ മുടക്കിലാണ് സിനിമകൾ നിർമിക്കുന്നത്, താരങ്ങളുടെ പ്രതിഫലം തന്നെ കോടികളാണ്, ഇപ്പോൾ കഴിഞ്ഞ ദിവസം തമിഴ് നിർമാതാവായ കെ രാജൻ. താരണങ്ങളുടെ കൊണ്ട് നിർമാതാക്കൾ സഹികെട്ടു എന്ന നിലയിലാണ് അദ്ദേഹം തുറന്ന് പറഞ്ഞിരിക്കുന്നത്.
ഇപ്പോൾ രാജന്റെ വാക്കുകൾ സിനിമ ലോകത്ത് വലിയ ചർച്ചകൾക്ക് വഴിയൊരുക്കിയിരിക്കുകയാണ്, പല പ്രമുഖ താരങ്ങളുടെയും പേരെടുത്ത് പറഞ്ഞാണ് അദ്ദേഹം വിമർശിച്ചിരിക്കുന്നത്, അതിൽ നടൻ അജിത്, തൃഷ, നയൻതാര, ആൻഡ്രിയ തുടങ്ങിയ താരങ്ങളെ അദ്ദേഹം കടുത്ത ഭാഷയിൽ തന്നെയാണ് വിമർശിച്ചിരിക്കുന്നത്. ഇപ്പോൾ അദ്ദേഹം നടൻ മമ്മൂട്ടിയെ കുറിച്ച് പറഞ്ഞ ചില വാക്കുകളാണ് കൂടുതൽ ശ്രദ്ധ നേടുന്നത്.
താരങ്ങളെ അവർ പറയുന്ന കോടികൾ പ്രതിഫലമായി നല്കിയിട്ടാണ് നമ്മൾ കൊണ്ടുവരുന്നത്, പക്ഷെ അത് പോരാതെ അവർ വരുത്തിവെക്കുന്ന അധിക ചിലവിനെ കുറിച്ചാണ് അദ്ദേഹം പറയുന്നത്. പണ്ടൊക്കെ ഒരു സെറ്റിൽ ഒരു കാരവൻ മതിയാരുന്നു, ഇപ്പോൾ ഒരു സിനിമയ്ക്ക് വേണ്ടി നിർമ്മാതാവ് പത്തും പന്ത്രണ്ടും കാരവനുകൾ സംഘടിപ്പിക്കേണ്ട അവസ്ഥയാണ്. നായകന് ഒരെണ്ണം, നായികയ്ക്ക് ഒരെണ്ണം അങ്ങനെ നീളുന്നു, കാരവന്റെ വാടക, ഡ്രൈവർ സാലറി, ഇന്ധനം ഇങ്ങനെ ഒരുപാട് തുക അധിക ചിലവുകളാണ് ഇതുകാരണം ഉണ്ടാകുന്നത്.

ഇപ്പോൾ എല്ലാ താരങ്ങൾക്കും കാരവൻ വേണം എന്ന അവസ്ഥയാണ്. പക്ഷെ ഞാന്‍ എല്ലാവരെയും പറയുന്നില്ല. രജനി സാറൊക്കെ ഷോട്ട് കഴിഞ്ഞാലും അവിടെ തന്നെ ഇരിക്കും. ചിലര്‍ക്ക് ഫോണില്‍ സംസാരിക്കാന്‍ തന്നെ മണിക്കൂറുകള്‍ വേണം. ഇതൊക്കെ കാണുമ്പോഴാണ് ഒരാളെ തൊഴാന്‍ തോന്നുന്നത്. അയാള്‍ ഇവിടുത്ത് കാരനല്ല. കേരളക്കാരനാണ്. മമ്മൂട്ടിയെന്ന പേരില്‍ ഒരാളുണ്ട്. സൂപ്പര്‍ സ്റ്റാറാണ്. അദ്ദേഹം സ്വന്തം കാരവാനില്‍ വരും. തമിഴ്നാട്ടിലാണ് ഷൂട്ടെങ്കിലും അതിൽ തന്നെ വരും. ഡ്രൈവറുടെ ബാറ്റ, ഡീസല്‍ എല്ലാം അദ്ദേഹം തന്നെ എടുക്കും. അത് നിര്‍മാതാവിന്റെ തലയില്‍ കൊണ്ടുവെക്കില്ല. ഇങ്ങനെ ഒരാളെ കയ്യെടുത്ത് തൊഴണ്ടേ എന്നും മുതിർന്ന നിർമാതാവ് കൂടിയായ രാജൻ പറയുന്നു. അതുപോലെ പല താരങ്ങളുടെ പെരുമാറ്റം കൊണ്ടും മമ്മൂട്ടി ഒരു വലിയ മനുഷ്യനാണ് എന്ന് തോന്നിയുട്ടുണ്ട് എന്നും രാജൻ പറയുന്നു.
അജിത്ത് ഒന്നുമല്ലാതിരുന്ന സമയത്ത് അയാളെ വെച്ച് പടമെടുക്കാൻ നിർത്താക്കൾ തയാറായതുകൊണ്ടല്ലേ ഇന്ന് അജിത് ഒരു സ്റ്റാറായി മാറിയത്, എന്നാൽ വലിയ നടനായ ശേഷം ഓഡിയോ റിലീസിന് ഞാൻ വരില്ല എന്ന നിലപാടാണ്അജിത്തിന് എന്നും, കൂടാതെ നയൻതാര ഷൂട്ടിങ്ങിനു വരുമ്പോൾ അവരുടെ ഏഴ് അസ്സിസ്റ്റന്റിനെയും കൊണ്ടാണ് വരവ്. ഒരു അസ്സിസ്റ്റന്റിന് പതിനയ്യായിരം രൂപ ദിവസക്കൂലി. മൊത്തം ഒരു ലക്ഷത്തിലധികം രൂപയാണ് നിർമ്മാതാവിന് ഒരു ദിവസം അധിക ചിലവ് വരുന്നത്.
കൂടാതെ തൃഷ അഭിനയിച്ച സിനിമയുടെ ഓഡിയോ ഫങ്ക്ഷന് വരാൻ പ്രതിഫലം കൂടാതെ പതിനഞ്ചു ലക്ഷം അതികം വേണം എന്നാണ് ഡിമാൻഡ്. കൂടാതെ ആൻഡ്രിയ എന്ന നടിക്ക് മേക്കപ്പ് മാൻ മുംബയിൽ നിന്നും കൊണ്ടുവരണം എന്നൊക്കെയാണ് ഡിമാന്റുകൾ എന്നും താരങ്ങൾ ഇങ്ങനെയെല്ലാം നിർബന്ധങ്ങൾ വെച്ചാൽ നിർമ്മാതാവ് എന്ത് ചെയ്യണം എന്ന് ചോദിക്കുകയാണ് അദ്ദേഹം. ഒരു സിനിമ നിർമ്മിച്ചാൽ പത്തു ശതമാനം ലാഭമെങ്കിലും കിട്ടണ്ടേ, ലാഭം പോട്ടെ, മുടക്കുമുതൽ എങ്കിലും തിരികെ വേണ്ടേ, മുടക്കുമുതൽ തിരികെ കിട്ടിയാൽ ആ നിർമ്മാതാവ് വീണ്ടും സിനിമ നിർമ്മിക്കാൻ തന്നെയാണ് ശ്രമിക്കുക. ഇതൊരു ചൊറി ബാധ പോലെയാണ്, വീണ്ടും വീണ്ടും വന്നുകൊണ്ടേയിരിക്കും എന്നുപറയുകയാണ് അദ്ദേഹം.
Leave a Reply