
‘നീയൊരു ആണല്ലേ’, നിനക്ക് അവളേയും കൊണ്ട് എവിടെയെങ്കിലും പോയി ജീവിച്ചൂടേയെന്ന് ചോദിച്ചിട്ടുണ്ട് ! ശ്രീകുമാരൻ തമ്പിയുടെ വാക്കുകൾ ശ്രദ്ധ നേടുന്നു !
മലയാള സിനിമ ശാഖക്ക് വിലമതിക്കാനാകാത്ത സംഭാവനകൾ നൽകിയ ആളാണ് ശ്രീകുമാരൻ തമ്പി. അദ്ദേഹം അടുത്തിടെയാണ് തന്റെ ജീവിത അനുഭവങ്ങളും സിനിമ അനുഭവങ്ങളും തുറന്ന് പറഞ്ഞിരുന്നു, അത്തരത്തിൽ അദ്ദേഹം പറഞ്ഞ കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. എന്ന് നിന്റെ മൊയ്തീൻ എന്ന സിനിമയിലൂടെ കേരളക്കര അടുത്തറിഞ്ഞ പ്രണയ ജോഡികൾ ആയിരുന്നു മൊയ്ദീനും കാഞ്ചനമാലയും. ഇപ്പോഴിതാ മൊയ്തീനെ കുറിച്ച് അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ…
എന്റെ വളരെ അടുത്ത ഒരു സുഹൃത്തിന് മു,ക്കം ഹൈസ്കൂളിലായിരുന്നു ജോലി. അങ്ങനെ അവളിലൂടെയായാണ് ഞാൻ മൊയ്തീനേയും കാഞ്ചനമാലയേയും പരിചയപ്പെട്ടത്. അവരുടെ പ്രണയത്തെക്കുറിച്ച് അറിയാമായിരുന്നു. അവരുടെ ദൃഢ നിശ്ചയത്തെ കുറിച്ചും അറിയാമായിരുന്നു. ഒരിക്കൽ സഹികെട്ട് ഞാൻ മോയ്തീനോട് ചോദിച്ചിട്ടുണ്ട് ‘നീയൊരു പുരുഷനല്ലേ, നിനക്ക് അവളേയും കൊണ്ടുപോയി എവിടെയെങ്കിലും ജീവിച്ചൂടേയെന്ന്. എന്നാല്‍ ഒളിച്ചോടുന്നതിനോട് മൊയ്തീന് താല്പര്യമുണ്ടായിരുന്നില്ല. രണ്ടുവീട്ടുകാരുടേയും സമ്മതത്തോടെ വിവാഹം നടന്നാല്‍ മാത്രമേ ഒന്നിച്ച് ജീവിക്കൂയെന്നായിരുന്നു അവർ ഇരുവരുടെയും നിലപാട്.

പക്ഷെ എന്റെ നിർഭാഗ്യവശാൽ ഞങ്ങളുടെ സൗഹൃദം അത്ര ശക്തമാക്കാനുള്ള അവസരം ലഭിച്ചിരുന്നില്ല, അങ്ങനെ ആ സമയത്തായിരുന്നു മൊയ്തീന്റെ അപ്രതീക്ഷിത വേർപാട്. അതേക്കുറിച്ച് ഓര്‍ക്കുമ്പോള്‍ എനിക്ക് കുറ്റബോധമുണ്ട്. കായിക രംഗത്ത് മാത്രമല്ല സിനിമയിലും മൊയ്തീന് കഴിവ് തെളിയിച്ചിരുന്നു. നിഴലേ നീ സാക്ഷിയെന്ന ചിത്രം നിര്‍മ്മിച്ചത് മൊയ്തീനായിരുന്നു. ഡാന്‍സറായ ശാന്തിയായിരുന്നു ആ ചിത്രത്തില്‍ നായികയായത്. എന്നാല്‍ ഇടയ്ക്ക് വെച്ച് സിനിമ നിന്ന് പോവുകയായിരുന്നു. പിന്നീടാണ് ശാന്തി എന്ന സീമ അവളുടെ രാവുകളിലൂടെ സിനിമയിൽ തുടക്കം കുറിച്ചതെന്നാണ് പലരും പറയാറുള്ളത്. പക്ഷെ സത്യം അതല്ല മൊയ്തീനായിരുന്നു ശാന്തിയെ സീമയാക്കിയതും സിനിമയിലേക്ക് ക്ഷണിച്ചതുമെന്നുമായിരുന്നു ശ്രീകുമാരന്‍ തമ്പി പറയുന്നു.
Leave a Reply