അടൂര്‍ ഭാസി ഒരു ക്രൂരനായിരുന്നു ! ഭാസിയുടെ ഇംഗിതങ്ങള്‍ക്ക് വഴങ്ങാത്തതുകൊണ്ട് താന്‍ ഒട്ടനേകം സിനിമകളില്‍ നിന്നും ഒഴിവാക്കപെട്ടിട്ടുണ്ട് ! ഭാസിയെ കുറിച്ച് നടിമാർ !

ഒരു സമയത്ത് മലയാള സിനിമയുടെ ഹാസ്യ രാജാവായിരുന്നു അടൂർ ഭാസി. എന്നും നായകന്റെ അടുത്തു നിൽക്കുന്ന ഒരു കഥപാത്രമായിട്ടാണ് ഭാസി സിനിമകളിൽ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. ആദ്യ കാല ബ്ലാക്ക് & വൈറ്റ് മലയാളചിത്രങ്ങളിൽ ഹാസ്യത്തിന്റെ ഒരു അവിഭാജ്യഘടകമായിരുന്നു ഭാസി. അഭിനയം കൂടാതെ രചയിതാവ്, പത്ര പ്രവർത്തകൻ, ഗായകൻ , നിർമാതാവ് എന്നീ നിലകളിലും ഭാസി പ്രവർത്തിച്ചിട്ടുണ്ട്. അദ്ദേഹം ഏകദേശം 700 ഓളം സിനിമകളിൽ അഭിനയിച്ചിരുന്നു. അദ്ദേഹം നമ്മളെ വിട്ടുപോയിട്ട് ഇപ്പോൾ 33 വർഷം തികഞ്ഞിരിക്കുകയാണ്.

അവിവാഹിതനായ അദ്ദേഹത്തെ ആകാലത്ത് അദ്ദേഹത്തോടൊപ്പം അഭിനയിച്ചിരുന്ന നായികമാർക്ക് എല്ലാം പല അഭിപ്രായങ്ങൾ ആയിരുന്നു. അതിൽ ഷീല അദ്ദേഹത്തോടൊപ്പം നിരവധി സിനിമകളിൽ അഭിനയിച്ചിരുന്നു. ഷീല ഭാസിയെ കുറിച്ച് പറയുന്നത് ഇങ്ങനെ, ആ കാലത്ത് മീ ടൂ ഉണ്ടായിരുന്നെങ്കിൽ ഒരുപാട് സ്ത്രീകൾ അയാൾക്കെതിരെ പരാതിയുമായി രംഗത്ത് വന്നേനെയെന്നും ഷീല പറയുന്നത്.

ഞാൻ ചെമ്മീനില്‍ അഭിനയിക്കുമ്പോള്‍ രാമു കാര്യാട്ടുമായി വലിയ പ്രശ്‌നങ്ങള്‍ തന്നെ എനിക്ക് ഉണ്ടായിരുന്നു. കഥാപാത്രത്തിനായി വിരലുകളില്‍ അണിഞ്ഞിരുന്ന നെയില്‍ പോളിഷ് പോലും മാറ്റാന്‍ തയ്യാറായില്ല എന്നൊക്കെ അടൂര്‍ ഭാസി യേനെ കുറിച്ച് അന്നൊക്കെ  പാടി നടന്നിരുന്നു. ഭാസിയ്ക്ക് ആ സിനിമയിൽ  വേഷം നല്‍കിയില്ല എന്ന കാരണത്താലാണ് ഇത്തരം ഒരു പ്രചരണം നടത്തിയത്.

അയാളോടൊപ്പം ഞാന്‍ ഒരുപാട് സിനിമകളിൽ അഭനയിച്ചിട്ടുണ്ട്. കോമഡി എന്നു പറഞ്ഞാല്‍ കോമഡിയായിരിക്കണം, അതല്ലാതെ അതിന്റെ പേരിൽ  ഒരാളെയും വേദനിപ്പിക്കരുത്. അടൂര്‍ ഭാസി ഒരാളെ വേദനിപ്പിച്ചിട്ടുള്ള കോമഡി ചെയ്യുന്ന ആളാണ്. ഞാന്‍ കുറേ കണ്ടിട്ടുണ്ട് മറ്റുള്ള പെണ്ണുങ്ങളെയെല്ലാം കളിയാക്കുന്നതും. അന്ന് മീടു ഉണ്ടായിരുന്നെങ്കില്‍ ഈ പെണ്ണുങ്ങളൊക്കെ പോയി പറഞ്ഞേനെ എന്ന്  ഷീല തുറന്ന് പറഞ്ഞു.

അതുപോലെ നടനെതിരെ ഗുരുതര ആരോപണവുമായി ഒരിക്കൽ കെപിഎസി ലളിതയും രംഗത്ത് വന്നിരുന്നു. ലളിതയുടെ വാക്കുകൾ ഇങ്ങനെ, അടൂര്‍ ഭാസി ഒരു ക്രൂരനായിരുന്നുവെന്നാണ് ആരോപണം. ലളിതയെ അടൂര്‍ഭാസി വേട്ടയാടുന്ന കാലത്ത് ലളിത സിനിമയില്‍ ശ്രദ്ധിക്കപ്പെട്ടു വരുന്നേയുള്ളൂ. ഭാസിയാകട്ടെ മുന്‍നിര താരവും. ഭാസിയുടെ ഇംഗിതങ്ങള്‍ക്ക് വഴങ്ങാത്തതുകൊണ്ട് താന്‍ ഒട്ടനേകം സിനിമകളില്‍ നിന്നും ഒഴിവാക്കപ്പെടുകയും അന്ന് ഉണ്ടായിരുന്ന സംഘടനയായ ചലച്ചിത്ര പരിഷത്തില്‍ പരാതിപ്പെട്ടിട്ടും അതിന്‍റെ നേതൃത്വം പരാതി തള്ളിക്കളയുകയായിരുന്നുവെന്നും ലളിത ആരോപിക്കുന്നുണ്ട്. അന്നത്തെ സൂപ്പര്‍താരങ്ങളായ നസീര്‍, ഉമ്മര്‍ എന്നിവര്‍പോലും അടൂര്‍ ഭാസിക്കെതിരേ ശബ്ദിക്കാന്‍ ധൈര്യപ്പെട്ടില്ലെന്നു കൂടി ലളിത പറയുന്നുണ്ട്.

പക്ഷെ ഭാസിയെ കുറിച്ച് കവിയൂർ പൊന്നമ്മക്ക് ഉള്ളത് ഇങ്ങനെ ഒരു അഭിപ്രായമേ അല്ല. കെപിഎസി ലളിത പറഞ്ഞ കാര്യങ്ങൾ കേട്ടപ്പോൾ ഞാൻ ഞെട്ടി പോയെന്നും, ഇതൊന്നും ഞാൻ ഒരിക്കലും അറിഞ്ഞിരുന്നില്ല എന്നും, അത് വിശ്വസിക്കില്ലെന്നും പൊന്നമ്മ പ്രതികരിച്ചു. അങ്ങേര് പാവം മനുഷ്യന്‍. അങ്ങേരെ കൊണ്ടൊന്നും, ഞാന്‍ വിശ്വസിക്കില്ല. അങ്ങേര്‍ക്ക് അതൊന്നും പറ്റില്ലാന്നുള്ളതാണ്. ഇന്‍ഡസ്ട്രി മുഴുവനും അറിയാവുന്ന കാര്യമാണത്. അപ്പോ നമ്മളിതൊക്കെ എങ്ങനാ വിശ്വസിക്കുന്നേ… എനിക്കറിയില്ല.. എന്നാണ് പൊന്നമ്മ പ്രതികരിച്ചത്.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *