
നീണ്ട കഷ്ടപ്പാടിന് ഒടുവിൽ ഷിജുവിനെ തേടി ആ സന്തോഷ വർത്തയെത്തി ! കഷ്ടപ്പാടിന്റെ വിജയമായിരുന്നു അത് ! ആർക്കും അറിയാത്ത ഷിജുവിന്റെ ആ ജീവിതം !
വർഷങ്ങളായി സിനിമ ലോകത്തുള്ള ആളാണ് ഷിജു എങ്കിലും ഒരു നടൻ എന്ന നിലയിൽ അദ്ദേഹത്തിന് മലയാളത്തിൽ മികച്ച അവസരങ്ങൾ ലഭിച്ചിരുന്നില്ല എന്ന് തന്ന പറയേണ്ടി വരും. പക്ഷെ അദ്ദേഹം ഇന്ത്യൻ സിനിമയിൽ തന്നെ അറിയപ്പെടുന്ന ഒരു നടനാണ് എന്നത് ഇപ്പോഴും പലർക്കും അറിയില്ല. മ്മൾ കാണാത്ത അറിയാത്ത ഷിജുവിന്റെ ജീവിത യാത്ര വിവരിക്കുന്ന ഒരു കുറിപ്പാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വീണ്ടും ശ്രദ്ധ നേടുന്നത്. ഇന്നും മലയാളികൾ ഞെഞ്ചിലേറ്റിയ കാബൂളിവാല, എന്നാ ചിത്രത്തിൽ ആദ്യം നായകനായി തീരുമാനിച്ചിരുന്നത് ഈ ഷിജുവിനെ ആയിരുന്നു. അന്ന് സിദ്ധിഖ് -ലാൽ കൂട്ട് കെട്ട് തിളങ്ങി നിൽക്കുന്ന സമയമാണ്. ആ സമയത്ത് അവരുടെ പടത്തിൽ നായകനായി ഒരു എൻട്രി കിട്ടുക എന്ന് പറഞ്ഞാൽ അതൊരു ചില്ലറ കാര്യമല്ലല്ലോ, ആ ചെറുപ്പക്കാരൻ മതിമറന്ന് സന്തോഷിച്ചു. ഒരുപാട് സ്വപ്ങ്ങൾ കണ്ടു, പക്ഷെ പിന്നീടറിയുന്നു ആയ സ്ഥാനത്തേക്ക് വിനീത് എത്തിയെന്ന്.
ഒരുപാട് വിഷമിച്ചു, ഈ മേഖല തനിക്ക് പറ്റുന്നതല്ല എന്ന് പോലും ചിന്തിച്ചു. പക്ഷെ വീണ്ടും വാശിയോടെ മുന്നോട്ട് പോയി. അഭിനയിക്കണമെന്ന അതിയായ മോഹമല്ലാതെ കലാപരമായുള്ള വലിയ കഴിവുകളോ, ചെറിയ നാടകങ്ങളിൽ പോലും അഭിനയിച്ചുള്ള പരിചയമോ എടുത്ത് പറയാൻ ഇല്ലാതെ അയാൾ മദിരാശിയിൽ കാല് കുത്തി. ആകെ കൂട്ടിന് ഉണ്ടായിരുന്ന ആത്മവിശ്വാസം മുറുകെ പിടിച്ചു. അന്നത്തെ കാലത്ത് സിനിമയിൽ ചാൻസ് കിട്ടാൻ ഒരു സാധാരണക്കാരന് അനുഭവിക്കേണ്ടി വന്ന യാതനകളൊക്കെ മൂപ്പരുടെ ജീവിതത്തിലും സംഭവിച്ചു. നീണ്ട കഷ്ടപ്പാടിന് ശേഷം അയാൾക്ക് ഐ വി ശശി സംവിധാനം ചെയ്യുന്ന” ദി സിറ്റി “എന്ന പടത്തിൽ ഒരു വേഷം ലഭിക്കുന്നു. അദ്ദേഹം അത്യാവശ്യം ആത്മവിശ്വാസത്തോടെ തന്നെ ആദ്യത്തെ സീൻ കൈകാര്യം ചെയ്തു.

പക്ഷെ ഉയര കൂടുതലാണ്, വേറെ പടം വരുമ്പോൾ നോക്കാമെന്ന് പറഞ്ഞു വിട്ടു, അയാളുടെ ആത്മവിശ്വാസങ്ങളിൽ ഒന്നായ “ഉയരം”തന്നെ അയാളുടെ ആദ്യത്തെ റോൾ നഷ്ടമാക്കി.. അതോടെ മാനസികമായി തകർന്ന ആ മനുഷ്യനെ ആത്മവിശാസത്തോടെ നടത്താൻ സ്വന്തം ചേട്ടനും കൂട്ടുകാരുമടക്കം പലരും കൂടെ നിന്നു. അങ്ങനെ വീണ്ടും ഒരുപാട് അലച്ചിലുകൾക്ക് ശേഷം മിഴിൽ ശരത് കുമാർ നായകനായ ‘മഹാപ്രഭൂ’ എന്ന ചിത്രത്തിൽ വില്ലനായി അത്യാവിശം അറിയപ്പെടുന്ന ഒരു അരങ്ങേറ്റം ലഭിച്ചു, ശേഷം നടൻ രാജൻ പി ദേവുമായി സൗഹൃദത്തിലാവുന്നതും ആ സൗഹൃദം കാരണം സിദ്ദിഖ് ഷമീർ സംവിധാനം ചെയ്യുന്ന മഴവിൽകൂടാരം എന്ന മലയാള ചിത്രത്തിൽ അഭിനയിക്കാൻ അവസരം കിട്ടിയതും. ആ സമയത്ത് തമിഴിലെ ‘മഹാപ്രഭൂ’ അത്യാവശ്യം ഹിറ്റായതോടെ അയാളെ തേടി തെലുങ്കിൽ നിന്ന് മറ്റൊരു ഭാഗ്യമെത്തി.. അങ്ങനെ തെലുങ്കിലും, തമിഴിലും അദ്ദേഹം സൂപ്പർ ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായി മാറി.
അങ്ങനെ പേരെടുത്ത് പറയാൻ അദ്ദേഹത്തിന് ഒരു ഗോഡ്ഫാദർ പോലും ഇല്ലാതെ, ഒരു സാധാരണ സിനിമാമോഹികൾ അനുഭവിക്കുന്ന എല്ലാ കഷ്ടപ്പാടുകളും അനുഭവിച്ചുകൊണ്ട് ഫീൽഡിൽ വന്ന് തന്റെ വളരെ ചെറിയ വയസ്സിൽ തന്നെ പരിചയമില്ലാത്ത മറ്റൊരു ഭാഷയിൽ പോയി ഏതാണ്ട് ഒരു കൊല്ലത്തോളം ഓടിയ ഒരു പടത്തിന്റെ ഹീറോ ആയി, മലയാളം തമിഴ് തെലുങ്ക് കന്നഡ ഇംഗ്ലീഷ്, ഒഡിയ തുടങ്ങി ആറു ഭാഷകളിലെ അഭിനയപരിചയം. 2002-ൽ In the name of Buddha എന്ന ഇംഗ്ലീഷ് സിനിമയിൽ നായകനായി ഈ ചിത്രം അന്താരാഷ്ട്ര ചലച്ചിത്രമേളകളിൽ വരെ നിരൂപകരുടെ ശ്രദ്ധയാകർഷിച്ചു. ഒന്നാലോചിച്ചു നോക്കിയാൽ ഇവിടെ മൂപ്പര് കണ്ട ഉയരങ്ങളൊന്നും ഇപ്പോഴും ഇമ്മടെ പല മെയിൻ സ്റ്റാറുകളും കണ്ടിട്ടില്ല എന്നതാണ് വാസ്തവം എന്നും കുറിപ്പിൽ പറയുന്നു..
Leave a Reply