നഞ്ചിയമ്മയുടെ പുരസ്കാരത്തെ റദ്ദ് ചെയ്യാൻ ചെറുപ്പം മുതൽ സംഗീതം പഠിച്ചവരുടെ വേദനകൾ മതിയാവില്ല സര്‍ ! ഇത് ഞങ്ങൾ ആഘോഷിക്കും ! കുറിപ്പ് !!

നഞ്ചിയമ്മക്ക് ലഭിച്ച മികച്ച ഗായികക്ക് ഉള്ള പുരസ്‌കാരം സംഗീത ലോകത്തെ ചില പ്രമുഖകർക്ക് അതൃപ്തി ഉണ്ടാക്കിയിരുന്നു.  അതുപോലെ തന്നെ കീബോർഡിസ്റ്റുമായ ലിനു ലാല്‍ പങ്കുവെച്ച കുറിപ്പും ഏറെ വിവാദമായിരുന്നു. ലിനു പറഞ്ഞത് ഇങ്ങനെ ആയിരുന്നു, നഞ്ചിയമ്മ പാടിയ ഈ പാട്ടാണോ ആ വർഷത്തെ ഏറ്റവും മികച്ചത്.. ശാസ്ത്രീയമായി സംഗീതം പഠിച്ച ഒട്ടനവധി ഗായകരുള്ളപ്പോള്‍ നഞ്ചിയമ്മ എങ്ങനെയാണ് മികച്ച ഗായികയായത് എന്നായിരുന്നു ലിനു ചോദിച്ച ചോദ്യം. തൻ്റെ വ്യക്തിപരമായ അഭിപ്രായമാണ് ഇതെന്നായിരുന്നു ലിനു പറഞ്ഞിരുന്നു.

എന്നാൽ നിമിഷനേരം കൊണ്ട് ലിനു പങ്കുവെച്ച കുറിപ്പ് വെറലായി മാറുകയും,  സംഗീത സംവിധായകനായ അല്‍ഫോണ്‍സ്, ഇഷാൻ ദേവ്, ഗായകൻ ഹരീഷ് ശിവ രാമ കൃഷ്ണൻ എന്നിവർ നഞ്ചിയമ്മയെ ആശംസിച്ചും ലൈനുവിന്റെ കുറിപ്പിനെ വിമർശിച്ചും രംഗത്ത് വന്നിരുന്നു. അതുപോലെ ഗായകരായ സിത്താര, സുജാത തുടങ്ങിയവർ നഞ്ചിയമ്മയെ അഭിനന്ദിച്ച് രംഗത്ത് എത്തിയിരുന്നു. ഇപ്പോഴിതാ സന്ദീപ് ദാസ് എന്ന വ്യക്തി എഴുതിയ കുറിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. അദ്ദേഹത്തിന്റെ കുറിപ്പിൽ പറയുന്നത് ഇങ്ങനെ…..

നഞ്ചിയമ്മ എന്ന ആദിവാസി സ്ത്രീയ്ക്ക് മികച്ച ഗായികയ്ക്കുള്ള ദേശീയ അവാർഡ് ലഭിച്ചത് പലർക്കും ദഹിച്ചിട്ടില്ല, സംഗീതത്തിനുവേണ്ടി ജീവിച്ചവർക്ക് ഈ പുരസ്കാരം അപമാനമായി തോന്നും. പിച്ച് ഇട്ടുകൊടുത്താൽ അതിന് അനുസരിച്ച് പാടാനൊന്നും നഞ്ചിയമ്മയ്ക്ക് കഴിയില്ല. അങ്ങനെയുള്ള ഒരാൾക്കാണോ അവാർഡ് കൊടുക്കേണ്ടത് എന്നാണ് ആ സംഗീതജ്ഞൻ അഭിപ്രായപ്പെട്ടത്. ഈ യുക്തി മിതമായ ഭാഷയിൽ പറഞ്ഞാൽ പരിഹാസ്യമാണ്. അത് വ്യക്തമാക്കുന്ന ചില ഉദാഹരണങ്ങൾ ഞാൻ പറയാം…

മഹേന്ദ്രസിംഗ് ധോണി, ഒരു കോപ്പിബുക്ക് ഷോട്ട് പോലും നേരേചൊവ്വേ കളിക്കാനറിയാത്ത ബാറ്ററാണ് ധോണി,  റാഞ്ചിയിലെ അപരിഷ്കൃതമായ സാഹചര്യങ്ങളിൽ കളി പഠിച്ച ധോനിയ്ക്ക് അപ്രകാരം ബാറ്റ് ചെയ്യാനേ സാധിക്കുമായിരുന്നുള്ളൂ. എന്നിട്ടോ.. ഖേൽരത്ന നൽകി രാഷ്ട്രം ധോനിയെ ആദരിച്ചു…  മോഹൻലാൽ പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ അഭിനയം പഠിച്ചിട്ടില്ല. യാതൊരുവിധ മുന്നൊരുക്കങ്ങളുമില്ലാതെയാണ് അദ്ദേഹം അഭിനയിക്കാറുള്ളത്.  വൈക്കം മുഹമ്മദ് ബഷീർ നിഘണ്ടുവിലില്ലാത്ത പദങ്ങൾ ഉപയോഗിച്ച സാഹിത്യകാരനായിരുന്നു. ജ്ഞാനപീഠം വരെ നേടിയ തകഴി ശിവശങ്കരപ്പിള്ളയ്ക്ക് മലയാള വ്യാകരണം അറിയില്ലായിരുന്നു.

അതുപോലെ തന്നെ    അനേകം  പാട്ടുകൾ പാടി ഇന്ത്യയുടെ അഭിമാനമായി മാറിയ എസ്.പി ബാലസുബ്രഹ്മണ്യം സംഗീതം ഔപചാരികമായി അഭ്യസിച്ചിട്ടില്ല. കല,സാഹിത്യം,സ്പോർട്സ് മുതലായ കാര്യങ്ങൾക്ക് കൃത്യമായ ചട്ടക്കൂടുകളൊന്നുമില്ല. മനുഷ്യരെ ആനന്ദിപ്പിക്കുക എന്നതാണ് അവയുടെ ആത്യന്തികമായ ലക്ഷ്യം. നഞ്ചിയമ്മയുടെ പാട്ട് ആളുകളെ സന്തോഷിപ്പിച്ചിട്ടുണ്ട്. അതാണ് ഏറ്റവും പ്രധാനം, നഞ്ചിയമ്മ ആദരിക്കപ്പെട്ടപ്പോൾ സംഗീതലോകത്ത് ഭീകരമായ നിശബ്ദത പരന്നിരുന്നു. സിത്താരയേയും സുജാതയേയും പോലുള്ള ചുരുക്കം ചില പാട്ടുകാർ മാത്രമാണ് നഞ്ചിയമ്മയെ അഭിനന്ദിക്കാൻ തയ്യാറായത്. മധുരം പൊഴിക്കുന്ന നാവുകളെല്ലാം ഒരുമിച്ച് മൗനത്തിലാണ്ടത് അത്ര നിഷ്കളങ്കമല്ല. അതിൻ്റെ പേര് സവർണ്ണബോധം എന്നാണ്.

ഒരു മനുഷ്യായുസ്സ് മുഴുവൻ കഷ്ടപ്പെട്ട ഒരു സ്ത്രീ. തീയിൽ കുരുത്ത ജന്മം. പ്രിവിലേജ്ഡ് ആയ കോടിക്കണക്കിന് മനുഷ്യർക്കിടയിലൂടെ താരപദവിയിലേയ്ക്ക് നടന്നുകയറിയ വനിതയാണ് നഞ്ചിയമ്മ. അങ്ങനെയുള്ള നഞ്ചിയമ്മയുടെ പുരസ്കാരത്തെ റദ്ദ് ചെയ്യാൻ ചെറുപ്പം മുതൽ സംഗീതം പഠിച്ചവരുടെ വേദനകൾ മതിയാവില്ല സര്‍. ഈ അവാർഡ് ഞങ്ങൾ കൊണ്ടാടും. അനേകം മനുഷ്യരെ നഞ്ചിയമ്മ പ്രചോദിപ്പിക്കും. അവർക്കുനേരെ നിങ്ങൾ എറിയുന്ന കല്ലുകളെല്ലാം നാഴികക്കല്ലുകളായി മാറും. എന്നും ആ കുറിപ്പിൽ പറയുന്നു….

Leave a Reply

Your email address will not be published. Required fields are marked *