വിവാഹ വാർഷികത്തിന് ലക്ഷങ്ങൾ മുടക്കി ഡിജെ പാർട്ടികൾ നടത്തുന്ന താരങ്ങൾക്ക് ഇടയിൽ ഈ മനുഷ്യൻ വ്യത്യസ്തനാണ് ! പറഞ്ഞ വാക്ക് സുരേഷ് ഗോപി പാളിച്ചപ്പോൾ !

സുരേഷ് ഗോപി സിനിമയിൽ മാത്രമല്ല  യഥാർത്ഥ ജീവിതത്തിലും അദ്ദേഹം ഒരു സൂപ്പർ സ്റ്റാർ തന്നെയാണ് എന്നത് പ്രവർത്തികൾ കൊണ്ട് തെളിയിച്ച ആളാണ്. കാരുണ്യ പ്രവർത്തനങ്ങൾ ചെയ്യുന്നത് അദ്ദേഹത്തിന് ഒരു പുത്തരിയല്ല. അത് പ്രത്യേകിച്ചും ആരോരും തിരിഞ്ഞു നോക്കാത്ത, കാടിന്റെ മക്കളായ ആദിവാസികൾക്ക്. കോതമംഗലത്തിനടുത്ത് ചൊങ്ങിൻചുവടിലെയും, അട്ടപ്പാടിയിലെയും അത്തരത്തിലുള്ള പല ആദിവാസി കോളനികളിലും ഹായവുമായ് എത്തിയ ആദ്യ സിനിമാക്കാരനും  അദ്ദേഹം തന്നെ. കഴിഞ്ഞ കുറച്ച് ദിവസങ്ങൾക്ക് മുമ്പ് സുരേഷ് ഗോപിയുടെയും രാധികയുടെയും 33 മത് വിവാഹ വാർഷികമായിരുന്നു. ഈ ദിവസത്തിൽ അദ്ദേഹം മറ്റൊരു കാരുണ്യ പ്രവർത്തി ചെയ്ത വാർത്ത വലിയ ശ്രദ്ധ നേടിയിരുന്നു.

അതിന് മുമ്പ് കുറച്ച് നാളുകൾക്ക് മുമ്പ് അദ്ദേഹം മതിയായ വഴി സൗകര്യമില്ലാത്തതിനാല്‍ ആശുപത്രിയിലെത്താന്‍ പോലും ഏറെ പ്രയാസപ്പെടുന്ന അട്ടപ്പാടിയിലെ 8 ആദിവാസി ഊരുകളിലേക്ക് സ്ട്രക്ച്ചറുകള്‍ എത്തിച്ച് നൽകിയിരുന്നു. അങ്ങനെ അത് നൽകാൻ എത്തിയപ്പോഴാണ് മുക്കുമ്പുഴ കോളനിക്കാരുടെ യാത്രാദുരിതം സുരേഷ് ഗോപിയുടെ ശ്രദ്ധയിൽ പെട്ടത്. മീൻപിടിത്തക്കാർക്കും വനവിഭവങ്ങൾ ശേഖരിക്കാൻ ജലാശയം കടന്നുപോകുന്നവർക്കും വനപാലകർക്കും തുരുത്തുകളിൽ താമസിക്കുന്ന ഗർഭിണികളായ സ്ത്രീകളെ ഊരുകളിൽ എത്തിക്കുന്നതിനും സൗകര്യമില്ലാത്തത് മനസിലാക്കി ഫൈബർ ബോട്ട് നൽകുമെന്ന് വാക്ക് നൽകി. പത്ത് ദിവസത്തിനുശേഷം താൻ പറഞ്ഞ ആ വാക്ക് പാലിക്കുക ആയിരുന്നു അദ്ദേഹം.

തന്റെ വിവാഹ വാർഷികത്തിന് ഒരു സമ്മാനമായിട്ടാണ് അദ്ദേഹം ഇത് നൽകിയത്. ആദിവാസി കോളനിയിലെ ആളുകൾ രോഗികളുമായി മുളച്ചങ്ങാടങ്ങളിൽ പോകുന്ന ദുരിത യാത്ര മനസ്സിലാക്കിയ അദ്ദേഹം അവർക്ക് ഒരു ഫൈബർ ബോട്ട് വാഗ്ദാനം നൽകുകയായിരുന്നു. അഞ്ചുപേർക്ക് യാത്ര ചെയ്യാവുന്ന ബോട്ടിൽ അഞ്ച് സുരക്ഷാ ജാക്കറ്റും രണ്ടു പങ്കായവുമുണ്ട്. എൻജിൻ ഘടിപ്പിച്ച ബോട്ടാണ് നൽകാമെന്ന് ഏറ്റിരുന്നതെങ്കിലും ഡാമിൽ ഉണ്ടാവുന്ന മലിനീകരണ സാധ്യത മനസ്സിലാക്കി തുഴഞ്ഞു പോകാവുന്ന തരത്തിലുള്ള ബോട്ടാണ് നിർമിച്ചു നൽകിയത്. വനവാസി സമൂഹങ്ങളുടെ ക്ഷേമത്തിനു വേണ്ടി സുരേഷ് ഗോപി മുൻപും ഇത്തരം സാമൂഹ്യ പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്. എൻഡോസള്‍ഫാൻ ദുരിതത്തിലാഴ്ത്തിയവർക്ക് തല ചായ്ക്കാൻ 9 പാർപ്പിടങ്ങളാണ് സുരേഷ് ഗോപി നിർമ്മിച്ച് നല്‍കിയത്.

തന്നെ തേടി വരുന്നവരെ കൈ അറിഞ്ഞ് സഹായിക്കുന്ന ആളാണ് സുരേഷ് ഗോപി. കോതമംഗലത്തിനടുത്ത് ചൊങ്ങിൻചുവടിലെയും, അട്ടപ്പാടിയിലെയും അത്തരത്തിലുള്ള പല ആദിവാസി കോളനികളിലും അദ്ദേഹത്തിന്റെ നേതൃത്വത്തിൽ നിരവധി ടോയ്‌ലറ്റുകൾ നിർമിച്ച് നൽകിയിരിരുന്നു. എല്ലാം ആ മനുഷ്യന്റെ സ്വന്തം അദ്ധ്വാനത്തിന്‍റെ ഒരു വീതത്തിൽ നിന്നുമാണന്ന് നമ്മൾ ഓർക്കണം എന്നും ആരാധകർ ഓർമിപ്പിക്കുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *